FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

31 ഒക്ടോബര്‍ 2009:തലച്ചോറുകള്‍ പാടുമ്പോള്‍ ....

Friday

കൊച്ചുകുട്ടികളേയും കൊണ്ട് ഒരുത്സവത്തിനോ,കാർണിവലിനോ പോവുക എന്നതു വലിയ പാടാണ്.കുഞ്ഞ് അതിനിഷ്ടമുള്ളിടത്തേക്കാണ് പോവുക.നമ്മളാണെങ്കിൽ നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തേക്കും.ഇതു കുട്ടിയും നമ്മളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ്.കുട്ടി ലോകം കാണാനുള്ളതാണ് എന്നു വിശ്വസിക്കുന്ന ഒരു വിഡ്ഡിയാണ്.നമുക്കു ലോകം എന്നത് നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തുനിന്ന് പുറത്തേക്കു പോകുന്ന നിശ്ചിതസ്ഥാനങ്ങളാണ്.പാന്ഥർ പെരുവഴിയമ്പലത്തെപ്പറ്റി അറിവുള്ള ജ്ഞാനികളാണ് നമ്മൾ.ഇതിലേതാണ് ജ്ഞാനമെന്ന് എനിക്കിപ്പൊഴും അറിഞ്ഞുകൂടാ.പക്ഷേ മുതിർന്നവർക്ക് തടിമിടുക്കു കൂടുതലുള്ളതുകൊണ്ട് അവർ കുട്ടികളെ അടിച്ചും,കുത്തിയും,കരയിപ്പിച്ചും മോഹനവാഗ്ദാനങ്ങളിൽ മയക്കിയും അനുസരിപ്പിച്ചുകൊണ്ടിരിക്കുന്നു.വണ്ടി പാർക്ക് ചെയ്തിടത്തേക്ക് കുട്ടിയേയും എത്തിക്കുന്നു.
-വികടശിരോമണി
>>കൂടുതല്‍ ഇവിടെ

കഷ്ടം! കേഴുക ഭാരത മാതാവേ കേഴുക ......!!!

എന്തൊക്കെയാണു നമ്മുടെ പുതിയ നേട്ടങ്ങൾ?

പൊക്രാനിൽ വീണ്ടും ആണവ സ്ഫോടനം നടത്തി.
ചന്ദ്രനിൽ വിജയകരമായി പര്യവേഷണ വാഹനം ഇറക്കി
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടു പിടിക്കുന്നു.
ശൂന്യാകാശ വിനോദയാത്രക്ക് ‘സന്തോഷ് കുളങ്ങര’ തയ്യാറായിരിക്കുന്നു.
വിവരസാങ്കേതിക വിദ്യയും അതു വഴി ‘ഇ ഗവേർണൻ‌സും’ നടപ്പിലാകുന്നു.
പ്രോട്ടീനുകൾ നിർമ്മിക്കുന്ന റൈബോസോമുകളുടെ മാപ്പിംഗ് നിർ‌വഹിച്ചതിനു ഭാരതീയനായ ഗവേഷകൻ ശ്രീ വെങ്കട്ട രാമൻ രാമകൃഷ്ണൻ നോബൽ സമ്മാനം നേടിയിരിക്കുന്നു.
-

2012 ല്‍ ലോകം അവസാനിക്കുമ്പോള്‍ .....

ലോകം അവസാനിക്കാനായി നിബുരുവും മയനും




'നിബുരു' , 'ഡിസംബര്‍ 2012', 'മയന്‍ കലണ്ടര്‍' തുടങ്ങിയവയെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ പാറിനടക്കുന്ന പ്രിയപ്പെട്ട വാക്കുകളാണ്. ഡിസംബര്‍ 2012 ഓടെ ലോകം അവസാനിക്കുമെന്നാണ് മെയിലുകളെല്ലാം പറയുന്നത്. മയന്‍ കലണ്ടറും നിബുരു ഗ്രഹവും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു മായികപ്രപഞ്ചത്തിലാണ് ഇന്റര്‍നെറ്റ് നിവാസികള്‍. എരിതീയിലല്ലേ എണ്ണയൊഴിക്കാന്‍ പറ്റൂ. സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 2012 എന്ന സിനിമ 2009 നവംബറില്‍ റിലീസ് ചെയ്യുകയാണ്. ഇന്റര്‍നെറ്റ് നിവാസികളുടെ പണം കൊയ്തെടുക്കാന്‍ പറ്റിയ അവസരത്തില്‍ തന്നെ സിനിമയും. '2012' സജീവമാക്കി നിര്‍ത്താന്‍ സിനിമക്കാര്‍ പടച്ചുവിടുന്നതാണ് ഇത്തരം മെയിലുകളും ചര്‍ച്ചയും എന്നാണ് ചില തത്പരക്ഷികളുടെ ആക്ഷേപം.
-

നീര്‍ത്തൂ ഈ അധിക്ഷേപം

ഉമ്മന്‍ചാണ്ടിക്ക് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീ ഉമ്മന്‍ചാണ്ടി,

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുംവിധം കള്ളവോട്ട് ആക്ഷേപങ്ങള്‍ താങ്കള്‍ കഴിഞ്ഞ കുറേ നാളായി ഉന്നയിക്കുകയാണല്ലോ. സ്വാര്‍ഥരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ഈ അധിക്ഷേപമെന്ന് പ്രകടമാണെങ്കിലും ഒരുനാടിനെയും ജനതയെയും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണതെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

ഉദ്ഘോഷണം.

ആദിയില്‍ ആരായിരുന്നു? എന്തായിരുന്നു? എങ്ങിനെയായിരുന്നു? എപ്പോഴായിരുന്നു? എന്നൊന്നും കാഴ്ചക്കാരനറിയില്ല. അങ്ങ് സംഭവിച്ചു! മഴു ചെന്ന് വീണിടത്ത് കേരളത്തിന്റെ അതിരവസാനിച്ചു. അത്ര തന്നെ.

ആ മഴു ചെയ്തൊരു ശെയ്ത്തേ... അതിനിത്തിരി കൂടെ അങ്ങ് തെക്കോട്ട് ചെന്ന് വീണാലെന്നായിരുന്നു? ഈ ഇത്തിരിപ്പോന്ന കേരളാ രാജ്യത്തെ ഒത്തിരിപോന്ന ചാനലുകാര്‍ ഇപ്പോ കെടന്നു പെടുന്ന പാട് കണ്ടാ പെറ്റ തള്ള സഹിയ്ക്കുമോ... എത്ര ലക്ഷം ചതുരശ്ര കിലോമീറ്ററാണീ അണ്ഡകടാഹത്തിന് സ്വന്തം?
-അഞ്ചല്‍കാരന്‍
>>കൂടുതല്‍ ഇവിടെ

വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!

കഴിഞ്ഞപോസ്റ്റില്‍ കണ്ടതുപോലെ വെള്ളത്തില്‍ നീന്തി നടന്നിരുന്ന ഒരു
ജീവിയെപ്പിടിച്ച് കരയില്‍ കൊണ്ടുവന്ന് അതിനെ അടിച്ചുരുട്ടിയും
വലിച്ചുനീട്ടിയും രണ്ടുകാലില്‍ നടക്കുന്ന ഒരു ജീവിയാക്കി മാറ്റിയതിന്റെ
പ്രശ്നങ്ങളൊക്കെ നാം അനുഭവിക്കുന്നുണ്ട്.നമുടെയെല്ലാം ഉള്ളില്‍ ഒരു
മത്സ്യത്തിന്റെ ഓര്‍മ്മകള്‍ ബാക്കി നില്‍ക്കുന്നുണ്ട്‌-our inner
fish.നമ്മുടെ മത്സ്യാവതാരം.(ദശാവതാരത്തില്‍ പരിണാമ സിദ്ധാന്തം
കണ്ടുപിടിക്കാന്‍ നടക്കുന്നവര്‍ക്ക് പുതിയ ഒരു തെളിവ് കൂടി:-))
ഇതു വായിക്കുന്നവരില്‍ 70% പേരും നടുവേദന അനുഭവിക്കുന്നവരായിരിക്കും.(ഈ
എഴുപതു ശതമാനം വരുന്ന ആള്‍കൂട്ടത്തില്‍ ഞാനുമുണ്ട്.)അതിനു കാരണം നട്ടെല്ല്
ശരീരത്തിന്റെ ഭാരം താങ്ങാന്‍ തക്ക രീതിയിലല്ല ഡിസൈന്‍
ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്.

-


വലിയ കാര്യങ്ങളുടെ തമ്പുരാട്ടി

ഒരു മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പോരളിയും ആണ് അരുന്ധതി
റോയ് .എന്നാൽ കേരളിയർക്ക് ഈ മലയാളി സ്ത്രീരത്നത്തെ അംഗീകരിക്കാനും
ആദരിക്കാനും ഇന്നും പൂർണമായി കഴിഞ്ഞിട്ടില്ല.വലതരും ഇടതരും മധ്യത്തിൽ
നിൽക്കുന്നവരും ആയ രാഷ്ട്രീയക്കാർ ഒരുപോലെ അവരെ വെറുക്കുന്നു.
ലോകപ്രശസ്തമായ ബുക്കർ പ്രൈസ് കിട്ടി രണ്ടു വർഷമായപ്പോളാണ് അവർക്ക്
ജന്മനാട്ടിൽ ഒരു സ്വീകരണം തന്നെ ലഭിക്കുന്നത്;
-


സ്വകാര്യ പ്രാക്ടീസിന്‍റെ പ്രശ്നങ്ങള്‍

പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇളയ അമ്മാവനുമൊത്ത് ശ്രീ ചിത്തിര
തിരുനാള്‍ ഹോസ്പിറ്റലില്‍ പോകേണ്ടി വന്നിരുന്നു. ഡോ. വല്യത്താന്‍
സ്ഥാപനത്തെ നയിക്കുന്ന കാലം. സന്ദര്‍ശകര്‍ക്കും ബൈസ്റ്റാന്‍ഡേര്‍സിനും
പരിമിതിയുള്ള കാര്യങ്ങള്‍ ഗണ്യമായ ഒരു പരിധി വരെ മെറിറ്റില്‍ നടക്കുന്ന
ആശുപത്രി. രോഗികള്‍ക്കു യൂണിഫോം, ആശുപത്രി ഭക്ഷണം പുതുമകള്‍ പലതായിരുന്നു.
ബലൂണ്‍ സര്‍ജറി സ്ക്രീനില്‍ കാണുന്നത്. ചിട്ടവട്ടങ്ങള്‍. വൃത്തി
വെടുപ്പ്. അമ്പരപ്പിച്ചത് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ
പ്രാക്ടീസില്ലെന്നതാണ്. സ്വകാര്യ പ്രാക്ടീസില്ലാത്ത ഡോക്ടര്‍മാരുള്ള
സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയും നേട്ടങ്ങളും സാധിക്കുമെന്നതിന്‍റെ
തെളിവാണ് ചിത്തിരതിരുന്നാളും ആര്‍.സി.സിയും.

മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്

SRS Energy എന്ന സുസ്ഥിര സൗര മേല്‍ക്കൂര നിര്‍മ്മാതാക്കള്‍ Solé Power
Tile പുറത്തിറക്കി. വളവുകളുള്ള മേല്‍ക്കൂരക്ക് വേണ്ടി ഇതാദ്യമാണ്
building-integrated photovoltaic (BIPV) വിപണിയില്‍ എത്തുന്നത്.
സാധാരണ സോളാര്‍ പാനലുകള്‍ക്ക് പകരം വീടിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക്
ഇത് ഉപകരിക്കും. ചിലസ്ഥലങ്ങളിലെ ഭവന നിര്‍മ്മാണ നിയമങ്ങള്‍ ഭംഗിക്കുറവ്
കാരണം സാധാരണ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
അങ്ങനെയുള്ള സ്ഥലങ്ങളിലും കാഴ്ച്ചയില്‍ ഭംഗിയുള്ള ഈ മേല്‍ക്കൂര
ഉപയോഗിക്കാം.
-ജഗദീഷ്
>>കൂടുതല്‍ ഇവിടെ


നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്‍ ?

ഈ സാധനങ്ങളെയൊക്കെ ഇങ്ങനെ വിളിക്കാമോ എന്ന് ചിത്രകാരനറിയില്ല.
നെറ്റിലെ സാങ്കേതിക ജ്ഞാനത്തിന്റെ കുറവു കാരണം ചിത്രകാരന് പരിമിതമായ കമ്മ്യൂണിറ്റികളില്‍ മാത്രമേ എത്തിപ്പെടാനായിട്ടുള്ളു.
എന്നാല്‍,
അതൊരു അയോഗ്യതയും വൈകല്യവുമായാണ് കാണുന്നതും.കാരണം,മലയാളം
കമ്മ്യൂണിറ്റികള്‍ നമ്മുടെ നെറ്റിലെ ബോധമണ്ഡലത്തിന്റെ വ്യാസം
വികസിപ്പിക്കുന്ന ഘടകങ്ങളാണ്. ഇയ്യിടെ ചിത്രകാരന്‍ മലയാളികളുടെ
കമ്മ്യൂണിറ്റികളായ “കൂട്ടം”,കന്മദം
തുടങ്ങിയവയില്‍ അംഗമായിരുന്നു.
-ബ്ലോഗ് അക്കാദമി
>>കൂടുതല്‍ ഇവിടെ



അര്‍ബുദകോശങ്ങളെ കൊല്ലാന്‍ മഞ്ഞള്‍

മുറിവുണക്കാനും
വിഷം തീണ്ടിയാല്‍ ചികിത്സിക്കാനും മഞ്ഞള്‍ ഉപയോഗിക്കുന്നത് നമ്മള്‍
ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. നൂറ്റാണ്ടുകളായി ഇവിടുത്തെ ഗൃഹവൈദ്യത്തിന്റെ
ഭാഗമാണ് മഞ്ഞളിന്റെ ഇത്തരം ഉപയോഗം. ഇതു മാത്രമല്ല, മഞ്ഞളിന് ഒരുപക്ഷേ
അര്‍ബുദം ഭേദമാക്കാനും കഴിഞ്ഞേക്കുമത്രേ.

-
>>കൂടുതല്‍ ഇവിടെ

കേരള കഫെ




കേരള കഫെ മലയാളത്തിലെ ,അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെതന്നെ വ്യതസ്തമായ ഒരുസംരംഭം ആണെന്നാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത് .വ്യത്യസ്തത എന്നെത് അത് സംവിധാനംചെയ്യുന്നത് 10 സംവിതായകര്‍ ചേര്‍ന്നാണ്‌ എന്നതാണ് .
പക്ഷെ ഇതല്ല സത്യം എന്നെനിക്കു സിനിമ കണ്ടപ്പോള്‍ മനസ്സിലായി .
ഇത് 10 സംവിധായകര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയല്ല ,
-


സാജു കൊടിയനും പള്ളുരുത്തിയും പറഞ്ഞത്

സാജു കൊടിയന്‍: പൊറോട്ടക്ക് മാവ് കുഴച്ച പോലത്തെ മുഖം കൊണ്ട് ജീവിതമായി.
പണ്ട് വാര്‍ക്കപ്പണിക്കും പ്ളംബിങ്ങ് പണിക്കൊക്കെ ആശാന്‍മാരുടെ കൂടെ
പോയിരുന്നു. ഇപ്പഴും അത്തരം പണികളൊക്കെ വീട്ടില്‍ ചെയ്യേണ്ടി വന്നാല്‍
ചെയ്യുന്നത് ഞാന്‍ തന്നെയാണ്. കോമഡി കൊണ്ടുള്ള മെച്ചം ജീവിതത്തെ കോമഡിയായി
കാണാന്‍ പറ്റുന്നു എന്നതാണ്. നാലു വര്‍ഷം മുന്‍പ് ചാലക്കുടിക്കടുത്ത്
കാറപകടമുണ്ടായപ്പോള്‍ കൂട്ടുകാര്‍ക്ക് പന്തലിടാന്‍ ഏതാണ്ട് അവസരം വന്നതാണ്.
-
>>കൂടുതല്‍ ഇവിടെ

മധുരക്കനി ഒരു പ്രണയക്കനി


തേനിയിലെ ചുട്ടുപഴുത്ത ഏകാന്തതയുടെ മുട്ടത്തോട് പിളര്‍ന്നാണ് മധുരക്കനി പളനിമലയെ കണ്ടെടുക്കുന്നത്.പഴനിമലക്ക് താറാവുവളര്‍ത്തലാണ് സാഹചര്യം പതിച്ചു നല്‍കിയ ജോലി.കിട്ടിയ ജോലി നന്നായി നിര്‍വ്വഹിക്കാതെ അന്യന്റെ ജോലിയെ പ്രേമിച്ചു നടന്നില്ല പഴനി.താറാവിനെ മേച്ചു നടക്കുന്നതില്‍ പ്രാവീണ്യം നേടി എന്നു മാത്രമല്ല ഈ കൃഷിയില്‍ നേരും നെറിവും കാണിച്ച മര്യാദരാമനായിരുന്നു പഴനിമല.മധുരക്കനിയുടെ തന്തയാര്‍ക്ക് പാരമ്പര്യരോഗം പോലെ മുട്ടക്കച്ചവടമായിരുന്നു
-

നിയമത്തിന്റെ കഷ്ടകാലം.


നിയമത്തിനും കഷ്ടകാലം വരാം എന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്‌.

പോലീസ്‌ സ്റ്റേഷൻ തുടങ്ങിയ അന്നുമുതൽ, ശനിയും ഞായറും ആവണമെന്നില്ല, എല്ലാ ദിവസവും കഷ്ടകാലമാണത്രെ.

ഈ കാലയളവിൽ കള്ളന്മാർ പലതും അപഹരിച്ചുവോ എന്നൊന്നും നോക്കേണ്ടതില്ല, നിയമത്തിന്റെ കഷ്ടകാലത്താണല്ലൊ അവർക്ക്‌ ഗുണം. ഈ അപഹാരങ്ങളെക്കുറിച്ച്‌ ഒന്നും കണ്ടുപിടിച്ചില്ലെങ്കിലും വേണ്ടില്ല, ഗ്രഹങ്ങളുടെ അപഹാരം എങ്ങിനെയെന്നറിഞ്ഞേ തീരൂ.

നാട്ടുകാർ പരാതി നിരത്തിയതൊന്നും നോക്കിയില്ലെങ്കിലും കവിടി നിരത്തിയത്‌ നോക്കിയേ തീരൂ.
-

കലാലയ ജീവിതത്തിലെ ഒരു മലയാളം ക്ലാസ്സ്




ഒരുവട്ടം കൂടിയ പ്രീഡിഗ്രി ക്ലാസ്സില്‍
ഒരുമിച്ചിരിക്കുവാന്‍ ... മോഹം.
വെറുതെയാ മോഹമെന്നറിയുന്ന നേരത്ത്
വെറുതെ ഓര്‍ത്തിരിക്കുവാന്‍ ... മോഹം.

അതെ സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ, ചിരിയും കണ്ണീരും കൊണ്ട് നിറഞ്ഞ; ആ പ്രീ ഡിഗ്രി ക്ലാസ്സ്. - നമ്മുടെ കോളേജുകളില്‍ നിന്ന് മുറിച്ചുമാറ്റിയത് ‘പ്രീ ഡിഗ്രിയല്ല’; കലാലയ സ്വപ്നങ്ങളുടെ ‘ചിറകുകളാണ്’. പഠനത്തിന്റെ വിരസതയില്ലാത്ത കുസൃതികളും തമാശകളും പ്രേമവും സ്വപ്നവും ചേര്‍ന്ന് അലയടിക്കുന്ന ആ ലോകം. ഒടുവില്‍ വിരഹം പേറുന്ന മാര്‍ച്ച് മാസത്തില്‍ നമുക്ക് കാണാന്‍ കഴിയും;
-മിനി
>>കൂടുതല്‍ ഇവിടെ

എന്റെ ആദ്യ ഐ ലീഗ്,വിവയുടെ ആദ്യ ജയവും

ഇന്ത്യന്‍ ഫുട്ബാളിന് ഷറഫലി,ജാബിര്‍ തുടങ്ങിയ പ്രഗല്‍ഭരേയും കേരള ഫുട്ബാളിന് സക്കീര്‍, ഹബീബ്‌റഹ്മാന്‍, ജസീര്‍ കാരണത്ത്,നൌഷാദ് പ്യാരി,കെ.ടി.നവാസ്,എം.പി.സക്കീര്‍ തുടങ്ങിയവരേയും (ഇത്രയും പേരേ എന്റെ പരിമിതമായ ഓര്‍മ്മയില്‍ വരുന്നുള്ളൂ) സംഭാവന ചെയ്ത നാടാ‍ണ് എന്റെ ഗ്രാമമായ അരീക്കോട്‌.സ്വാഭാവികമായും ഫുട്ബാള്‍ ഏതൊരു അരീക്കോടന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും.
-അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ

പ്രവാസനാന്തരം എനിക്ക് സമ്പാദിക്കാനുള്ളത്

ചെറുപ്പത്തിലെനിക്കൊത്തിരി സ്വപ്നങ്ങളുണ്ടായിരിന്നു അതിലേറ്റവും പ്രധാനമായ പഠനമായിരിന്നു, പഠിച്ച് ഉയരങ്ങളില്‍ എത്താനായിരിന്നു എന്റെ ശ്രമം.. പണ സമ്പാദനം എന്റെ ലക്ഷ്യമായിരിന്നില്ല അതിനേക്കാള്‍ വലുതാണ് വിദ്യ എന്ന് കൊച്ചുനാളിലെ തിരിച്ചറിഞ്ഞിരിന്നു, പരന്ന വായന എന്റെ ചിന്തകളെ സ്വാധീനിച്ചു പക്ഷെ എന്നെ ആശ്രയിക്കുന്നവരെ വേദനപ്പെടുത്താനാവാത്തതിനാല്‍ എന്റെ സ്വപനങ്ങളെ ഞാന്‍ മാറ്റി വെച്ചു .. മനസ്സില്ലാ മനസ്സോടെ പ്രവാസത്തെ ഞാന്‍ സ്വീകരിച്ചു ..
-വിചാരം
>>കൂടുതല്‍ ഇവിടെ

ഇടതു തോളില്‍ ഉളുക്കി


സാധുക്കള്‍ക്കു സൗജന്യ ചികില്‍സ അതിനിടയ്ക്ക്‌ ഇദ്ദേഹത്തിന്റെ ഇടതു തോളില്‍ ഉളുക്കി കയ്‌ കൊണ്ടൊന്നും ചെയ്യാന്‍ സാധിക്കില്ല. പൊക്കാന്‍ പോലും വയ്യാത്തതിനാല്‍ ദാ ഉടുപ്പിനകത്ത്‌ വച്ചിരിക്കുകയാണ്‌

അവിടെ പുരട്ടാന്‍ എണ്ണ വേണം

ആദ്യം കണ്ടപ്പോള്‍ ബൈജുവിനെ ആയിരുന്നു ഓര്‍മ്മ വന്നത്‌
-

ഒരു പൈങ്കിളികഥ

"ഏയ്‌.."

"ഉം.. ?"

"എന്ത് പറ്റീ കാലില്‍? "

"അതിന്നലെ പിള്ളേരുടെ കൂടെ പന്തുകളിച്ചപ്പോള്‍ കല്ല്‌ തട്ടിയതാ"

"ഒത്തിരി മുറിഞ്ഞോ?"

"ഓ.. ഇല്ലെന്നേ.. "

"ഇപ്പോഴായെപിന്നെ എന്നോട് പഴയ ഇഷ്ടോന്നൂല്ല.. എന്നെ കാണുമ്പോ മുഖം തിരിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ട് "
-നാഗാലാന്റുകാര്‍
പട്ടിയെ തിന്നുമത്രേ!
എന്നിട്ടും
അവിടുത്തെ പട്ടികള്‍
കേരളത്തിലേയ്ക്ക്
ഓടിരക്ഷപ്പെടുന്നില്ല.
ചൈനക്കാര്‍
ഓന്തിനെ തിന്നുമത്രേ
എന്നിട്ടും
ഓന്തുകള്‍
ഇന്ത്യയിലേയ്ക്ക്
പലായനം ചെയ്യുന്നില്ല.
കോഴിയെ തിന്നാത്ത നാട്ടിലേയ്ക്ക്
എന്തുകൊണ്ട്
നമ്മുടെ കോഴികള്‍
പറന്നുപോകുന്നില്ല?
-
>>കൂടുതല്‍ ഇവിടെ

വലിയ പക്ഷിയും ചെറിയ ആകാശവും


പക്ഷപുടങ്ങളിലൊളിച്ചിരിക്കും
കൊടുങ്കാറ്റുമായ് വന്ന വലിയ പക്ഷീ
ഈ ചെറു വിഹായസ്സില്‍ ഇടം പോരുമോ
നിനക്കാചിറകൊന്നു വീശീത്തിമര്‍ക്കുവാന്‍
നിന്‍ അഭിവിശ്രുത ഗതിവേഗങ്ങള്‍,
സഞ്ചാര ലാവണ്യ, സൗകുമാര്യം
പ്രയാണ കൗശലങ്ങള്‍,
ഉഷ്ണവാതത്തെ തോല്പിച്ചു
-
>>കൂടുതല്‍ ഇവിടെ

'ഹതാശം...”

ജീവിതമേ,
വസന്തങ്ങളെത്രയോ വാറ്റി
നീയെന്നും എന്റെ വീഞ്ഞു ഭരണികൾ നിറച്ചു..
സുന്ദരശില്പങ്ങൾ കൊത്തിയ ഗുഹാക്ഷേത്രത്തിലൂടെ
കൈ പിടിച്ചു നടത്തി,
എന്റെ രാത്രികളെ നീ
ഫാന്റ്സിയുടെ നീലപുൽ‌പ്പാടങ്ങളിലേക്ക്
അഴിച്ചു വിട്ടു....
പക്ഷെ എന്റെ പകലുകളെ നീ
സദാചാരത്തിന്റെ കൂരക്കുള്ളിൽ തന്നെ തൊഴുത്തണച്ചു..
ഞാൻ കവിത കൊണ്ട് കലഹിച്ചപ്പോൾ
-

കസര്‍ത്ത്‌


കൊച്ചു വലിയ കവിതകള്‍

കാബൂള്‍ എക്സ്പ്രസ്സിലെ
ജോണ്‍ അബ്രഹാമും അര്‍ഷദും പോലെ
ഞാനും അഹമ്മദും

ഭാരമിറക്കാനൊരിടത്തിനായുള്ള
തിരച്ചിലില്‍
എവിടെ നോക്കിയാലും
തലപ്പാവുകള്‍;
ജീവിതം പോലെ
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP