FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

30ജൂണ്‍2009 പ്രവാസ സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍

Monday


പ്രവാസ സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍

ബഷീര്‍ അനുസ്മരണത്തിലെ ഒരു പ്രധാനചര്‍ച്ച പ്രവാസസാഹിത്യത്തെ കുറിച്ചായിരുന്നു. എങ്ങും തൊടാതെ നീളുന്ന ചര്‍ച്ച ബോറഡിപ്പിച്ചപ്പോള്‍ പുറത്തുപോയി കൂട്ടുകാര്ന്നെെ കാണാനും പോട്ടമ്പിടിക്കാനും ഉപകരിപ്പിച്ചു. (വിശാലന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ). അപ്പോള്‍ തോന്നിയ ചില ചിന്തകളാണീ പോസ്റ്റ്.

-കാട്ടിപ്പരുത്തി.



വീട്‌, ജൂണില്‍
















7,വ്യാഴം
സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എന്റെ വീട്ടുമുറ്റത്തുകൂടിയാണ്‌. ഉരുണ്ട ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ ഒരു തവള ശബ്ദഘോഷങ്ങളോടെ പോകുന്നു. ഉറക്കമുണര്‍ന്ന ആലസ്യത്തില്‍ വിരിപ്പിനുള്ളിലേയ്ക്ക്‌ കിടക്ക വീണ്ടും ചുരുങ്ങുന്നു. War and Peace ഇരുനൂറ്റി മുപ്പത്തിരണ്ടാം പേജില്‍ കമഴ്ന്ന്‌ കിടക്കുന്നു. ഇത്‌ ജൂണാണ്‌. അവള്‍ വരുമെന്ന്‌ പറഞ്ഞതെന്നാണ്‌? എന്റെ വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുകയാണ്‌, സ്വര്‍ഗത്തിലേയ്ക്ക്‌.
-ഉണ്ണി ശ്രീദളം.

കൂട്ടായ്മകളുടെ രസതന്ത്രം

ആശയങ്ങള്‍ പ്രചരിപ്പിക്കുക, അവകാശങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ വ്യക്തമായ ലക്ഷ്യങ്ങളോടെ ഒരുപറ്റം വ്യക്തികള്‍ കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെയാണ് ‘കൂട്ടായ്മ’ എന്നത്‌കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം കൂടിച്ചേരലുകള്‍ക്കെല്ലാം സംഘടിതമായ തലമുണ്ട്. കാലങ്ങള്‍, സാഹചര്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ തഴക്കം വപ്പിക്കുന്ന ഒരുതരം കാഠിന്യം (Rigidity) (ഉദാഹരണമായി അന്യദേശത്ത് കണ്ടുമുട്ടുന്ന മലയാളികള്‍ “ഭാഷ”യെന്ന ചാലകശക്തിയാല്‍ ബന്ധിതരാണെങ്കില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ പീഢിതരെന്ന ലേബലില്‍ ഒത്ത്‌ചേരുന്നു.)
-ഉപാസന.


"ഹൃദയ രക്തത്താല്‍" എഴുതുന്നത്‌ .......

കോയമ്പത്തൂരില്‍ KRN Jem&Jwell എന്ന ഒരു കൊച്ചു ജ്വല്ലറി വര്‍ക്ക്‌ നടത്തുന്ന മലയാളിയായ കെ . കെ . രവിയും ഞാനും തമ്മില്‍ എന്ത് "രക്ത"ബന്ധം എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം .. ! ..

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ദിവസം ..

കോയമ്പത്തൂറിലെ കോവൈ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഹാര്‍ട്ട്‌ ഓപ്പറേഷനു വേണ്ടി കാത്തു കിടക്കുകയാണ് ആശുപത്രി ബെഡില്‍ എന്റെ ഉമ്മ . . മൂന്നില്‍ കുറയാത്ത ഇടങ്ങളില്‍ തൊണ്ണൂറു ശതമാനത്തോളം ബ്ലോക്ക്‌ വന്ന ഹൃദയരക്തകുഴലുമായാണ് ഉമ്മ അത്ര കാലം കഴിച്ചു കൂട്ടിയത് എന്ന അറിവ് എന്നെ ഇടയ്ക്കിടെ അസ്വസ്ഥനാക്കി . ഒരു പക്ഷെ ഞങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ചെറിയ വേദനകളും അസ്വസ്ഥതയും സഹിച്ചതാവും അത് വരെ ..
-ഫൈസല്‍ കൊണ്ടോട്ടി.

സിനിമ ക്ലാസുമുറിയിലെത്തുമ്പോള്


ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പാഠ്യപദ്ധതി അവലോകനം ചെയ്യുകയും ദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്‌. സ്‌കൂള്‍ പാഠ്യപദ്ധതിക്ക്‌ അകത്തുനിന്നുമാത്രം വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുക ഇന്ന്‌ എളുപ്പമല്ല. സമൂഹവുമായി ബന്ധപ്പെട്ട്‌ മാത്രമേ ഏത്‌ അറിവും ഉല്‍പ്പാദിപ്പിക്കാനും വിനിമയം ചെയ്യാനും കഴിയൂ എന്ന സാമൂഹിക ജ്‌ഞാനനിര്‍മ്മിതി വാദത്തിന്റെ (Social Constructivism) അടിത്തറിയിലാണ്‌ പുതിയ പാഠ്യപദ്ധതിയും പടുത്തുയര്‍ത്തിയിരിക്കുന്നത്‌.
-പ്രേമന്‍ മാഷ്.



ഡോക്ടര്‍ എന്‍.എം.മുഹമ്മദലി മലയാളം ബ്ലോഗിംങ് രംഗത്തേക്ക്.
പ്രമുഖമനശ്ശാസ്ത്രജ്ഞനും ഒരു പിടി പ്രശസ്ത ഗ്രന്ധങ്ങളുടെ രചയിതാവുമായ ഇദ്ദേഹത്തിന്റെ “മനശ്ശാസ്ത്രജ്ഞന്റെ അനുഭവക്കുറിപ്പുകള്‍“ ഇക്കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്യപ്പെട്ടത്.
ജമാത്തെ ഇസ്ലാമി, ഭീകരജിഹാദ്, വിമോചന ജിഹാദ്
ഇസ്‌ലാം അതിന്റെ ആരംഭഘട്ടത്തില്‍ ഒരു മതരാഷ്ട്രമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതൊരു സാമ്രാജ്യമായി. ആത്മീയം, രാഷ്ട്രീയം , സാംസ്കാരികം എന്നീ മൂന്നു തലങ്ങളുണ്ട് ഇസ്ലാമിന്. ഇസ്ലാമിന്റെ രാഷ്ട്രീയ തലത്തിലുള്ള ജിഹാദിനെ ആദ്യം ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്..

http://momali-manas.blogspot.com



അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങൾ

2009 ജൂൺ ഒന്നാം തിയ്യതി സിറാജ്‌ ദിനപത്രത്തിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആതിരയെന്ന ആദിവാസി ബാലികയുടെയും അവളുടെ കുടിലിന്റെയും ചിത്രം ആണ്‌ ഈ കുറിപ്പിനാധാരം

സ്കൂൾ പ്രവേശനോത്സവത്തിന്റെ നിറമേറിയ കാഴ്ചകളായിരുന്നു നമ്മുടെ മുന്നിൽ അടുത്ത ദിനങ്ങളിൽ തെളിഞ്ഞത്‌. പുതിയ ജീവിതത്തിന്റെ തട്ടകത്തിലേക്ക്‌ പിച്ചവെക്കുന്ന പിഞ്ചോമനകളുടെ നിഷ്‌കളങ്കമായ പുഞ്ചിരികളും വിതുമ്പലുകളും നമ്മെ ഗതകാല സ്‌മരണളുണർത്താൻ പര്യാപ്‌തമായതായിരുന്നു.
-ബഷീര്‍ വെള്ളറക്കാട്.


പാസ്പോര്‍ട്ടിലും വ്യാജന്‍

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ,ഞാന്‍ ഒ.എന്‍.ജി.സിയിലെ ജോലികയിഞ്ഞ് അബുദാബിക്ക് പോകാനായിട്ട് മുംബയ് എയര്‍പോര്‍ട്ടിലെത്തിയത്.

ജോലിക്കിടയില്‍ ഇതുപോലെയുള്ള യാത്രകള്‍ പതിവാണ്.പലരാജ്യങ്ങളുടെയും വിസിറ്റ് വിസയും എമിഗ്രേഷന്‍ സ്റ്റാമ്പും കൊണ്ട് എന്റെ പാസ്പോര്‍ട്ട് നിറഞ്ഞിരുന്നു.ഇനി ഒരു പേജും കൂടെയേ പാസ്പോര്‍ട്ടില്‍ ബാക്കിയുള്ളൂ.അബുദാബിയില്‍ ചെന്ന് പുതിയ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യണം ,അല്ലെങ്കില്‍ ഇതുപോലെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ മുതുക് കാണിച്ച് കൊടുക്കേണ്ടിവരും സ്റ്റാമ്പ് ചെയ്യാന്‍..
-റഹ്മത്തുള്ള.

ഇവരെക്കൂടി സ്വീകരിക്കുക!

ആദിശങ്കരന്‍.

ശ്രീനാരായണഗുരു

ഇ.എം.എസ്.

കെ.ദാമോദരന്‍
മലയാളിയുടെ ചിന്താ മണ്ഡലത്തിന് വെള്ളവും വെളിച്ചവും നല്‍കിയവര്‍.
ഇത് പുതുയുഗം

ഇവിടെ നമ്മെ വെളിച്ചത്തിലേക്ക് നയിക്കാന്‍ ഒരാള്‍ മാത്രം.
നന്ദകുമാര്‍- ക്രൈം നന്ദകുമാര്‍..
-കരിമീന്‍.

ലാവലിന്‍ പഠനക്കളരിയില്‍ മാധവന്‍ കുട്ടി!

ഒന്നും എഴുതേണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ പത്രങ്ങള്‍ വായിക്കുമ്പോള്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ധാര്‍മ്മികരോഷം തോന്നുന്നു. പ്രബുദ്ധകേരളം എങ്ങോട്ടാണ് പോകുന്നത്? ഇന്ന് ഒരുവകപ്പെട്ട ബുദ്ധിജീവികളും സാംസ്ക്കാരികനായകന്മാരും എല്ലാം ഇടത് പക്ഷത്തിന്റെ കൂടെയാണ്. ഇടത് പക്ഷത്തിന്റെ കൂടെ നിന്നാലേ ബുദ്ധിജീവിയും സാംസ്ക്കാരികനായകന്മാരും ആയി അംഗീകാരം ലഭിക്കൂ എന്നതാണ് കേരളത്തിലെ അവസ്ഥ. മറ്റുള്ളവരെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കികള്‍ ആയിരിക്കും എന്നതാണ് മാര്‍ക്സിയന്‍ വീക്ഷണശാസ്ത്രം.
- കെപി സുകുമാരന്‍ അഞ്ചരക്കണ്ടി.


132. പോട്ടത്തിന്റെ ശാസ്ത്രകിയ

സാധാരണഗതിയില്‍ ഇത്തരം പ്രതികരണത്തിന് ഒരു പോസ്റ്റ്‌ ഇടാറില്ല. ഒന്നാമതു വായന അതിവായന എന്നതിനെ വേര്‍തിരിച്ചറിയുക എന്നൊരു വകതിരിവിന്റെ പ്രശ്നം. രണ്ട് വിശകലത്തില്‍ വരുന്ന വൈകല്യം. എന്റെ ഒരു പോസ്റ്റിനു മറുപടിയായി ഒരു പോട്ടം പിടുത്തക്കാരന്‍ മറുപടി പോസ്റ്റ്‌ ഇട്ടിരിക്കുന്നു. വായിച്ചപ്പോള്‍ സത്യത്തില്‍ സഹതാപം ആണ് തോന്നിയത്. സാധാരണ ചില ബൂലോഗ കവികളോട് തോന്നുന്ന അതേ സഹതാപം..
-കൂതറ തിരുമേനി.





എനിക്ക് വയസായപ്പോള്‍

രാവിലെ എണീക്കാനേ തോന്നുന്നില്ല, ക്ഷീണം പോലെ. വയസ് അറുപത്തിമൂന്നായില്ലേ, ഇനിയിപ്പോള്‍ ഇത്തിരി ക്ഷീണമൊക്കെ കാണുമായിരിക്കും. കല്ല്യാണം കഴിച്ച സമയത്തു തന്നെ ലേശം വണ്ണമുണ്ടായിരുന്ന ഭാര്യക്ക് ഇപ്പോള്‍ പാകത്തിനു വണ്ണം. അന്നു ഡോബര്‍മാന്റെ കണക്ക് വയര്‍ അകത്തോട്ട് വളഞ്ഞിരുന്ന എനിക്ക് ഇപ്പോള്‍ എട്ടുമാസ ലക്ഷണം. അതിന്റെയൊക്കെ ആയിരിക്കും ഈ ക്ഷീണം. ഉടുത്തിരുന്ന ലുങ്കി ചുളുങ്ങി കട്ടിലിന്റെ ഒരു കോണില്‍ കിടപ്പുണ്ട്. ചെറുപ്പത്തില്‍ മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോള്‍ ലുങ്കിയുടെ അറ്റം കെട്ടിയിട്ട് കിടക്കുമായിരുന്നു, അല്ലെങ്കില്‍ അഴിഞ്ഞുപോവുമ്പോള്‍ ആരെങ്കിലും കാണില്ലേ. കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ. അല്ലെങ്കിലും നഗ്നനായി ഭാര്യയുടെ ശരീരത്തിന്റെ ചൂടും ചൂരുമേറ്റു കിടക്കുകയല്ലേ അതിന്റെ സുഖം.
-വഴക്കാവരയന്‍.


മനുഷ്യമനസ്സിനെ തൊട്ടറിഞ്ഞ തിരക്കഥാകൃത്ത്‌

ലോഹിതദാസിന്‍റെ വേര്‍പാട്‌ അപ്രതീക്ഷിതമായിരുന്നു. അവിശ്വനീയം എന്ന് പറയാവുന്ന ഒരു കടന്നു പോകല്‍, മലയാളത്തില്‍ തിരക്കഥയുടെ പെരുന്തച്ചനായ എം. ടി. വാസുദേവന്‍ നായരോട് കിടപിടിക്കുന്ന തിരക്കഥാകൃത്തെന്നു ലോഹിതദാസിനെ വിശേഷിപ്പിച്ചാല്‍ അതൊരിക്കലും അധികപ്പറ്റാകില്ല. അദ്ദേഹം മരിച്ച ശേഷമല്ല ജീവിച്ചിരുന്നപ്പോഴും സുഹൃത്തുകള്‍ തമ്മിലുള്ള സിനിമ ചര്‍ച്ചകള്‍ക്കിടയില്‍ അങ്ങനെ തന്നെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്..
-മേരി ലില്ലി.


യാത്ര

മന്ത്രവാദിയുടെ കൊട്ടാരത്തിലേക്ക്

ഇന്നലെ ഉർക്യോള പള്ളിയിൽ പോയി വന്നപ്പോൾ നല്ല ക്ഷീണമുണ്ടെങ്കിലും ,ഇന്നു ഞങ്ങൾ നാലു പേർ കൂടി ഒരു യാത്ര ഉള്ളതിനാൽ നെരത്തെ തന്നെ എണീറ്റു .ഞാനും ബെർണാഡും ബെഗോയും അവരുടെ ഭർത്താവും .(വീട്ടിൽ അല്പം ജോലി ഉണ്ടെന്നു പറഞ്ഞൂ അദ്ദേഹം വന്നില്ല )രാവിലെ എട്ടു പത്തിന്റെ ബസിനു ഞങ്ങൾ യാത്ര തിരിച്ചു.ഇന്നലെ നാൽ‌പ്പതു ഡിഗ്രീ ആയിരുന്നു ചൂട് പക്ഷെ ഇന്ന് പതിനഞ്ചു ഡിഗ്രീ കൂടാതെ വൈകീട്ടു മഴക്കുള്ള ലക്ഷണവും ,ഇവിടെ വന്നിട്ടു എനിക്കിഷ്ട്ടപെടാത്ത ഒരേ ഒരു കാര്യം കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റമാണു .മണിക്കൂർ ഇടവിട്ടാണു ഈ ബാസ്ക് കണ്ട്ട്രിയിൽ ചൂടും തണുപ്പും മഴയും മാറി മാറി വരുന്നതു .ഒരു ദിവസത്തിൽ തന്നെ ഇരുപതു ഡിഗ്രീ ചൂടു വിത്യാസവും മഴയും വെയിലും മാറി മാറി വരും .ചുരുക്കത്തിൽ മുന്നൂറ്റി അറുപത്തി അഞ്ചു ദിവസത്തിൽ മുന്നൂറു ദിവസവും മഴ തന്നെ.ചെറുതായി വെയിൽ ഉണ്ട് ,മടി മൂലം ഞാൻ കുട എടുത്തില്ല .ഞങ്ങൾ ഇന്നു പോകുന്ന സ്ഥലം ഗാറ്റിക ,ഒരു കാട് തന്നെ വന്യ ജീവികൾ ഇല്ല എന്നെ ഉള്ളൂ..

-സജി തോമസ്.




നര്‍മ്മം

മീറ്റ് ഗീതം പഠന ക്ലാസ്സ്‌ കുഞ്ഞീവി ടീച്ചര്‍ വഹ:

ചെറായി മീറ്റിനുള്ള ഗീതം ചിട്ടപ്പെടുത്തിയിട്ടും അത് പഠിക്കാന്‍ ആരും മുന്നോട്ട് തള്ളിക്കേറി വരാത്തത് കൊണ്ടു സകല ബ്ലോഗ്ഗര്മാരെയും സംഘടിപ്പിച്ചു ഒരു സംഗീത പഠന ക്ലാസ്സ്‌ നടത്താന്‍ തീരുമാനിച്ചു. ആ ക്ലാസ്സില്‍ പങ്കെടുത്തവരുടെ രസകരമായ ഒരു അവതരണമാണ് ഇവിടെ. ആരെയെങ്കിലും അമിതമായി ആക്ഷേപിച്ചിട്ടില്ല എങ്കില്‍ എന്നോട് ക്ഷമിക്കുമല്ലോ. മീറ്റിനു വരുന്നവര്‍ എനിക്കുള്ള പാരിതോഷികം പ്രത്യേകം കരുതുമല്ലോ. സഹ ജീവികളേ ഞാന്‍ ഇതാ തുടങ്ങുകയായി,നിങ്ങള്‍ ക്ഷമിച്ചാലും....

കഴിഞ്ഞ മീറ്റു നടത്തിയ ഹാളിന്റെ വാടക കൊടുക്കാത്ത വാര്‍ത്ത ചോര്‍ന്നത്‌ കൊണ്ടും വേറെ ആരും ഒരു ഹാള്‍ ഓസിക്കു തരാത്തത് കൊണ്ടും, നിരക്ഷരന്‍ ഏര്‍പ്പാടാക്കിയ ഒരു പള്ളിയുടെ മൂലയിലാണ് സംഗീത ക്ലാസ്സ്‌ നടക്കുന്നത്. പള്ളിയുടെ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലിങ്ക് സഹിതം നീരുജീയുടെ ബ്ലോഗില്‍ നിന്നും കിട്ടുന്നതാണ്. പാട്ടെഴുതിയ കാവാലം ഗായകരില്‍ നിന്നുമുള്ള നേരിട്ടുള്ള അഭിപ്രായം കേള്‍ക്കാന്‍ ത്രാണിയില്ലാതെ ഹിമാലയത്തിലെ ഏതോ അജ്ഞാത ഐസ് ക്രീം പാര്‍ലറില്‍ ഒളിവില്‍ കഴിയുകയാണ് എന്നാണ് ആചാര്യന്‍ ഒരു കുറുക്കനെപോലെ കൂവി ബ്ലോഗിലൂടെ അറിയിച്ചത്..
-വാഴക്കോടന്‍.


വിജ്ഞാനം

വിവിധയിനം വീഡിയോ ഫയലുകൾ എങ്ങനെ കാണാം

വിവിധയിനം വീഡിയോ ഫയലുകൾ എങ്ങനെ കാണാം?.

ശരിയാ, ന്യായമായ ചോദ്യം.

സാധരണ വിഡിയോ ഫയലുകൾ, DVD, MPEG, ram, wma, quick player, AMR അങ്ങനെ, മൊബൈലിലുള്ള അപ്പുർവ്വയിനം ഫയലുകൾ, എന്നിവക്ക്‌ പുറമെ, ഷക്കില ചേച്ചിയുടെ എതെങ്കിലും ഒരു പാർട്ട്‌ (ഏല്ലാ പാർട്ട്സുകളും എന്തായാലും 19" മോണിറ്ററിൽ കൊള്ളില്ല) യൂട്യൂബിൽനിന്നും കഷ്ടകാലത്തിന്‌ ഡൗൺലോഡ്‌ ചെയ്താൽ ദെ കെടക്ക്‌ണ്‌, അത്‌ FLV ഫോർമാറ്റിൽ.
-സഹായി.




കവിതകള്‍

തിരിച്ചറിയൽ കാർഡിനപേക്ഷിച്ചിരുന്നു.


വെള്ളപട്ടാളം
തിരൂരങ്ങാടീക്ക്
ജാഥപോയപ്പോ
കല്ലെറിഞ്ഞെന്റെ
വല്യുമ്മാ‍..
ആ കല്ലിന്റെ ചീളിനെന്നെ
അടയാളപ്പെടുത്താനാവില്ലപോൽ
മാപ്പിള മലയാളം
നാവിലേക്ക്
മുലയൂട്ടി തന്ന
ഉമ്മാ‍...
-സണ്‍ ഓഫ് ഡസ്റ്റ്.

TO : ഉപ്പ@ഗൾഫ്

മൂസായുടെ വടി കളഞ്ഞു
കിട്ടുകയാണെങ്കിൽ
കൂട്ടായി കടപ്പുറത്തൂന്ന്
ജിദ്ദ തീരത്തേക്ക്
ഒരിടവഴി പണിയൂ

അച്ചപ്പവും ഹൽ‌വയും
പൊന്നും അത്തറും
സ്നേഹവും വാത്സല്യവും
നമുക്ക് കടത്തികൊണ്ടിരിക്കാം.
-ശെഫി.


കവിയും കവിതയും !

ഇന്നലെ ചിദംബര സ്മരണ ഒന്നുകൂടി വായിച്ചു
മരിച്ചിട്ട് കാലമേറെ ആയതുകൊണ്ട്
വീണ്ടും മരിച്ചില്ല ...
എങ്കിലും ശവത്തില്‍ ഒരു മുള്ളുക്കൊണ്ടു.
"കവിത യക്ഷകലയാണ്‌ അവസാനതുള്ളി
ചോരയും കൊണ്ടേ അത് പോകു..."

ബാലയെ ഓര്‍ത്തു ...
നിന്റെ അവസാന ചോരയും
വാര്‍ന്നുവോ ബാലാ..?
ഇല്ല അറിയില്ല ഇനിയും വയ്യ ..
-രതീഷ് ചാത്തോത്ത്.

പ്ലസ്‌ടുക്കാരി

(തുച്ഛമായ കൂലിക്ക് നഗരത്തിലെ കടകളില്‍
ജോലിനില്കുന്ന പെണ്‍കുട്ടികള്‍ക്ക് )

അകലത്തു നിന്നേ കാണാം
ആറരയുടെ വണ്ടിക്കുള്ള നെട്ടോട്ടം
ബാര്‍ബര്‍ ഷോപ്പിനും മുറുക്കാന്‍ കടക്കും
ഇടയിലൂടെ പിചാത്തികടയും
സുബിതാതയുടെ പലഹാരകടയും
ഗള്‍ഫ് ബാബുവിന്റെ ലേഡിസ് ഷോപ്പും
കടന്നു അവളുടെ മരണപാച്ചില്‍.
-ഉഡായിപ്സ്.


ജീവന്‍റെ സൂര്യകാന്തിപൂക്കള്‍




sketch by Vignesh,Muscut











വാന്‍ഗോഗ്..
നെഞ്ചകം തന്നെ ക്യാന്‍വാസാക്കി മാറ്റി-
യന്ങവസാന ചിത്രം വരയ്ക്കാന്‍ തുടങ്ങവേ ,
നിന്നുള്ളില്‍ ജീവന്‍റെ സൂര്യകാന്തിപൂക്കള്‍
ഒരു വട്ടമെങ്കിലുംകരയാതിരുന്നുവോ..?

കോപം കുടിച്ച ലഹരിയിലബോധ-
പ്പെരുമഴയിലാശങ്ക നിറയുന്ന നേരം
ഗോഗിനെ കൊല്ലാന്‍ തുനിഞ്ഞതില്‍
കുറ്റബോധമൊരു കത്തിയുടെ വായ്ത്തല-
യിലാഴ്ത്തി..പാപബോധത്താല്‍
സ്വയം ചെവിമുറിച്ചെറിയവേ,
ഉച്ചയുറക്കത്തില്‍ ആടിതിമര്‍ക്കുന്ന
ഭീകരസ്വപ്പ്നത്തിലാരോഹണത്തിന്റെ
തീക്കാറ്റടിക്കവേ..;
സംഭ്രമകോട്ടകള്‍ പൊട്ടിത്തെറിച്ചതില്‍
വെന്തുതീരാത്തതാണങ്ങതന്‍ ഭാവന..
-കുരീപ്പുഴ സുനില്‍ രാജ്.


എന്റെ ഏകാകിനി ..................



ഇതെന്ടെ പ്രീയ പ്രണയിനിക്ക്...... എന്ടെ ഏകാകിനിക്ക്... കണ്ണുകളില്‍ വിരഹം മാത്രം സൂക്ഷിക്കുന്ന എന്ടെ എല്ലാമായ...............



കുളിരുള്ള കരങ്ങളില്‍ പ്രണയതിന്ടെ പൂമ്പൊടി..
നിലാവില്‍ ഏകയായി എന്‍ കൂട്ടുകാരി..
-റിനി ശബരി.


ഒരു തുണ്ട് കൊടിക്കായ്‌ മരിച്ച വിഡ്ഢി

ദിക്കെട്ടും പൊട്ടുമാറുച്ചത്തിലാര്‍ത്ത്
അവസാന ശ്വാസത്തില്‍ പ്രാണന്‍ പൊടിഞ്ഞ്
ഒരു കൊലവാളിനിരയായ്‌ തീര്‍ന്നവന്
വിളിപ്പേരു ചാര്‍ത്തുവാനായിരം കൊടികള്‍

ചെമ്പട്ട് മൂവര്‍ണ്ണം കുങ്കുമ ജാതികള്‍
പേരിട്ടു ചൊല്ലുവാനാവാതെ ഏറെയും വേറെ
ചിതയെരിഞ്ഞതിന്‍ ചാരം പോലും
പങ്കിട്ടെടുക്കുവാന്‍ വെറി കൂടുന്നവര്‍..

-അബ്ദുള്‍ റഫീഖ്.




കഥ

ചായ

“ചേടത്തീ രണ്ട് ചായയിങ്ങെടുത്തോ...” വാതുക്കൽ വന്നെത്തിനോക്കിയ അമ്മയോടായാണ് ചിറ്റപ്പനത് പറഞ്ഞത്. ചിറ്റപ്പന്റെ കൂടെ ഏതോ ഒരു വലിയ സാറാണ് വന്നിരിക്കുന്നത്. കറുത്ത പാന്റും വെള്ള ഷർട്ടുമിട്ട കുടവയറൻ. ഇരുന്ന് പണിചെയ്യുന്നവർക്കാണ് കുടവയറ്‌ വരുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാങ്കിൽ ചിറ്റപ്പന്റെ കൂടെ പണി ചെയ്യുന്ന സാറായിരിക്കാം. ബാങ്കിൽ ഇരുന്നുള്ള പണിയാണല്ലോ. അതായിരിക്കാം കുടവയർ! അച്ഛന് കുടവയറില്ല.അച്ഛന് നിന്നുള്ള പണിയാണ്. കയർ ഫാക്ടറിയിൽ തടുക്ക് നെയ്യുന്നത് നിന്നുകൊണ്ടാണ്. ശരിക്കും ശരീരമനങ്ങണം. ശരീരമനങ്ങി പണിചെയ്താൽ പൊണ്ണത്തടി വരില്ല. ബാങ്കിൽ ഇരുന്നുള്ള പണിയാണ്.ശരീരമനങ്ങില്ല.ശരീരമനങ്ങാതിരുന്നാൽ തടികൂടും. തടികൂടിക്കൂടി വയറ് കുടവയറാകും. കുടവയറന്മാർ നടക്കുന്നത് കാണാൻ അപ്പുക്കുട്ടനിഷ്ടമാണ്. കുടവയറന്മാർ ഇരിക്കുന്നതു കാണാനും അപ്പുക്കുട്ടനിഷ്ടമാണ്. വരാന്തയിലിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് വരിഞ്ഞ കൊട്ടക്കസേരയിലാണ് കുടവയറൻ സാറിരിക്കുന്നത്. കസേരയിൽ വലിയൊരു മത്തങ്ങ വെച്ചിരിക്കുന്നത് പോലെ...

-സതീശ് മാക്കോത്ത്.


ദുഷ്ടന്‍

വാഗ്ദാനം ചെയ്ത തുക പെണ്ണിനെ കണ്ടതിനു ശേഷം മാത്രമെ തരുകയുള്ളൂവെന്നും ഒരു രൂപാ പോലും മുന്‍ കൂറായി തരികയില്ലെന്നുംകര്‍ക്കശസ്വരത്തില്‍ ദുഷ്ടന്‍ ആവര്‍ത്തിച്ചു.മാത്രമല്ല തന്നെ കബളിപ്പിച്ചാല്‍ ഭവിഷ്യത്തു ഭയങ്കരമായിരിക്കുമെന്നും ആവശ്യാനുസരണം ദാദാമാര്‍ തന്റെ പക്കല്‍ ഉണ്ടെന്നും പിമ്പിനെ ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല. വിലകൂടിയ സ്കോച്ചു വാങ്ങി കൊട്ടാര സദ്രുശമായ വീട്ടിലിരുന്നു കുടിക്കുവാന്‍ കഴിയുമെങ്കിലും ദുര്‍ഗന്ധം നിറഞ്ഞ ചാരായ ഷാപ്പില്‍ ഇരുന്നു കാറിയും തുപ്പിയും ഉച്ചത്തില്‍ നാലു തെറി വിളിച്ചും ചാരായം കുടിക്കുന്നതിലാണു ദുഷ്ടന്‍ സുഖം കണ്ടെത്തിയിരുന്നതു..
-ഷെറീഫ് കൊട്ടാരക്കര.








ചിത്രങ്ങള്‍


ചില്ല് കൂട്ടില്‍


-പകല്‍കിനാവന്‍

Just Before A Storm (ഒരു കൊടുങ്കാറ്റിന് മുന്‍പ്)

-ശിവ.

ഒരു ജാലകം നിറയെ മഴ,വെയില്‍

-സെറീന.

മഴ തന്‍ മറ്റേതോ മുഖം

-നൊമാദ്.

തുളുമ്പുന്നുണ്ടെന്തോ

-ഗുപ്തന്‍.

ഹായ്..... എന്തൊരു മണം........!!

-അപ്പു.


ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.

blothram@gmail.com

Read more...

29ജൂണ്‍2009 ലോഹിതദാസ് വിടപറഞ്ഞു.

Sunday

ലോഹിത ദാസിന് ബ്ലോത്രത്തിന്റെ ആദരാഞ്ജലികള്‍


ലോഹിതദാസിന് ആദരാജ്ഞലികള്‍

അന്തരിച്ച ലോഹിത ദാസിന് ആദരാജ്ഞലികള്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ മരിച്ചു. മലയാ‍ള സിനിമക്ക് ഇത് തീരാ നഷ്ടം. ചലച്ചിത്രകാരനായ ഇദ്ദേഹം നമുക്ക് മറക്കാനാവത്ത സിനിമകള്‍ സംഭാവാന്ന ചെയ്തു. കെ.പി.ഏ.സി നാടകങ്ങളിലൂടെ ആദ്യമായി നാടക രംഗത്തു വന്നു. സിബി മലയിലാണ് സിനിമയിലേക്കു കൊണ്ടു വന്നത്. ആദ്യ സിനിമ തനിയാവര്‍ത്തനം. കിരീടം, ചെങ്കോല്‍ തുടങ്ങിയ സിനിമകള്‍ മറക്കാന്‍ കഴിയില്ല.

കൂടുതല്‍ ഇവിടെ‌

പ്രിയപ്പെട്ടവന്‍


കാറ്റിനെ നോക്കി ചിരിച്ച്
മണല്‍ത്തരികളോട്കൂട്ട് കൂടാന്‍
കടല്‍ വകഞ്ഞവന്‍ പോയി
തിരിഞ്ഞു നോക്കാതെ...

കഥയും,കവിതയും
സ്നേഹവും,സ്വപ്നങ്ങളും
കളഞ്ഞവന്‍ നടന്നു പോയി
ഒരു ചെറു വേദനയുടെ
കൈ പിടിച്ച് ഒറ്റക്ക്‌..
-ജുനൈത്ത്.

ആദരാഞ്ജലികൾ: ലോഹിതദാസ്

-http://chelakkandupoda.blogspot.com

ലോഹിതദാസിന് ആദരാഞ്ജലികള്‍.....




മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിടപറഞ്ഞു....
-ചാണക്യന്‍.

പ്രിയപ്പെട്ട ലോഹിയെട്ടാ,










-എ ചന്ദ്രശേഖര്‍.

കേരള വികസനത്തില് പങ്കാളികളാവുക

ലോകത്താകമാനമിന്ന് ഗൌരവമായ ചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ആഗോള സാമ്പത്തിക മാന്ദ്യം . 1930 കളിലെ ആഗോളമാന്ദ്യത്തെ അനുസ്മരിപ്പിക്കുന്ന ഈ പ്രതിഭാസം മുതലാളിത്തത്തിന്റെ സ്വാഭാവിക പരിണതിയാണ്. 30 കളിലെ മാന്ദ്യം നല്‍കുന്ന പാഠങ്ങള്‍, ഒരു പരിധിവരെയെങ്കിലും വസ്തുനിഷ്ഠമായൊരു വിശകലനത്തിന് നമ്മെ പ്രാപ്തരാക്കിയെന്ന് നിശ്ശംസയം പറയാം. കമ്പോളത്തില്‍ നിന്നും സാമ്പത്തിക രംഗത്തു നിന്നും സര്‍ക്കാര്‍ പിമാറുക എന്ന ആശയവുമായി കടന്നു വന്ന ആഗോളവത്കരണ നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ , കമ്പോളത്തിലും സാമ്പത്തിക രംഗത്തും സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ എന്ന ഇടതു പക്ഷ ആശയങ്ങളെ കൈക്കൊള്ളുക മാത്രമാണെന്ന് ലോകമിന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ലോകമുതലാളിത്ത കേന്ദ്രമായ അമേരിക്കയുടെ പ്രസിഡന്റ് മുന്നൊട്ട് വക്കുന്ന പരിഷ്കരണങ്ങള്‍, വന്‍കിട കുത്തകകള്‍ക്ക് ഗുണകരമായ രീതിയിലാണെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല...
-അനില്‍@ബ്ലോഗ്

ബ്ലോഗിങ്ങിന്റെ രണ്ടു വർഷം.

2007 ജൂൺ 29 നാൺ ഞാൻ ആദ്യമായി എന്റെ സ്വന്തം ബ്ലോഗു തുടങ്ങുന്നതും അതിൽ ഒരു പോസ്റ്റ് ഇടുന്നതും. അതിനു ഏതാനും മാസങ്ങൾക്കുമുൻപ് ഓർക്കൂട്ടിൽ ഒരു സുഹ്രുത്ത് അയച്ചു തന്ന വിശാലമനസ്കന്റെ ബ്ലോഗിലേക്കുള്ള ലിങ്കുവഴിയാണ് ഇങ്ങനൊരു സംഭവം ഉണ്ടെന്നുതന്നെ അറിയുന്നത്. അതുവഴി പിന്നെ ഒരു യാത്രയായിരുന്നു. മലയാളം യൂണികോഡിന്റെ വികസത്തിൽ സ്തുത്യർഹമാ‍യ പങ്കുവഹിച്ച പലരുടെയും ബ്ലോഗുകൾ (ആരുടെയും പേരെടുത്തുപറയുന്നില്ല.) കണ്ടു. ആരുടെയെങ്കിലും ബ്ലോഗിൽ കമെന്റിടുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്.എനിക്കു ബൂലോകം പരിചയപ്പെടാൻ കാരണമായ ആ സുഹ്രുത്തിനും, പിന്നെ എന്റെ ബ്ലോഗുവായനക്കു പ്രചോദനമായ വിശാലനും നന്ദി.വിശാലന്റെ ബ്ലോഗുവഴി മറ്റുപലരുടെയും ബ്ലോഗു കണ്ടു. പിന്നെ ചിന്ത എന്ന അഗ്രിഗേറ്റർ പരിചയപ്പെട്ടു. അങ്ങിനെ പലരുടെയും ബ്ലോഗുകൾ വായിച്ചതിനു ശേഷമാണ്, രണ്ടു വർഷം മുൻപ്‌ ഇതേ ദിവസം ഉറുമ്പ് എന്നപേരിൽ ബ്ലോഗു തുടങ്ങുന്നത്.

-ഉറുമ്പ്.


കവിതക്കേസില്‍ ഞാന്‍ ഹാജര്‍!

(ഈ കുറിപ്പിന് പ്രചോദനം കൂതറ അവലോകനത്തിലും സന്തോഷങ്ങള്‍ എന്ന ബ്ലോഗിലും കവിതാ സംബന്ധിയായി വന്ന പോസ്റ്റുകളും ശ്രീ രാജേന്ദ്രന്‍ എടത്തുംകര എഴുതിയ അപ്രകാശിത ലേഖനവുമാണ്.)
തൊണ്ണൂറുകളിലാണ്. പുതിയ കവിതയെ, കവിയെ അടുത്തറിയാന്‍ ഓരോ മാസവും ഓരോ കവിയുടെ പുതിയ കാവ്യ സമാഹാരം കവി തന്നെ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു ചര്‍ച്ചയോഗം സംക്രമണം എന്ന പേരില്‍ തിരുവനന്തപുരത്ത് ഹിന്ദി പ്രചാരസഭാഹാളില്‍ രൂപപ്പെടുകയുണ്ടായി. അയ്യപ്പപണിക്കര്‍ സാറായിരുന്നു സ്ഥിരം അദ്ധ്യക്ഷന്‍. ദേശമംഗലം, കളര്‍കൊട്, സി.ആര്‍. പ്രസാദ്, ശാന്തന്‍ തുടങ്ങി ഞങ്ങള്‍ വളരെ കുറച്ച് പേര്‍ സ്ഥിരം ഉത്‍സാഹകമ്മിറ്റി.ക്ഷണിക്കപ്പെട്ട കവിയും അയാളുടെ/അവളുടെ വേണ്ടപ്പെട്ടവരും ചേര്‍ന്ന് എല്ലാം കൂടി പലപ്പോഴും വിരലിലൊതുങ്ങാവുന്ന ഒരു സംഘം.പണിക്കര്‍ സാറിന്റെ കാലം കഴിയും വരെ ദേശമംഗലം സാറിന്റെ ഉത്‍സാഹത്തില്‍ സംഗതി നടന്ന് വന്നു.
-സന്തോഷ്.

ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് ...

തീവണ്ടി പാളങ്ങളില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി, ചായക്കടയുടെ ബെഞ്ചില്‍ ഇരിക്കുന്ന മട്ടിലാണ് പുരോഗമന ചിന്താഗതിക്കാരനെ എ കെ അന്ന് കണ്ടത് .
"ഡോ നായരേ." ചായ മുന്നില്‍ കൊണ്ട് വെച്ച കടയുടമ കം വിളമ്പുകാരനായ രാമന്‍ നായരെ പുരോഗമനവാദി വിളിച്ചു.അടുക്കളയിലേക്കു നടക്കാന്‍ തുടങ്ങുകയായിരുന്ന രാമന്‍ നായര്‍ തിരിഞ്ഞ് ചോദ്യ ഭാവത്തില്‍ വാദിയെ നോക്കി..
-അര്‍ജുന്‍ കൃഷ്ണ.





ഹാര്‍മോണിയം


"എന്ന്‌ ആ പണ്ടാരപ്പെട്ടി വെട്ടിയറഞ്ഞ് കളയുന്നോ, അന്നേ യ്യ്‌ കൊണം പിടിക്ക്വോള്ളൂ പപ്പനാവാ.."

പോക്കുട്ടി വൈദ്യരു്‌ കടയ്ക്കകത്തിരുന്ന്‌ വിരലുകൂട്ടിപ്പിടിച്ച്‌ പുറത്തേയ്ക്ക്‌ നീട്ടിത്തുപ്പി. മുറുക്കാന്‍ വെള്ളവും തുപ്പലും ചേര്‍ന്ന മിശ്രിതം 'പത്തോ'ന്ന്‌ വൈദ്യശാലയുടെ മുന്നിലെ പടികളില്‍ തന്നെ കൃത്യമായി വീണ്‌ നേരം വൈകിക്കാതെ ഉണക്കം പിടിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി കേള്‍ക്കുന്ന പതിവുപല്ലവിയെ മറുചെവിയിലൂടെ അവഗണിച്ചയച്ചിട്ട്‌, ഒരു പഴയ തമിഴ് നാടകഗാനത്തിന്‍റെ ശീലില്‌ തലകുലുക്കി, പപ്പനാവന്‍ ഭാഗവതരു്‌ മരുന്നു തറയല്‍ തുടര്‍ന്നു.

-പാമരന്‍.

ഇക്രൂട്ടന്റെ വികൃതികള്‍, ഒന്നാം ദിവസം

ഇക്രൂട്ടന് മൂന്നു വയസ്സ് കഴിഞ്ഞു . കുഞ്ഞിവായില്‍ വല്യവര്‍ത്തമാനം, അതാണ്‌ ഇക്രൂട്ടന്‍. ഇക്രൂട്ടന്റെ വികൃതികള്‍ നിങ്ങളുടെ കൂടെ അല്‍പ്പം പങ്കുവെക്കാം.

ഇക്രൂട്ടനുമായി അച്ഛനമ്മമാര്‍ ഒരു ദിവസം ടൌണിലെ ഒരു വലിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇക്രൂട്ടന്‍ കുടിക്കാന്‍ വെള്ളം നിറച്ച കുപ്പി-ഗ്ലാസ്‌ എടുത്ത്‌ കളിക്കാന്‍ നേരം,

അച്ഛന്‍: മോനേ നീ ഗ്ലാസ്സോന്നും എടുത്ത്‌ കളിക്കല്ലേ. അതെങ്ങാന്‍ താഴെ വീണു പൊട്ടിയാല്‍ നിന്നെ അവരിവിടെ പിടിച്ചു പണിക്കു നിര്‍ത്തും.പിന്നെ നീ ഇവിടത്തെ പാത്രം കഴുകേണ്ടി വരും.
-മിന്നു.


വിചാരണ

ഒരു വലിയ കൂട്ട് കുടുംബം..കാരണവര്നേരത്തെ മരിച്ചു.അധ്യാപകനായ മൂത്ത ചേട്ടന്‍ ആണ് എല്ലാം നോക്കി നടത്തുന്നത്. പുള്ളി ഒരു ഗാന്ധിയന്ആയതു കൊണ്ടു അടി ഉണ്ടാവില്ല.പക്ഷെ അത് അന്ന് അറിയില്ല ..
മഹാ ശുണ്ടികാരന്‍ ആണ്
പറഞ്ഞാല്അനുസരിക്കണം .അത് നിര്‍ബന്ടമാണ്
ഏട്ടന്അപ്പോഴേക്കും പാടത്തു പോയിട്ട് കുളിച്ചു വന്നു
വൈകീട്ട് മേല്‍ കഴുകി നാമം ചൊല്ലണം ..അത് നിര്‍ബന്ധമാണ്.

പക്ഷെ മുറ്റത്ത് നിന്നും അകത്തേക്ക് ഇതു വരെ കയറാന്ഒത്തിട്ടില്ല ..
അമ്മ അപ്പോഴാണ്അടുകളയില്നിന്നും പുറത്തു വന്നത്

എന്നെ ആകെ ഒന്നു നോക്കി
മുടി കെട്ടി വൈക്കൂ പെണ്ണെ

ഭദ്രകാളി...

-ഇന്ദ്രസേന


ഓര്‍മയിലെ നക്ഷത്രങ്ങള്‍....

അങ്ങനെ മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമലസുരയ്യയും യാത്രയായി. വിവാദങ്ങളുടെ ഈലോകത്തുനിന്ന്. അത്മഭാവങ്ങള്‍ പൂത്തുലഞ്ഞിരുന്നു അവരുടെ എഴുത്തില്‍. കനത്ത പ്രഹരശേഷിയായിരുന്നു അവയ്ക്ക്. വായനക്കാരെ അത് പലപ്പോഴും ഞെട്ടിച്ചു. പലപ്പോഴും ആഹ്ലാദഭരിതരാക്കി. സ്നേഹമാണ് ജീവിതത്തിന്റെ ഊര്‍ജം എന്നാവര്‍ത്തിച്ചുകൊണ്ടിരുന്നഈ വലിയ എഴുത്തുകാരിക്ക് "പെണ്‍കുട്ടിയുടെ" ആദരാഞ്ജലികള്‍.
-

ട്വിറ്ററിന്റെ ലോകത്തേക്ക്


ആഗോളവല്‍ക്കരണം ലോകത്തെ ഒരു കൊച്ചുഗ്രാമമായിത്തീര്‍ത്തിരിക്കുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. വിവരസാങ്കേതികവിദ്യയും മറ്റും നല്‍കുന്ന സാധ്യതകള്‍ ഇത്‌ സാധ്യമാക്കാന്‍ ഒരുപരിധിവരെ സഹായമാകുകയും ചെയ്തിട്ടുണ്ട്‌.

ഇന്റര്‍നെറ്റ്‌ തുറന്നിട്ട ഈ പുത്തന്‍ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക്‌ വലിയൊരു സ്വാതന്ത്ര്യമാണ്‌ പ്രഖ്യാപിച്ചത്‌. 2001-ല്‍ ബ്ലോഗ്‌ പോലുള്ള മാധ്യമങ്ങള്‍ നിലവില്‍ വന്നതോടു കൂടി ഒരു എഡിറ്ററുടെ കത്രിക വീഴാതെത്തന്നെ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പുറം ലോകത്തെ അറിയിക്കുന്നതിന്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ സാധിച്ചു.

-പി അനൂപ്.

"പെയ്തൊഴിയാത്ത മഴ മേഘമായി"

മഴ എന്നും കിടാങ്ങളെ പോലെ ആണ്. മഴക്കെന്നും കുട്ടിത്തമാണ് ചിലപ്പോള്‍ ഓടിനടക്കും, ചിലപ്പോള്‍ തുലാത്തില്‍ അലസ്സമായി ഉറങ്ങും പോലെ, വേനലില്‍ ആര്‍ത്തലച്ചു കരയും, ഇടവപ്പാതിയില്‍ വാശിപിടിച്ചു പെയ്യും.പക്ഷെ ജലത്തിന്റെയും ആകാശത്തിന്റെയും സുന്ദരിയായ ഈ പുത്രിക്ക് ഇനിയും തിരിച്ചറിയാത്ത എത്ര എത്ര പ്രശംസനീയ മനോഹര ഭാവങ്ങള്‍.
-അനീഷ് രവി.

സിനിമ

ഭ്രമരം: സംവിധായകന്‍റെ വിജയം; തിരക്കഥാകൃത്തിന്‍റെ പരാജയം

പളുങ്ക്, കല്‍ക്കത്ത ന്യൂസ്‌ എന്നിവയുടെ പരാജയത്തിനു ശേഷം എത്തിയ ബ്ലെസ്സിയുടെ ഭ്രമരം വളരെ പ്രതീക്ഷയോടെ യാണ് മലയാള ചലച്ചിത്ര പ്രേമികള്‍ കാത്തിരുന്നത്, എന്നാല്‍ സിനിമയെ ഗൗരവത്തോടെ കാണുന്നവരുടെ കാഴ്ചപ്പാടില്‍ ഭ്രമരം ഒരു ശാരാശരി നിലവാരത്തിനു അപ്പുറത്തേക്ക് പോയിട്ടില്ല. ബ്ലെസ്സിയുടെ സംവിധായകന്‍ വിജയിക്കുമ്പോള്‍ ബ്ലെസ്സിയിലെ തിരക്കഥാകൃത്തിന്‍റെ പരാജയമാണ് ഭ്രമരം കാഴ്ച വെക്കുന്നത്.
- മേരി ലില്ലി.

ഭ്രമരം - പഴയ വീഞ്ഞ്‌ ,മോഹൻലാലെന്ന കുപ്പിയിൽ

ഭ്രമരം കണ്ടിറങ്ങിയപ്പോൾ മനസ്സ്‌ ശൂന്യമായിരുന്നു.പ്രത്യേകിച്ചൊന്നും തോന്നിയില്ല.കാഴ്ചയും തന്മാത്രയും കണ്ടു മനസ്സ്‌ വിങ്ങി നിറഞ്ഞതു വെറുതെ ഓര്‍ത്തു പോയി.

ഒരേയൊരു മേന്മയും ഒരുപാടു പോരായ്മകളും ആണ് ഈ സിനിമ.ആ ഒന്നു മോഹന്‍ലാലിന്റെ അഭിനയമാണ്‌.ഈ മനുഷ്യന്‍ എങ്ങനെ അഭിനയത്തിന്റെ ഒരു പാഠപുസ്തകമാവുന്നു എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സിനിമ.
-ശ്രീ ദേവ്.

പൊന്മുടി- കല്ലാര്‍ ..ഏകദിന യാത്രയില്‍ നിന്നും.........

ഒരുപാടു നാളായി ലാബില്‍ നിന്നും ഒരു യാത്ര പോകണമെന്നു കരുതുന്നു....എല്ലാവരുടെയും സൌകര്യത്തിനു ഒത്തു വന്നതീ അടുത്താണ്...

എവിടെപ്പോകണം..അതായി പിന്നെ ചിന്ത...

ഞങ്ങളുടെ ലാബിലെ സീനിയര്‍ വൃക്ഷ ഫോറ്റൊഗ്രാഫെറും എല്ലാം ആയ ചേട്ടന്‍ യാത്ര മാഗസിനും കയ്യില്‍ പിടിച്ചു തല പുകഞ്ഞു ആലോചനയിലാണ് ...

അവസാനം തീരുമാനിച്ചു...ഒരു ദിവസമല്ലെയുള്ളൂ...പൊന്മുടി -കല്ലാര്‍-മീന്മുട്ടി..
-സ്നോവൈറ്റ്.


REFRESH MEMORY (2)

കഴിഞ്ഞ പോസ്റ്റില്‍ attitude നെക്കുറിച്ച് വിശദമായിത്തന്നെ സംസാരിച്ചിരുന്നല്ലോ. എല്ലാരും അതു പോസിറ്റീവായിത്തന്നെ കൈകാര്യം ചെയ്തിരിയ്ക്കുമെന്നു കരുതുന്നു. മുദ്രാവാക്യം മറക്കണ്ട

I BELIEVE IN MY ABILITIES

ഇനി അല്പം തമാശയാകാം,

നിങ്ങളുടെ കൈകളിലെ നടുവിരല്‍ തമ്മില്‍ മുട്ടി-മുട്ടിയില്ല എന്നപോലെ കൈമുട്ടുമാത്രം വളച്ച് കൈവെള്ളകള്‍ നെഞ്ചിന് അഭിമുഖമായി പിടിക്കൂ... കൈവെള്ളകള്‍ നെഞ്ചില്‍നിന്ന് ഏകദേശം ഒരടി അകലത്തില്‍ പിടിക്കണം. ഈ പൊസിഷനില്‍ കൈകള്‍ തമ്മില്‍ മുട്ടാതെ കൈപ്പത്തികള്‍ മാത്രം കറക്കൂ... ഒരുകൈ മുന്നോട്ടാണെങ്കില്‍ മറ്റേ കൈ പിന്നോട്ടാണ് കറക്കേണ്ടത്. ഏതെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ ചിന്തകള്‍ മാറിപ്പോകുന്നവിധം കഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഈ വിധമുള്ള ടെക്നിക്കുകള്‍ പ്രയോഗിച്ചാല്‍ മാറ്റം പ്രതീക്ഷിയ്ക്കാം. ഇവ കുറച്ചൊക്കെ രസകരവുമാണ്.
-കൊട്ടോട്ടിക്കാരന്‍.



കവിത.

പഴക്കപ്പടി

സ്റ്റാമ്പും നാണയവും
പാത്രവുമായുധവും
നാഴികമണിയുമുണ്ട്
ശേഖരത്തില്‍
പഴക്കമുള്ളതാണെല്ലാം.
പലവഴി വന്ന
പല കാലങ്ങള്‍
ഒരു മുറിയില്‍
ഒന്നിച്ച്.
-ഉദയശങ്കര്‍.


അപ്പുറം








ഇപ്പുറമിരിക്കുമ്പോള്‍

കൌതുകമടങ്ങില്ല.

മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !

കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.

-വഴിപോക്കന്‍.

ഒരു ലൈംഗിക തൊഴിലാളിയുടെ....


അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.
-സന്തോഷ് പല്ലശ്ശന.


പെയ്തൊഴിഞ്ഞ ബാല്യം...



മഴ എനിക്കെന്നും ആവേശമാണ്...
മഴ കേള്‍ക്കാന്‍...
മഴ കാണാന്‍...
മഴ അറിയാന്‍...
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴയാണ് എനിക്കിഷ്ടം.
കൊച്ചു കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ ചെരിഞ്ഞ മഴ...
സൂചിമുനകള്‍ പോലെ ഭൂമിയില്‍ പതിച്ചു ചിതറിത്തെറിക്കുന്ന സ്ഫടികചീളുകള്‍
പോലുള്ള മഴ.
-
Jyotsna P kadayaprath


പെരുമഴയിലൂടെ ...

തോളോടു തോളുരുമ്മി
കൈകോര്‍ത്തു നമുക്കിറങ്ങാം
ഈ പെരുമഴയിലേയ്ക്ക്‌ സഖേ ...
മഴത്തുള്ളികള്‍ നമുക്കായ്‌
പാടുന്നൂ ഗസലുകള്‍ … നീ കേള്‍പ്പതില്ലേ സഖേ …
-സനില്‍ എസ് കെ (പ്രവാസ കവിതകള്‍)




ഇന്നത്തെ ചിത്രം

തിടമ്പേന്തി നില്‍ക്കുമാനയുടെ ചന്തം!

-അനിലന്‍
http://www.pparall.blogspot.com/

ഈന്തപ്പഴകാലം ചിത്രങ്ങൾ




അബുദാബി റോഡിലൂടെ സഞ്ചരിക്കുന്ന ആരേയും ആകർഷിക്കുന്ന കാഴ്ചകാളാണ് വിളഞ്ഞു നിൽക്കുന്ന ഈന്തപ്പൻ കുലകൾ.

പ്രധാനമായി കാണുന്നത് രണ്ടു നിറങ്ങളിലാൺ സ്വർണ്ണനിറമുള്ളതും,തവിട്ടു നിറം കലർന്ന ചുവപ്പു നിറമുള്ളതും.,
-നദീം.



ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.


blothram@gmail.com

Read more...

28ജൂണ്‍2009 ഇഞ്ചിപ്പെണ്ണും തിരിച്ച് വരുന്നു...

Saturday

പെണ്ണ്

ഒരു കല്ലിൽ തീരേണ്ടവ...

-ഇഞ്ചിപ്പെണ്ണ്.



നീ + സ്വാര്‍ത്ഥത = നിസ്വാര്‍ത്ഥത


എന്റെ സ്വാര്‍ത്ഥത മാത്രം കണക്കിലെടുക്കുമ്പോള്‍ മാത്രമേ ഞാന്‍ സ്വാര്‍ത്ഥനാവുന്നുള്ളു. എനിയ്ക്കും എന്റെ സ്വാര്‍ത്ഥതയ്ക്കും മുന്‍പുതന്നെ നിന്നെയും നിന്റെ സ്വാര്‍ത്ഥയേയും കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഞാന്‍ നിസ്വാര്‍ത്ഥനാവുകയില്ലെ?

കഴിഞ്ഞ ലക്കം Newsweek-ന്റെ കവര് ‍സ്റ്റോറി കണ്ടു - ഫരീദ് സക്കറിയ എഴുതിയ ‘ക്യാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോ’.

ഇത്തിരി ഗ്രീഡ് നല്ലതാണത്രെ.

ഓക്കെ, ഗ്രീഡ് വ്യഭിചരിച്ചോട്ടെ.

ബട്ട് ഗ്രീഡിന് പ്രത്യയശാസ്ത്രത്തിന്റെ ഒരു ഇളക്കത്താലി പണിയിച്ചുകൊടുക്കണോ?
-റാം മോഹന്‍ പാലിയത്ത്


അനുഭവം
കുറെ സ്ഥലത്തേക്ക് പോകാനുള്ളതിനാലും പാര്‍ക്കിങ്ങ് ലഭ്യതക്കുറവായതിനാലും റൗണ്ടില് ‍കാറിട്ട് ഞാനും ആജുവും ഓട്ടോയില്‍കയറി , സ്ഥലം പറഞ്ഞു. ഓട്ടോ കുറച്ച് ദൂരം ചെന്നപ്പോള്‍ സൈഡിലായി നിര്‍ത്തി.

പെട്രോള്‍ റിസര്‍‌വായിരിക്കും എന്ന് കരുതി പെട്രൊള്‍സ്വിച്ച് ഓണാക്കാനായി എന്റെ കാല് കുറച്ചുമാറ്റി ചോദിച്ചു, ' എന്തേ ചേട്ടാ ഞാനോണാക്കണോ?
-തറവാടി.

മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ളൊരു സ്കൂള്‍ അനുഭവത്തില്‍ നിന്നു്‌ തുടങ്ങാം,.ഏതെങ്കിലും ഒരു പീരീഡില്‍ അദ്ധ്യാപകനില്ലെങ്കില്‍ ക്ലാസ്സ്‌ ടീച്ചര്‍ വന്ന്‌ ക്ലാസ്സിലെ ഒരു മിണ്ടാപ്പൂച്ചയെ ഒരു ചുമതല ഏല്‍പ്പിക്കും.ക്ലാസ്സില്‍ വര്‍ത്തമാനം പറയുന്നവരുടെ പേര്‌ കുറിക്കാന്‍.പിന്നെ ക്ലാസ്സില്‍ നിശ്ശബ്ദതയായി.എങ്കിലും നാവടക്കിനിര്‍ത്താനാകാത്തവര്‍ ശബ്ദം കുറച്ചാണെങ്കിലും വെല്ലുവിളിയെ നേരിടും.എങ്കിലും കുറെപ്പേര്‍ കേഡിലിസ്റ്റില്‍ കയറും.പീരീഡ്‌ തീരുന്നതിനുമുന്‍പെ അദ്ധ്യാപകന്‍ എത്തുകയായി.മിണ്ടാപ്പൂച്ച തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ക്ക്‌ പിന്നെ ചൂരല്‍ കഷായം ഉറപ്പ്‌.ഇങ്ങിനെ സ്ഥിരം കേഡിലിസ്റ്റില്‍ പെടുന്ന ഒരാളായിരുന്നു ബാബുപോള്‍.ഒരു നിമിഷം നാവടക്കിനിര്‍ത്തുവാന്‍ ബാബുവിനാകില്ല.

പ്രതികരണം

ശ്രീ എം എ ബേബി ; ഇതു കുട്ടികളിയല്ല ..........




കേരള വിദ്യഭ്യാസ മന്ത്രി ശ്രീ എം .എ ബേബി എന്ന പുരോഗമനവാദിക്കു എല്ലാം ഒരു തമാശയാണ് ....സ്വന്തം വകുപ്പില്‍ കുറെ സ്വന്തം പരിഷ്കാരം വരുത്തി ആള് കളിക്കുന്ന മഹാനാണ് അദ്ദേഹം.......എസ്‌ .എസ്‌ എല്‍ സി പരീക്ഷക്ക്‌ കോരിവാരി മാര്‍ക്കു കൊടുക്കുകയും .....അതിനെകുറിച്ചുള്ള വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ പ്ലസ്‌ ടൂവിനു വിജയശതമാനം കുറച്ചു സ്വന്തം തടി രക്ഷപെടുത്തുന്ന കുട്ടികളുടെ ഉത്തമ തോഴന്‍ ...ഇതല്ലേ നമ്മുടെ സ്വന്തം മന്ത്രിയുടെ ക്രിയവിക്രിയകള്‍ ....അടുത്തിടയ്ക്ക് വന്ന പത്താം ക്ലാസ്സ് ഫലവും പന്ത്രണ്ടാം ക്ലാസ്സിന്റെ ഫലവും ഭാവിതലമുറയെ ആശങ്കയുടെ പടുകുഴിയിലേക്ക് തള്ളിയിരിക്കുകയാണ് ....ആദ്യമായി പത്താം ക്ലാസ്സിന്റെ റിസള്‍ട്ട്‌ തന്നെ എടുക്കാം ,ഈ വര്ഷം സംഭവിച്ചത് വീണ്ടും ഒരു ചരിത്ര സൃഷ്ടിയാണ്‌ ...കഴിഞ്ഞ വര്‍ഷത്തെ ചരിത്ര വിജയം ഇടതുപക്ഷ സര്‍കാരിന്റെ ഭരണ നേട്ടം ആക്കി മാറ്റാന്‍ നടത്തിയ ഒരു ആലോചനയുടെ ഫലമാണ്‌ ...
-ജിക്കു.

മനോരമയും മാതൃഭൂമിയും ഇനിയെന്തുപറയും?

അഡ്വക്കറ്റ് ജനറലും സിപിഐ എം നേതാക്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ച മനോരമയും മാതൃഭൂമിയും വീണ്ടും പ്രതിക്കൂട്ടിലായി. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ രേഖാമൂലം അറിയിച്ചതോടെയാണിത്. ധനപ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ കള്ളമൊഴിയുടെ ചുവടുപിടിച്ച് കെട്ടിച്ചമച്ച തല പരിശോധനാവാര്‍ത്ത മുന്‍പേ പൊളിഞ്ഞിരുന്നു. എജിയുടെ ഫോണിലേക്ക് സിപിഐ എം പ്രമുഖന്‍ വിളിച്ചത് സിബിഐ ചോര്‍ത്തിയെന്ന് ജൂണ്‍ മൂന്നിന് മലയാള മനോരമയുടെ പ്രധാന വാര്‍ത്തയായിരുന്നു.
-ജാഗ്രത.

ലാവ് ലിനും ചാവര്‍കോട് വൈദ്യനും

പുനര്‍വായന

ചാവര്‍കോട് വൈദ്യന്മാര്‍ ശ്രീനാരായണ ഗുരുവിന്റെ വൈദ്യന്മാരായിരുന്നു.

ഗുരുവിനെ എണ്ണ തേപ്പിച്ചും കിഴിയിടീപ്പിച്ചും വൈദ്യന്മാര്‍ പ്രശസ്തരായി.ഗുരുവിനെ എണ്ണ തേല്പിക്കുന്ന വൈദ്യന്മാരെക്കൊണ്ട് തങ്ങളേയും എണ്ണയിടീപ്പിക്കുവാന്‍ ശിഷ്യന്മാരും തുനിഞ്ഞിറങ്ങി. അങ്ങിനെ ചാവര്‍കോട് വൈദ്യന്മാര്‍ സമുദായത്തിന്റെ കുലവൈദ്യന്മാരായി.

കാലം കഴിഞ്ഞു വൈദ്യന്മാര്‍ ചികിത്സിച്ചു ചികിത്സിച്ചു ശ്രീനാരായണ ഗുരു വളരെ നേരത്തെ സമാധിയായി. (ശാന്തം,പാപം)
-കരിമീന്‍.


പരാശക്തിയില്‍ നാം നമ്മെ അല്ലാതെ മറ്റെന്താണ് കാണുക.

മനുഷ്യന്‍ എന്ന് പറയുമ്പോള്‍ മനുഷ്യത്വം എന്നാവാം. അതില്ലെന്കിലോ? കുറച്ചുകൂടി മുന്നോട്ടു ചെന്നാല്‍ മനുഷ്യന്‍ എന്ന വാക്ക് ഉരുവിടുമ്പോള്‍ അതില്‍ ഒരു പുരുഷ സ്വരമുള്ളതായി തോന്നുന്നു. എന്തുകൊണ്ട്? എങ്കില്‍ സ്ത്രീയെ എങ്ങിനെ രേഖപ്പെടുത്താം? മനുഷ്യള്‍ എന്നോ? നാം ഭീകരമായ അടയാളപ്പെടുതലിന്റെ കാലത്തിലൂടെയാണ്‌ കടന്നു പോകുന്നത്. അക്ഷരെ പുറ്റിലെ പാമ്പ് പുതു ബിംബമാകാം. അക്ഷരം ധ്യാനമാകുന്നിടത് അത് മറ്റൊരാളെ ഇകഴ്ത്താന്‍ ഉപയോഗിക്കുന്നത്. ഇത് ഇങ്ങനെയൊക്കെ ആണ്. അല്ലെങ്കില്‍ അങ്ങനെ തന്നെ വേണോ? ഇരിക്കട്ടെ. കടലിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ഗുല്‍മോഹറിന്റെ നിര ഇന്നലെ നിന്നിലൂടെ വീണ്ടും അനുഭവിക്കുമ്പോള്‍ ആ ചോരപ്പും ജലവും എല്ലാം എന്നില്‍ കുത്തിമറിഞ്ഞു . പുരവഞ്ചിയുടെ ആകാശത്ത് കണ്ടിരുന്ന ആ മഴയും.
-എം കെ ഖരീം.


ഞാന്‍ മറ്റുള്ളവരെ പോലെയല്ല...

-കണ്ടകശനി.


ചോദ്യം ചെയ്യേണ്ട ഉത്തരങ്ങള്‍

26 വെള്ളിയാഴ്ച. രാവിലെ എണീറ്റ് പതിവുപോലെ പുപ്പുലി പത്ര വായന തുടങ്ങി. മാതൃഭൂമി ദിനപത്രമാണ്. അടുത്ത വീട്ടില്‍ മാതൃഭൂമിയും എന്റെ വീട്ടില്‍ കേരള കൌമുദിയുമാണ് വരുത്തുന്നത്. അയല്‍പക്കത്തുക്കാരന്‍ ഉണരുന്നതിന് മുമ്പ് ഉണര്‍ന്നെണീറ്റ് മാതൃഭൂമികൂടി കൈക്കലാക്കി വായിക്കും. ആദ്യ പേജിലെ പകുതിക്കുശേഷം ഒരു ബോക്സില്‍ കുറച്ചു വാര്‍ത്തകള്‍ കണ്ടു. വായ്പ നിക്ഷേപം അനുപാതം എട്ട് ശതമാനം കുറഞ്ഞു, പാക് താലിബാന്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഭീഷണി - ആന്റണി, വിഴിഞ്ഞം: സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു, സൊമാലിയയില്‍ എം പിമാര്‍ നാടുവിട്ടു. എന്നിങ്ങനെ ചില തലക്കെട്ടുകള്‍. അതിനിടയില്‍ കൊമ്പലുകള്‍ (പെണ്‍പിള്ളേര്‍) കൈയ്യില്‍ മൈലാഞ്ചിയിടാന്‍ ഉപയോഗിക്കുന്ന ഡിസൈന്‍ ബുക്കില്‍ കാണുന്നതുപോലെ കുറേ ഡിസൈനുകള്‍...
-തിരോന്തരം പുപ്പുലി.


യാത്ര

പീറ്റര്‍ബറോ കത്തീഡ്രല്‍

ഴിഞ്ഞ 2 കൊല്ലമായി, മുഴങ്ങോടിക്കാരി നല്ലപാതിക്ക് ജോലി, ഇംഗ്ലണ്ടിലെ പീറ്റര്‍‍ബറൊ എന്ന കണ്ട്രിസൈഡിലെ ഓഫീസിലാണ്. അതുകൊണ്ടുതന്നെ ഒന്നരാടം മാസങ്ങളില്‍ , എണ്ണപ്പാടത്തെ ജോലിസ്ഥലത്തുനിന്ന് എനിക്ക് തരപ്പെടുന്ന അവധിക്കാലം ചിലവഴിക്കാന്‍ ഞാന്‍ പോകുന്നതും പീറ്റര്‍ബറോയിലേക്ക് തന്നെ.

‍മനോഹരമായ ആ കൊച്ചുപട്ടണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് നടന്ന് പോകാവുന്ന ദൂരത്താണ് പീറ്റര്‍ബറോ കത്തീഡ്രല്‍ ‍. സിറ്റി സെന്ററില്‍ ഷോപ്പിങ്ങിന് പോകുമ്പോള്‍ ‍, കത്തീഡ്രലും അതിന്റെ മേടയുമൊക്കെ വെളിയില്‍ നിന്ന് കാണാറുണ്ട്. പലയിടത്തും കാണാറുള്ളതുപോലെ ഒരു പഴയ പള്ളി ( ക്ഷമിക്കണം, പള്ളി എന്ന് പറയരുത്, കത്തീഡ്രലാണ്. പള്ളിയും, കത്തീഡ്രലും , ചാപ്പലും , ബസിലിക്കയുമൊക്കെ വേറേ വേറെ പ്രത്യേകതകള്‍ ഉള്ളതാണ്‍.) അതില്‍ക്കൂടുതലൊന്നും പ്രാധാന്യം അതിനുണ്ടെന്ന് തോന്നിയിരുന്നില്ല.
-നിരക്ഷരന്‍.

വിജ്ഞാനം

കമ്പ്യൂട്ടറും കുട്ടികളും

"ഡാ ആ കമ്പ്യൂട്ടറിൽ തൊട്ട്‌ കളിക്കല്ലെ, അത്‌ കേട്‌ വരും"

ഇന്നലെ നിങ്ങൾ പുതുതായി വാങ്ങിയ കമ്പ്യൂട്ടർ കൗതുകത്തോടെ വീക്ഷിക്കുന്ന, അതിനെ ഒന്ന് തൊട്ട്‌നോക്കുവാൻ ശ്രമിക്കുന്ന മകനോടാണ്‌ നിങ്ങളുടെ അരിശം, എങ്ങനെ അരിശപ്പെടാതിരിക്കും. കുടുംബ ബജറ്റിൽനിന്നും ഇറ്റിയെടുത്ത ഇവന്‌ വിലയെത്രയാണെന്ന് മകനുണ്ടോ അറിയുന്നു.

പക്ഷെ, നിങ്ങൾക്ക്‌ തെറ്റി, നിങ്ങൾ നിങ്ങളുടെ മകന്റെ മർമ്മത്താണ്‌ അടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.

കമ്പ്യൂട്ടർ കളിച്ച്‌ കുട്ടികൾ നാശമാവുന്നു എന്ന് ശപിക്കുന്ന മാതാപിതാകളെ, നിങ്ങൾ ജീവിക്കുന്നത്‌ ഈ ലോകത്ത്‌ തന്നെയാണോ?
-സഹായി.


തട്ടുകട ഉണ്ടായിരുന്നത്

അന്ന് ഏറെ വൈകിയാണ് ശാസ്ത്രജ്ഞന്‍ ഗവേഷണശാല വിട്ടത്. തമോഗര്‍ത്തങ്ങളുടെ സ്വാധീനത്തില്‍‌പ്പെടുന്ന പ്രകാശരശ്മികളെക്കുറിച്ചുള്ളതീവ്രമായ പഠനം ഉച്ചയൂണ് മുടക്കിയിരുന്നു. ഭക്ഷണത്തെക്കാള്‍ പ്രധാനം തമോഗര്‍ത്തം എന്നാ‍യിരുന്നു അദ്ദേഹം.

പക്ഷെ വൈകിട്ടായപ്പോള്‍ വയറ്റിലെ തമോഗര്‍ത്തം പ്രശ്നമായി.ഹൈവേയിലെത്തി. “വിപ്ലവം തോക്കിന്‍‌കുഴലിലൂടെ!” എന്നൊക്കെ കുട്ടിക്കാലത്ത് ചുവരുകളില്‍ കണ്ടിട്ടുള്ള അതേ വടിവില്‍ ഒരു ആപ്തവാക്യം ദൂരെ. “കപ്പ! പൊറോട്ട! ബോട്ടി!”ഇന്ന് പൊറോട്ടയും ബോട്ടിയും തന്നെ എന്ന് മനസ്സിലുറപ്പിച്ച് അദ്ദേഹം തട്ടുകടയെ ഉന്നംവച്ചു നീങ്ങി.
-മുക്കൂറ്റി.



ഇന്നത്തെ കവിത
.


രാജു ഇരിങ്ങല്‍









ചാവേര്‍

ണ്ണൂരില്‍ ജയിലു കാണാന്‍ പോയപ്പോള്‍
അള്ളോ ദാന്നോ മ്മടെ റിപ്പറിനെ കൊന്ന കയറ്ന്ന്
ചോദിച്ചിരുന്നു ആമിനുമ്മ.



സാക്ഷരത ക്ലാസില്‍ മണ്ണെണ്ണ വെട്ടത്തില്‍
ന്റെകൌസൂ മാഷ് വരുമ്മുമ്പ്
‘അഴിമതീ‘ന്ന് കേട്ടെഴുത്തെഴുതി
തെറ്റിച്ചത് ശരിയാക്കിത്താടീന്ന്
നിലവിളിച്ചിരുന്നു ആമിനുമ്മ..


എന്റെ പ്രണയം

രാവ് മുഴുവന്‍
കണ്ണിമ വെട്ടാതെ
കാത്തിരുന്നിട്ടും..
എന്‍ പ്രണയമെന്തേ..
തളിരണിഞ്ഞില്ല

അവന്‍ തീര്‍ത്ത
അക്ഷരക്കൂട്ടങ്ങള്‍
എന്റെ സിരകളില്‍
ഉന്മാദത്തിന്റെ
മോഹത്തിന്റെ
പ്രണയ മൊട്ടുകള്‍

തീര്‍ത്തതില്‍ നിന്നും
ഞാനൊന്നെടുത്തു വെച്ചിട്ടും
പ്രണയമലരായ്
വിടരാഞ്ഞതെന്തേ...?

-അനിതാ മാധവ്.


പാപമേവിധി പാപമേഗതി

ഞാനാണ് ഞാനാണ് ഞാനാണ്..
കോഴികൂവുന്നതിനു മുൻപുതന്നെ
മൂന്നുപ്രാവശ്യം പറഞ്ഞെങ്കിലും
എന്റെ പേരെനിക്ക് ഓർമ്മവന്നില്ല.
അവസാനത്തെ പ്രതീക്ഷയായി
നീ മുറുകെ പിടിച്ച വിരലുകൾ
ഞാൻ മുറിച്ചുകളഞ്ഞെങ്കിലും
എന്നെ തീപിടിക്കാതിരുന്നില്ല.
-സനാതനന്‍.

അദ്ധ്യായം പതിനൊന്ന്



ഞങ്ങള്‍ കാപ്പി കുടിക്കുകയാണ്.
ചുണ്ടോടു ചേര്‍ക്കും മുന്‍പ്‌
ഓരോ പ്രാവശ്യവും അവള്‍ അത് ഊതുന്നു.
ചൂട് കുറെയൊക്കെ മാറി വരുന്നുണ്ട്.
ഞങ്ങള്‍ക്ക്‌ കുറുകെ അത്ര വലുതല്ലാത്ത
ഒരു കാറ്റു വീശി.
ഞാന്‍ അത് അറിഞ്ഞില്ല.
അവള്‍ അതറിഞ്ഞു കാണും.
-പൂര്‍ണ്ണചന്ദ്രന്‍


അതിജീവനം...

തിളയ്ക്കുന്ന വെള്ളത്തില്‍
പിടിയരി ചൊരിഞ്ഞിടാന്‍
ഗതിയില്ലാതെ
തളര്‍ന്നുറങ്ങുന്ന
മക്കളെ പോറ്റുവാന്‍
മാനം വിറ്റ
അമ്മയുടെ കഥയാണ്‌
അവള്‍ പറഞ്ഞത്

പിന്നിത്തുടങ്ങിയ
ഉടുപ്പുകളണിഞ്ഞ്
വിശപ്പാറാത്ത
വയറിന്‍റെ
കാളലുമായ്
അസംബ്ലിയില്‍
തല ചുറ്റി വീഴുന്നവരാണ്
അമ്മയുടെ
മക്കള്‍..
-ഹന്‍ല്ലലത്ത്

നിരൂപണം

131.ഒരു കവിതാ നിരൂപണം

ബൂലോഗത്ത് കവികളെ മുട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയായെന്നു മുമ്പൊരിക്കല്‍ കൂതറ തിരുമേനി പറഞ്ഞിരുന്നു. അങ്ങനെ കൂതറ തിരുമേനി തന്നെ കവിതയുടെ പുതിയൊരു പാന്ഥാവ് വായനക്കാര്‍ക്ക് നല്‍കി. അതെല്ലാം പഴങ്കഥ. പുരാണങ്ങളെ വീണ്ടും ശര്‍ദ്ധിപ്പിച്ചു വിഷമിപ്പിക്കാനല്ല ഇതെഴുതുന്നത്. കൂതറ അവലോകനം എന്നപേരില്‍ തന്നെ അവലോകനം അഥവാ നിരൂപണം അടങ്ങിയിട്ടുണ്ട്. ബൂലോഗത്ത് ധാരാളം പേര്‍ നിരൂപണം നടത്തുന്നുണ്ടെങ്കിലും പെരിഫെറല്‍ ബട്ടറിംഗ് അഥവാ ഉപരിപ്ലവ സുഖിപ്പിക്കല്‍സ് കൂടുതല്‍ ആയുള്ള നിരൂപണങ്ങള്‍ ആണ് അധികവും. സത്യസന്ധമായ നിരൂപണം നടത്തിയാല്‍ ലഭിക്കുന്ന ശത്രുക്കളെ പേടിച്ചിട്ടാവാം ഒരുപക്ഷെ ചിലര്‍ ധൈര്യപൂര്‍വ്വം നിരൂപണം നടത്താത്തത്.
-കൂതറ തിരുമേനി.

കാവ്യമാലിന്യം പെരുകുന്നു

ചാലേ കവടിയെടുക്കുന്നവരതി,നാലേ ഗണകരുമെന്നുവരാമോ, ധാര്‍ഷ്‌ട്യം കാട്ടുകയെന്നതൊഴിഞ്ഞൊരു, കൂട്ടംപോലുമവന്നറിയില്ല?- എന്നിങ്ങനെ വ്യാജരൂപങ്ങളെപ്പറ്റിയാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ വിവരിച്ചത്‌. നമ്പ്യാരുടെ വിശേഷണം മലയാളത്തിലെ പല കവികള്‍ക്കും ഇണങ്ങും. അക്ഷരങ്ങള്‍ക്കൊണ്ട്‌ തലപ്പന്ത്‌ കളിക്കുന്നവരെ കാണുമ്പോള്‍ കുഞ്ചന്റെ പരാമര്‍ശം വായനക്കാരുടെ ഓര്‍മ്മയിലെത്താതിരിക്കില്ല.
-കുഞ്ഞികൃഷ്ണന്‍


ഇന്നത്തെ ചിത്രം

The "Apple Tree"


Apple of Sodom (Calotropis Procera)
Liwa, UAE - കൈപ്പള്ളി.




ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.

blothram@gmail.com

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP