FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

28 നവംബര്‍ 2009 :പി ആര്‍ ഓ .....

Friday

P R O

ഓരോ ദിവസവും
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മരിച്ചൊരാളെപ്പോലെ
എല്ലാവരും ചുറ്റും.
ചിലര്‍
ചോര കട്ടപിടിച്ച ഹ്യദയത്തില്‍
അടക്കിപ്പിടിച്ച് ഒറ്റപ്പെയ്യലാണ്.
പെട്ടെന്ന് വിതുമ്പലായി
നനഞ്ഞുപരക്കും.

വിരലില്‍ തൊടുന്നവരുണ്ട്
ഉള്ളില്‍ ഉമ്മ വെക്കുന്നവരുണ്ട്
കൈപിടിച്ച് പിന്നെ കാണാമെന്ന്
പിരിഞ്ഞുപോകുന്നവരുണ്ട്.
പതുക്കെ ഓരോരുത്തരായി
പടികടന്നകലും.

-പകല്‍ക്കിനാവാന്‍

പകലന്റെ P R O ഒരു പഠനം

മലയാള ബ്ലോഗില്‍ വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയനായ ഒരു കവിയാണ്‌ പകല്‍ കിനാവന് എന്ന ശ്രീ . ഷിജു ബഷീര്‍ .വായനക്കാരുടെ മണ്ഡരി ബാധിക്കാത്ത മനോമണ്ഡലങ്ങളില്‍ ചിന്തയുടെ പുത്തന്‍ വിത്തുകള്‍ വാരി വിതറുന്ന വരികളാണ് തൂലികയില്‍ നിന്നും ഉതിര്‍ന്നു വീഴുന്നത് എന്നത് രണ്ടാമതൊന്നു കൂടി ചിന്തിക്കാതെ നമുക്കറിയാം . നല്ലൊരു കവി മാത്രമല്ല പകല്‍ കിനാവാന്‍ . നല്ലൊരു ഫോട്ടോഗ്രാഫര്‍ , ഗ്രാഫിക് ഡിസൈനര്‍ എന്നീ നിലയിലും ശ്രീ ബഷീര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .അടുത്ത കാലത്ത് ഏഷ്യ നെറ്റില്‍ അദ്ദേഹത്തെ കുറിച്ച് വന്നത് നാം കണ്ടതാണല്ലോ .

നല്ല കവിതകളെ അടുത്തറിയാന്‍ തൊട്ട് നോക്കണം എന്നത് പോലെ തന്നെ ഒരോ കവിതകളും നമുക്ക് മനസിലാക്കണം എങ്കില്‍ അവയെ അടുത്തു നിന്ന് നോക്കണം . ഒറ്റ വായനയില്‍ വായനക്കാരുടെ മനസ്സില്‍ ഒന്നും കത്തില്ല .അങ്ങനെയുള്ള കവികള്‍ക്ക് / കവിതകള്‍ക്ക് വേണ്ടിയാണ് എന്നെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള നിരൂപകരെ / ആസ്വാദകരെ ബ്ലോഗില്‍ ആവശ്യം എന്ന് പറയുന്നത് :) .
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ


ബലി പെരുന്നാളിന്റെ അവകാശികള്‍ ആര്...?

വന്നെത്തി ബലി പെരുന്നാള്‍...വിശ്വാസത്തിനെ ദൈവം പരീക്ഷിച്ചപ്പോള്‍ അതില്‍ വിജയം വരിച്ച ഒരു പ്രാവചകന്റെ കെടാത്ത ഓര്‍മകളുമായി..!

ഇബ്രാഹിം പ്രവാചകന്‍ തകര്‍ത്തടുക്കിയ മാറാല കെട്ടിയ വിഗ്രഹങ്ങളുടെയും പാരമ്പര്യത്തിന്‍റെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടിമത്തത്തില്‍ നിന്നും സ്വാതന്ത്രിയം നേടിയവര്‍ക്കുള്ളതാണ് പെരുന്നാള്‍. ക്ഷമയും സഹനവും കൈമുതലാക്കിയവര്‍ക്കുള്ളത്.

പരിഷ്കൃതനായിട്ടും ഭയവിഹ്വലതകള്‍ വിട്ടൊഴിയാതെ മനുഷ്യന്‍ സിദ്ധന്മാരിലേക്കും മസ്താന്‍മാരിലേക്കും, കാടുകളിലും മലകളിലും സമാധിയടഞ്ഞ ദൈവങ്ങളിലേക്കും, ഔലിയാക്കള്‍ എന്നു കരുതപ്പെടുന്നവരുടെ ഖബറുകളിലേക്കും തലയിടിച്ചു വീഴുപ്പോള്‍ ഏക ദൈവ വിശ്വാസത്തിലേക്ക് മടങ്ങാന്‍ ക്ഷണിക്കുകയാണ്‌ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഇബ്രാഹീം പ്രവാചകന്‍ ഉരുവിട്ട മന്ത്രം ...
-ബീമാപള്ളി
>>കൂടുതല്‍ ഇവിടെ

ഒരു പെരുന്നാള്‍ കൂടി വന്നെത്തുമ്പോള്‍

ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. കൂടും കുടുംബവും നാടും നാട്ടാരെയും വിട്ടിട്ടുള്ള പെരുന്നാളിന്‍റെ ആഘോഷങ്ങള്‍ക്ക് തീര്‍ച്ചയായും മാറ്റ് കുറയും. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ഓര്‍മ്മകള്‍ തന്നെയാവട്ടെ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്
-

ഈദിന്റെ സന്ദേശം

ഇബ്റാഹീം പ്രസ്താവിച്ചു: 'ഞാന്‍ എന്റെ റബ്ബിങ്കലേക്കു പോകുന്നു. അവന്‍ എനിക്കു മാര്‍ഗദര്‍ശനമരുളും. നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!' ( പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി. പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്റാഹീം പറയുന്നു: 'മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?' മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ്-അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം.
-ലത്തീഫ്
>>കൂടുതല്‍ ഇവിടെ


ബാജിയുടെ 25 കഥകള്‍
പ്രിയപ്പെട്ട കൂട്ടുകാരെ,

ബഹറൈനിലും ഒപ്പം ബൂലോഗത്തും പ്രശസ്തനായ ബ്ലോഗര്‍ ശ്രീ. ബാജി ഓടംവേലി തന്റെ ബ്ലോഗില്‍എഴുതിയതുള്‍പ്പെടെ അദ്ദേഹത്തിന്റെ 25 കഥകള്‍, 2009 നവംബര്‍ 28ന് ബഹറൈന്‍ കേരളീയസമാജത്തില്‍ വച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്തുംകടവിലിന്റെ കാര്‍മ്മികത്വത്തില്‍പ്രകാശനം ചെയ്യുകയാണ്. കൃതിയുടെ പേര്ബാജിയുടെ 25 കഥകള്‍”.

ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് ബാജിയുടെ സംഘാടകകഴിവിനെയാണ്, ഒരു കാര്യം ഏല്‍പ്പിച്ചാല്‍അതില്‍ തന്റെ മുഴുവന്‍ ശ്രദ്ധയും നല്‍കിയുള്ള അര്‍പ്പണമനോഭാവം തികച്ചും പ്രോത്സാഹജനകമാണ്. ഇത് പറയാന്‍ കാരണം, എനിക്ക് കിട്ടിയ വിവരമനുസരിച്ച് ശ്രീ. ബാജി തന്നെയാണ് പുസ്തകത്തിന്റെ എല്ലാ വര്‍ക്കുകളും ചെയ്തിരിക്കുന്നത്, എന്തിന് പ്രസാധനം പോലും സ്വന്തം കാര്‍മ്മികത്വത്തിലുള്ളതണല്‍ പബ്ലിക്കേഷന്‍എന്ന സംരംഭത്തിലൂടെ.
-നട്ടപിരാന്തന്‍
>>കൂടുതല്‍ ഇവിടെ



ബെര്‍ളിയുടെ പുസ്‌തകം: വള്ളിക്കുന്നിന്‌ മറുപടി

.
ബെര്‍ളി തോമസിന്റെ വിശിഷ്ടഗ്രന്ഥത്തെ പറ്റി ബഷീര്‍ വള്ളിക്കുന്ന്‌ ഇട്ട പോസ്‌റ്റ്‌ അദ്ദേഹം തുടക്കത്തില്‍ പറയുന്നതു പോലെ അസൂയ മൂത്ത്‌ എഴുതിയതാണ്‌. ബെര്‍ളിയുടെ ഗ്രന്ഥം ഒലിവ്‌ ബൂക്‌സിന്റെ ഷോറൂമില്‍ പോയിത്തന്നെ ഞാന്‍ വാങ്ങിച്ചു. എന്റെ അഭിപ്രായത്തില്‍ മലയാളം, ഇംഗ്ലീഷ്‌, ചൈനീസ്‌ ഭാഷകളില്‍ ഇതുവരെ ഇറങ്ങിയതില്‍ വെച്ചേറ്റവും ഉത്‌കൃഷ്ടമായ കൃതിയാണ്‌ ബെര്‍ളിത്തരങ്ങള്‍. കവര്‍ മുതല്‍ പിന്‍കവര്‍ വരെ -അച്ചടി, ലേ ഔട്ട്‌, കണ്ടന്റ്‌, ബുക്കിന്റെ മണം, പേജിന്റെ നിറം, മമ്മൂട്ടിടേം ബെര്‍ളീടേം ഫോട്ടോ- എല്ലാം ഒന്നിനൊന്നു മെച്ചം. ബുക്ക്‌ ഷെല്‍ഫില്‍ ഞെളിഞ്ഞിരിക്കണതു കണ്ടാല്‍ തന്നെ മലയാളത്തില്‍ ആദ്യം ബ്ലോഗ്‌ബുക്ക്‌ ഇറക്കിയ വിശാലമനസ്‌കനൊക്കെ വാല്‌ ചുരുട്ടി ഓടി വടകരയിലെത്തുമെന്ന്‌ രണ്ടരത്തരം.
-
>>കൂടുതല്‍ ഇവിടെ

കേരളപോലീസ് ഇവരെ പിടിക്കാത്തതെന്താ ???


പിണറായി വിജയന്റെ പരാതികിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് അപകീര്‍ത്തി കരമായ ഇമെയില്‍ ഉണ്ടാക്കിയ ആളെ കണ്ടെത്തുകയും അത് ഫോര്‍വേഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് അവരുടെ പ്രതിനിധിയായി രണ്ടുപേരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് പത്രങ്ങളിലൂടെയും ചാനലുകളിലൂടയും ജനങ്ങളെ അറിയിച്ച പോലിസിന്റെസാഹസികമായ സൈബര്‍ അന്വേഷ്ണത്തെ ആദ്യം തന്നെ അഭിനന്ദിക്കട്ടെ. പ്രതിക ളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒന്നാം പേജില്‍ തന്നെ തങ്ങളുടെ പത്രത്തിന് തലക്കെട്ടിന് താഴെത്തന്നെ കൊടുത്ത് തങ്ങളുടെ പത്രപ്രവര്‍ത്തനം വെറും വാണിജ്യമല്ലന്നും തെളിയിച്ച പത്രധര്‍മ്മത്തെയും അഭിനന്ദിക്കുന്നു. മൂന്നാമതായി ഒരിക്കല്‍കൂടി നമ്മുടെ പോലീസിന് അഭിനന്ദനം രേഖപ്പെടുത്തട്ടെ; കൊലപാതക പ്രതികള്‍ക്കും പെണ്‍‌വാണിഭപ്രതികള്‍ക്കും ഗുണ്ടകള്‍ക്കും പത്രക്കാര്‍ ഫോട്ടോ എടുക്കാന്‍ വരുമ്പോള്‍ മുഖം മറയ്ക്കാന്‍ ഏര്‍പ്പെടുത്തി യിരുന്ന സൌകര്യം വ്യാജ ഇമെയില്‍ പ്രതികള്‍ക്ക് നല്‍കാതിരുന്നതിനാണ് മൂന്നാമത്തെ അഭിനന്ദനം. കേരളം കണ്ട ഏറ്റവും വലിയ സൈബര്‍ ഭീകരന്മാരായിരുന്നല്ലോ അവര്‍ !!!!!!
സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ നമ്മുടെ കേരളപോലീസ് നടത്തുന്ന എല്ലാ പ്രവര്‍ത്തന ങ്ങളേയും പിന്തുണയ്ക്കുന്നു. കേരളപോലീസിനെ കുറിച്ചും, സൈബര്‍ കുറ്റങ്ങളെക്കുറിച്ചും , ഐറ്റി ആക്റ്റിനെക്കുറിച്ച് അറിയുന്നതിനും നിങ്ങള്‍ക്ക് കേരള പോലീസിന്റെ വൈബ് സൈറ്റില്‍ ചെന്ന് നോക്കാവുന്നതാണ് . നിങ്ങള്‍ ഏത് വൈബ് സൈറ്റ് അഡ്രസായിരിക്കും കേരളപോലീസിന്റെ വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നത്. സ്വാഭാവികമായി ഇന്റെ‌ര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 80% ആളുകളും http://www.keralapolice.com/ എന്ന അഡ്രസ് ഉപയോഗിച്ചായിരിക്കും കേരളപോലീസിന്റെ സൈറ്റിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. http://www.keralapolice.com/ എന്ന അഡ്രസ് ടൈപ്പ് ചെയ്ത് കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് വരുന്നത് ഇങ്ങനെ ഒരു സൈറ്റായിരിക്കും.
-ഷിബു മാത്യു
>>കൂടുതല്‍ ഇവിടെ


ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം

പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍ ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി. സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ബ്ലോഗാറ്റിന്‍‌കര- 2.കി.മീഎന്നെഴുതിയിരിക്കുന്നു!!!.

തന്റെ നാടായ പടിഞ്ഞാറ്റിന്‍‌കര. അതിന്ന്ബ്ലോഗാറ്റിന്‍‌കരയായിരിക്കുന്നു. വെറും മൂന്ന് മാസങ്ങള്‍ കൊണ്ട് വന്ന മാറ്റം. അത്ഭുതകരമായ മാറ്റം. - അയാള്‍ ചിന്തിച്ചു. സിഗരറ്റിന്റെയും ചായയുടെയും കാശുകൊടുക്കുമ്പോള്‍ അയാള്‍ കടക്കാരനോട്ബ്ലോഗാറ്റിന്‍‌കരയ്ക്ക് ഉടനെ ബസ്സുണ്ടാവുമോയെന്ന് ചോദിച്ചു.
-പോങ്ങമ്മൂടന്‍
>>കൂടുതല്‍ ഇവിടെ

മുംബൈ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ....മത മൌലിക വാദ തിയറികള്‍ വീണ്ടും

രാജ്യം കണ്ട നികൃഷ്ടമായ ഒരു ഭീകര ആക്രമണത്തിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ് . അന്ന് ജീവന്‍ വെടിയേണ്ടി വന്ന നിരപരാധികള്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളെ പരിഹസിക്കുന്ന രീതിയില്‍ തിയറികള്‍ മെനഞ്ഞു വിടുന്ന രാജ്യ ദ്രോഹികളെ തിരിച്ചറിയേണ്ടതും സാഹചര്യത്തില്‍ അത്യാവശ്യമാണ് . മുംബൈ ആക്രമണത്തിന് ശേഷം ആയിരുന്നു എന്റെ ആദ്യത്തെ പോസ്റ്റ്‌ . സമയത്ത് യാതൊരു ഉളുപ്പുമില്ലാതെ തിയറികള്‍ പടച്ചു വിട്ട ഒരു മാധ്യമത്തെ പറ്റിയുള്ള പോസ്ടായിരുന്നു അത് . ഇന്ന് ഒരു വര്‍ഷം തികയുന്ന വേളയിലും അതേ മാധ്യമത്തെ പറ്റി തന്നെ എഴുതേണ്ടി വരുന്നത് യാദൃശ്ചികം അല്ല . മനപൂര്‍വം തന്നെ ആണ് . കാരണം മനുഷ്യാവകാശത്തിന്റെയും മതേതരത്വത്തിന്റെയും മുഖം മൂടി അണിഞ്ഞു കൊണ്ട് പതുങ്ങിയിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് തന്നെ .
-

അന്ന്താജില്‍ നടന്ന കാമയുദ്ധം



എന്റെ മരണമേ നീ ഇന്നെന്റെ പ്രണയമാണ്.
എന്റെ പ്രണയമേ നീ പണ്ടേ എന്റെ മരണമായിരുന്നോ?
തോക്കിന്‍ മുനയില്‍ നമ്മുടെ പ്രണയം:
അറിയാതെ കാണാതെ നിന്നിലേക്ക് വലിച്ചിഴച്ചത്.
നിന്റെ പ്രണയത്തില്‍ വിരിഞ്ഞ പൂക്കള്‍ തളര്‍ത്തിയ
മുടിയിഴകള്‍ വളര്‍ത്തുന്ന,നിന്റെ കാമത്തിലേക്ക് ചൂണ്ടുന്ന
എന്റെ മുലകളിലേക്കായിരുന്നോ നിന്റെ കണ്ണുകള്‍ തറച്ചത്?
അന്ന്,
നിന്റെ വിയര്‍പ്പില്‍ എന്റെ കൈകള്‍ വഴുതിയ നാള്‍
നിന്റെ നഖങ്ങള്‍ എന്റെ കാമത്തെ കവര്‍ന്നു.
നിന്റെ കിതപ്പുകള്‍ എന്നെ നടുക്കി,ഉറക്കി.
കാമം ഒരു യുദ്ധമായ് മാറി.

-അഭിജിത്ത്

>>കൂടുതല്‍ ഇവിടെ




26/11!

26/11! ഭാരതത്തിന്‌ നേരെ നോക്കി ഭീകരത കൊഞ്ഞനം കുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ത്യ വിറങ്ങലിച്ചു നിന്ന മൂന്നു ദിവസങ്ങള്‍ക്കു തുടക്കം കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നായിരുന്നു. ഒരു സംഘം ചെറുപ്പക്കാര്‍ ഭയാനകരമായ പ്രവര്‍ത്തികള്‍ കൊണ്ട് പുകമറ സൃഷ്ടിച്ചു ഒരു ജനതയെയും സംസ്കാരത്തെയും മുള്‍മുനയില്‍ നിര്‍ത്തി അധികാര കസേരകള്‍ക്ക് മുന്‍പില്‍ പരിഹസിച്ചു തീര്‍ത്ത 60 മണിക്കൂറുകള്‍. വൈകിട്ട് വീണ്ടും കാണാം എന്ന് പറഞ്ഞു ചിരിച്ചു കയ്യും വീശി വീട്ടില്‍ നിന്നിറങ്ങിയ നൂറു കണക്കിന് സാധാരണ മനുഷ്യര്‍, വിനോദവേളകള്‍ സന്തോഷകരമാക്കാന്‍ ഒത്തു കൂടിയ കുട്ടികളും കുടുംബങ്ങളും, ഇതിലെല്ലാമുപരി രാജ്യസേവനത്തിനു ഇറങ്ങി പുറപ്പെട്ട ധീരയോദ്ധാക്കള്‍. , എത്ര ജീവനുകളാണ് നിമിഷങ്ങളുടെ ഇടവേളകളില്‍ അടര്‍ന്നു വീണത്‌. തുടക്കത്തിലെ മരവിപ്പിന് ശേഷം തിരിച്ചടിച്ച ഇന്ത്യന്‍ പട്ടാളക്കാരുടെ വേഗതയ്ക്കും, സമചിത്തതയ്ക്കും, ധീരതയ്ക്കും ഭീകരവാദികള്‍ കീഴടങ്ങിയപ്പോഴേക്കും നൂറു കണക്കിന് വീടുകളിലെ പ്രകാശങ്ങള്‍ അണഞ്ഞിരുന്നു.
-


26 /11 അനുസ്മരണം
വായനക്കാരന്‍ വിലയിരുത്തുമ്പോള്‍

മുംബൈ ഭീകരാക്രമണം :ഒന്നാം വാര്‍ഷികത്തില്‍
ശ്രീ ഈശ്വരമംഗലം എഴുതിയ ആഭ്യന്തരമതതീവ്രവാദം ശക്തിപ്പെടുന്നു ..... എന്ന അനുസ്മരണം
വിഷയത്തിന്‍റെ പ്രാധാന്യം കൊണ്ടും എഴുത്തിന്‍റെ ശൈലി കൊണ്ടും മികച്ചു നില്‍ക്കുന്നു....കലിക പ്രധാനമായ ഒരു വിഷയം തന്‍റെ വീക്ഷണ കോണിലൂടെ അദ്ദേഹം സമര്‍ത്ഥമായി വിലയിരുത്തിയിട്ടുണ്ട്....
മത തീവ്രവാദം മുന്‍പോന്നുമില്ലാത്ത വിധം ശക്തി യാര്‍ജിക്കുകയും നിരപരാധികളായ ജനങ്ങള്‍ അതിനിരയാവുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസക്തിയേറുന്നു..ഈയൊരു ലേഖനം ബ്ലോത്രത്തിനു മുതല്‍ കൂട്ട് തന്നെയാണ്..
``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്‌ട്രീയ കൂട്ടുകെട്ട്‌ ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്‌ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന്‌ പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ്‌ ആയിരിക്കും.'' പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ച ജവഹര്‍ലാല്‍നെഹ്രുവിന്റെ വാക്കുകളില്‍നിന്ന്‌.
സത്യത്തില്‍ പിന്നിട്ട നാളുകളില്‍ എന്താണ് സംഭവിച്ചത് ..ജവഹര്‍ലാല്‍നെഹ്രുവിന്റെ പ്രക്യപിത നയങ്ങളില്‍ നിന്നും രാജ്യ ഭരിച്ച അദ്ദേഹത്തിന്റെ കക്ഷി ഏറെ പിന്നോക്കം പോയത് കൊണ്ടാണ് തീവ്രവാദം ഇന്ത്യയില്‍ ഇത്രെയേറെ ശക്തി പ്രാപിച്ചത് എന്നു കാര്യങ്ങളെ ശരിക്കും വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാകും..
നിര്‍ഭാഗ്യവശാല്‍ മതേതരത്വത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി എല്ലാ മതങ്ങളേയും അധികാരത്തിനു വേണ്ടി പ്രീണിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വഴിവിട്ട നയങ്ങളാണ്‌ സ്വാതന്ത്ര്യാനന്തര ഭാരത്തിലെ എല്ലാ ഭരണകൂടങ്ങളും കൈക്കൊണ്ടത്‌.ഈശ്വരമംഗലത്തിന്‍റെ നിരീക്ഷണങ്ങള്‍ അര്‍ത്ഥവത്താവുകയാണ് -- വരും കാല ങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ തീവ്ര വാദത്തില്‍ ആക്രുഷ്ട്ടരായാല്‍ അതിനു ഭരണ കൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തന്നെയാണ് ഉത്തരവാദികള്‍ ...തീവ്രവാദത്തെ വിലയിരുത്തുമ്പോള്‍ ബാബറി മസ്ജിദ് തകര്‍ക്കപെടുന്നതിനിനു മുന്നും പിന്നും എന്നു പറയേണ്ടി വരും..നിര്ഭാഗ്യകരമായ ആ‍ സംഭവത്തിനു വാദികള്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തന്നെയാണ്
സര്‍ക്കാര്‍ സംവിധാനങ്ങളും മതവും എന്നുപറയുമ്പോള്‍ ഭൂരിപക്ഷമതത്തില്‍പെട്ടവര്‍ അവിടെ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാഭാവികമായും എത്തിപ്പെടുകയും ,, അവരുടെ വിശ്വാസങ്ങള്‍ അവര്‍ അവിടെ സ്ഥാപിചെടുക്കുകയും ചൈയ്യുകയാണ് ... ..ഇടതു പക്ഷ സംഘടനകളുടെ ശക്തിയും. വിദ്യാഭ്യാസ പരമായ ഉയര്‍ച്ചയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേരളത്തില്‍ ഇത്തരം ഒരവസ്ഥ ഇല്ലാതാക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചു എന്നു തന്നെ പറയാം..സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മതപരമായ ചിന്ഹങ്ങള്‍ സ്ഥാനം പിടിക്കാതിരിക്കാന്‍ നടപടി എടുക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തര മാളുകളെ പ്രോത്സാഹിപ്പിക്കുകയാണ് അവിടങ്ങളില്‍...
ദൈവരാധാന തെറ്റല്ല. ദേവാലയങ്ങളും ഉണ്ടാകട്ടെ. വിശ്വസിക്കലും വിശ്വാസങ്ങളെ പ്രചരിപ്പിക്കലും ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങളില്‍പ്പെട്ടതുമാണ്‌. ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വിശ്വാസികള്‍ അല്ലെന്നുല്ലതാണ് സത്യം ..അടിയുറച്ച ഒരു മത വിശ്വാസി ഒരിക്കലും മറ്റു മതങ്ങളോട് അസഹിഷ്ണുത കാണിക്കില്ല..അവന്‍ ഒരാളുടെ വിശ്വാസങ്ങളില്‍ കൈ കടത്തില്ല..ഒന്നുകില്‍ വിശ്വാസി ആകുക..അല്ലെങ്കില്‍ അവിശ്വാസി ആകുക .. രണ്ടു കൂട്ടരെയും നമുക്ക് വിശ്വസിക്കാം ..എന്നാല്‍ വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ ഉള്ളവര്‍ അപകടകാരികള്‍ ആണ്..അവരെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രവാധത്തിലേക്ക് തിരിച്ചു വിടാം...

ഈശ്വരമംഗലത്തിന്‍റെ നിരീക്ഷണങ്ങള്‍ അക്ഷരം പ്രതിശരിയാണ്...
നീതിപീഠങ്ങളും ജനാധിപത്യസംവിധാനങ്ങളും ശ്രദ്ധിക്കുകയാണെങ്കില്‍ ഇന്ന് ഭാരത്തില്‍ നിലനില്‍ക്കുന്ന
മത സ്പര്‍ദ്ധയും അസംതൃപ്തിയും ..അതില്‍ നിന്നുണ്ടായെക്കാവുന്ന തീവ്രവാദവും ഒരു പരിധി വരെ ഇല്ലാതാക്കാം..അത് പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മതങ്ങളെ കൂട്ട് പിടിക്കാതിരിക്കുകയും അവര്‍ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനം തടയുകയും...വോട്ട് അധികാരം എന്നതിനപ്പുറം രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം..മതത്തെ അതിന്‍റെ മേഖലയില്‍ മാത്രം ഒതുക്കി നിര്‍ത്തണം...
ഇത്തരം ലേഖനങ്ങള്‍...തീവ്രവാദത്തിനെതിരെ ഒരുമിച്ചു നില്‍ക്കാന്‍ നമുക്ക് കൂടുതല്‍ പ്രചോദനമാകട്ടെ...
ശ്രീ ഈശ്വരമംഗലത്തിനും ബ്ലോത്രത്തിനും ആശംസകള്‍...
-ഒരു വായനക്കാരന്‍

മറക്കില്ല നവംബര്‍, നിന്റെ 26നെ


60 മണിക്കൂര്‍ നീണ്ട പോരാട്ടം, 166 മരണങ്ങള്‍. ഒരു രാജ്യം അതിന്റെ ഏറ്റവും നിര്‍ണായകമായ സുരക്ഷാവീഴ്ചയിലൂടെ കടന്നുപോയിട്ട് ഇന്ന് ഒരു വര്‍ഷം. ആസൂത്രിതമായ കൂട്ടക്കൊലയ്ക്കു പിന്നില്‍ ആരായിരുന്നു എന്നും അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നും എല്ലാവര്‍ക്കും അറിയാം. പിടിക്കപ്പെട്ട ഒരേയൊരു തീവ്രവാദി മുഹമ്മദ് അബ്ുദല്‍ അമര്‍ കസബ് അന്വേഷകരുടെ കൈകളില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരകളായവരുടെ ശത്രുവായല്ല, രാജ്യത്തിന്റെ മുഴുവന്‍ ശത്രുവായി മരണശിക്ഷയല്ലാതെ ഒന്നും അര്‍ഹിക്കാത്ത കൊലയാളി കൂട്ടക്കൊലയുടെ ഒന്നാം വാര്‍ഷികത്തിലും ജീവനോടിരിക്കുന്നു, നല്ല ഭക്ഷണം, താമസം മികച്ച ആരോഗ്യം. കസബ് ഇന്നൊരു താരമാണ്. കസബിനെ സംബന്ധിച്ച് ഒരു ചര്‍ച്ചയുടെയോ സമവായത്തിന്റെയോ ഒന്നും സാധ്യത നിലവിലില്ല. കസബിനെ താരമാക്കിയത് ഇന്ത്യയിലെ മാധ്യമങ്ങളാണ്. കസബ് ചിരിക്കുന്നു, മൂത്രമൊഴിക്കുന്നു, ഭക്ഷണം കഴിക്കുന്നു, കോമഡി പറയുന്നു.. അങ്ങനെ അങ്ങനെ വിചാരണയുടെ ഒരു വര്‍ഷക്കാലം മാധ്യമങ്ങളില്‍ പ്രതിഫലിച്ചത് രാജ്യത്തിന്റെ വികാരമല്ല മറിച്ച് പെറ്റ തള്ളയെ റേപ് ചെയ്താല്‍ അതിനും അല്‍പം പശ്ചാത്തലസംഗീതവും മേമ്പൊടിക്കു കുറച്ചു സീല്‍ക്കാരവും ചേര്‍ത്ത് പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യാനുള്ള കച്ചവടബുദ്ധിയാണ്.
-ബെര്‍ളി
>>കൂടുതല്‍ ഇവിടെ

26/11 കവിതയുടെ ചോദ്യങ്ങള്‍ ബാക്കി

ജന്‍പഥിലെ പത്താംനമ്പര്‍ വസതിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിറങ്ങുമ്പോഴും നിരാശ നിഴലിട്ട മുഖഭാവമായിരുന്നു കവിത കാര്‍ക്കറെയുടേത്. മുംബൈയില്‍ ഭീകരരുടെ വെടിയേറ്റ് ഭര്‍ത്താവ് ഹേമന്ത് കാര്‍ക്കറെ മരണമടഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും മരണത്തിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കവിത. ഇതുവരെയായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍മാത്രമാണ് ഇവരുടെ മുന്നില്‍ ബാക്കിയാവുന്നത്.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

വീണ്ടും ബ്ലാക്ക് ഫ്രൈഡേ

സാമ്പത്തിക മാന്ദ്യത്തിന്റെ അനശ്ചിതത്വം തുടരുന്ന സമയത്ത് അമേരിക്കയില്‍ ഇതാ വീണ്ടും ഒരു ബ്ലാക്ക് ഫ്രൈഡേ വരുന്നു. ദിവസം റീട്ടേയ്ലേഴ്സിന്റെ ടെസ്റ്റിങ് ദിവസമാണ്. അന്ന് ആളുകള്‍ക്ക് വില കുറച്ച് സാധനങ്ങള്‍ വാങ്ങാം. അതും രാവിലെ 3-4 മണീക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്നവ. മണീക്കൂറുകളിലെ സെയിത്സ് നോക്കിയാണ് അമേരിക്കയിലെ ബിസിനസ്സ്കാര്‍ കണക്കെടുപ്പ് നടത്തുന്നത്.

അടുത്ത ഒരു മാസം അമേരിക്കയില്‍ ഹോളിഡേ സീസണ്‍ എന്നാണ് അറിയപ്പെടുന്നത്. തങ്ങള്‍ക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ വാങ്ങി കൂട്ടുന്ന സമയം. അമേരിക്കക്കാര്‍ ഗിഫ്റ്റുകള്‍ കൊടുക്കുന്ന മാസം. ബിസിനസ്സ്കാരുടെ മാസം.
-മനോജ്‌
>>കൂടുതല്‍ ഇവിടെ

സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും

പിണറായി വിജയന്റെ വീട്‌ എന്ന പേരിൽ മറ്റ്‌ ഏതോ വീടിന്റെ ദൃശ്യം ഏതാനും മാസങ്ങളായി നെറ്റിൽ പലരുടേയും പേരിൽ മെയിലായി വന്നുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ചിത്രം ഫോർവ്വേഡ്‌ ചെയ്ത ഒട്ടനവധിപേർ ടി ആക്റ്റ്‌ അനുസരിച്ച്‌ പോലീസ്‌ നടപടിക്ക്‌ വിധേയരായിരിക്കുന്നു.പിണറായി വിജയന്റെ യഥാർത്ഥ വീട്‌ ഇതല്ല എന്നറിയാത്ത പലരും തങ്ങൾക്ക്‌ കിട്ടിയ മെയിലുകൾ അശ്രദ്ധമായി സുഹൃത്തുക്കൾക്ക്‌ ഫോർവ്വേഡ്‌ ചെയ്തവരും അറിയാതെ കുറ്റവാളി ലിസ്റ്റിൽ പെട്ടിരിക്കയാണ്.

സംസ്ഥാനത്ത്‌ കെട്ടിട-നിയന്ത്രണ ചട്ടങ്ങൾക്ക്‌ വിധേയമായി ഏത്‌ തരത്തിലുള്ള വീട്‌ വെക്കുന്നതിന്നും നിയമ തടസ്സം നിലനിൽക്കുന്നില്ല.
അതിന്റെ ചിത്രങ്ങൾ ആരെങ്കിലും കാണുന്നതിനോ,അതേമാതൃകയിൽ മറ്റാർക്കെങ്കിലും വീട്‌ വെക്കുന്നതിന്നോ നിയമ തടസ്സങ്ങൾ നിലവിലില്ല.പക്ഷെ സമൂഹത്തിൽ മാതൃകയാകേണ്ടുന്ന സാമൂഹ്യ-രാഷ്ട്രീയ -പൊതു പ്രവർത്തകരുടെ വ്യക്തിജീവിതത്തിലെ എല്ലാ വിഷയങ്ങളും സാധാരണക്കാരന്ന് അറിയാനും പഠിക്കാനും തന്റെ ജീവിതത്തിൽ പകർത്താനും താൽപര്യമുണ്ടാവും.ഉണ്ടാവണം.
-

ഇന്ത്യാവിഷനിലെ ജാതിക്കോമരം....



വല്ലപ്പോഴും കാണാനിടവരുന്ന ഒരു പരിപാടിയാണ്‌ ജയശങ്കറിന്‍റെ വാരാന്ത്യം . പലപ്പോഴും തോന്നിയിട്ടുള്ളത്‌ ഞാനാണ്‌ എല്ലാം തികഞ്ഞവന്‍ എന്ന ഭാവം. പാര്‍ട്ടികളൊ സംഘടനകളൊ എടുക്കുന്ന കൂട്ടായ തീരുമാനത്തെ അങ്ങേര്‌ വികലമാക്കുകയൊ വക്ക്രീകരിക്കുകയൊ ചെയ്യുന്നു. സമൂഹത്തോട്‌ സ്നേഹമുള്ളവര്‍ പറയാന്‍ പാടില്ലാത്ത ക്രൂരമായ വാകകുകളാണ് നാവില്‍ നിന്ന്‌ വരുന്നത്‌.
-pattepadamraji
>>കൂടുതല്‍ ഇവിടെ
കലിയുഗ വരദന്‍

അദ്ധ്യായം 27 - ഒരു ശാപത്തിന്‍റെ കഥ



ജ്യോതിഷം..
ശ്രുതിചക്ഷുസ് അഥവാ 'വേദത്തിന്‍റെ കണ്ണ്‌' എന്നറിയപ്പെടുന്ന മഹാശാസ്ത്രം!!
ജ്യോതിഷത്തെ ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്ന് സ്കന്ധങ്ങളായും, ഗണിതം, ഗോളം, ജാതകം, പ്രശ്നം, മുഹൂര്‍ത്തം, നിമിത്തം എന്നിങ്ങനെ ആറ് അംഗങ്ങളായും വിഭജിച്ചിട്ടുണ്ട്. വിഭജനവും, ജ്യോതിഷം എന്ന ശാസ്ത്രവും, സ്കന്ദന്‍റെ സൃഷ്ടിയാണത്രേ!!
സ്കന്ദനെ അറിയില്ലേ??
അതേ, അതു തന്നെ..
താരകാസുരന്‍റെ അന്തകന്‍..
ദേവന്‍മാരുടെ സേനാനായകന്‍..
പരമേശ്വരന്‍റെയും പാര്‍വ്വതിയുടെയും പ്രിയ പുത്രന്‍..
സാക്ഷാല്‍ വേല്‍മുരുകന്‍!!
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

ആണ്‍‌ഗ്രാമങ്ങള്‍‌

ഇതു ഇരുപത്തിഒന്നാമത്തെ തവണയാണ് ഹിംഗോള എന്ന ഗ്രാമത്തിലേക്ക് പോകുന്നത്

ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍‌... ഒരു സ്ത്രീയെ എങ്കിലും ഗ്രാമത്തില്‍ കാണാനാകുമെന്ന അത്ഭുതം!!!

ആദ്യകാലങ്ങളില്‍ സ്ത്രീകളെ അവിടെ കാണാത്തത് അത്ര ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായിട്ട് പോലും ഒരു സ്ത്രീയെയോ, ,ഒരു പെണ്‍കുട്ടിയെയൊ അവിടെ കണ്ടിട്ടില്ല.. ഞാനോര്‍ത്തു ഇതെന്താ മേലേപറമ്പില്‍ ആണ്‍‌വീട് എന്ന് പറയും പോലെ, ആണ്‍ഗ്രാമമോ... മാത്രമല്ല ഗ്രാമമുഖ്യനും മകനും എന്നെ കാണുമ്പോള്‍ ഒരു ശത്രുവിനെ പോലെയുമാണ്. പിന്നീടാണ് കൂടെയുള്ള സുഹൃത്ത് വിശദീകരിച്ചത്‌. ഇതു രാജ്പുരൊഹിതരുടെ ഗ്രാമമാണത്രെ, സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്രെ ജീവിക്കുന്നത്. ഗ്രാമത്തിലെ ഒരു സ്ത്രീക്കും പുറത്തിറങ്ങാനോ, വിദ്യാഭ്യാസത്തിനൊ സ്വാതന്ത്ര്യമില്ല, അപരിചതരായ ആരും അവരെ കണ്ട് പോകരുത്, അവര്‍ വീടിനുള്ളില്‍‌ തന്നെ കഴിഞ്ഞ് കൂടണം.. വിരുന്ന് പോകലുകളില്ല, വിരുന്ന് വരവുകളില്ല.വെള്ളം കൊണ്ട് വരാന്‍‌ പോലും പുറത്തേക്കിറങ്ങില്ല. രാജസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരണത്രെ ഇവര്‍‌...രാജാവിന്റെ പുരോഹിതരാകുന്നവരാണിവര്‍‌.
-

ഇതോ നവവിപ്ലവരാഷ്ട്രീയം?

പിണറായി വിജയന്റെ വീട് എന്ന പേരിൽ വന്ന വ്യാജ ഇമെയിൽഫോട്ടോ ഫോർവേർഡ് ചെയ്തു മാനഹാനി ഉണ്ടാക്കി എന്നതിന്റെ പേരിൽ സഖാവ് നൽകിയ പരാതിയിൽ കേരളത്തിലെ പാവം പോലീസ് ഓരോരുത്തരേയായി പൊക്കിക്കൊണ്ടിരിക്കുന്നു എന്ന വാർത്ത ഇമെയിൽ ഉപയോഗിക്കുന്ന മിക്ക ആളുകളേയും ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു !

മെയിൽ ആരുടേയോ ബുദ്ധിയിൽ ഉദിച്ച തമാശോ ,കാര്യമോ ആണ് . എന്നാൽ മെയിൽ കിട്ടിയ ലക്ഷക്കണക്കിനു ആളുകൾ അതു നേരുതന്നെ എന്നു വിചാരിച്ച് മറ്റുള്ള സുഹ്രുത്തുക്കൾക്ക് ഫോർവേർഡ് ചെയ്തു. ചിലർ മെയിൽ ഉപയോഗിക്കുന്നതുതന്നെ വരുന്ന മെയിലുകൾ ഫോർവേർഡ് ചെയ്യാനാണ്. അതു ശരിയോ തെറ്റോ എന്നു ആരും പരിശോധിക്കാറില്ല. അങ്ങനെ അയച്ച ചിലർ ഇപ്പോൾ കുടുങ്ങിയിരിക്കുന്നു !
-നാട്ടുകാരന്‍
>>കൂടുതല്‍ ഇവിടെ


പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...

പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുക തന്റെ ജന്മാവകാശമാണ് എന്ന് കരുതുന്നവര്‍ കേരളത്തില്‍ ധാരാളമുണ്ട്. എന്തുകൊണ്ട് പിണറായി വിജയന്‍ ഇത്രയും അപകീര്‍ത്തിക്ക് വിധേയനാകുന്നുവെന്നത് സിപിഎമ്മിന്റെ മാത്രം ആഭ്യന്തര പ്രശ്നമല്ല. കണക്കും വ്യാപ്തിയും നോക്കിയാല്‍ മാധ്യമങ്ങള്‍ വഴി പിച്ചിച്ചീന്തപ്പെട്ടതിന്റെ ആയിരത്തിലൊന്ന് വരില്ല, ഏതാനും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെ മെയില്‍ ഫോര്‍വേഡ് കുസൃതി. ഒരു മുന്നറിയിപ്പിലും മാപ്പപേക്ഷയിലും കേസ് തീര്‍ന്നേക്കാം. അപകീര്‍ത്തികരമായ മെയില്‍ ഫോര്‍വേഡുകള്‍ നടത്തിയാല്‍ ചിലപ്പോള്‍ പിടിക്കപ്പെട്ടേയ്ക്കാം എന്നതിനപ്പുറം പ്രസക്തിയൊന്നും സൈബര്‍കേസിനുണ്ടെന്ന് തലയ്ക്കു വെളിവുളള ആരും കരുതുകയുമില്ല...
എന്നാല്‍ പ്രശ്നം അവിടെയല്ല. എന്തുകൊണ്ട് പിണറായി വിജയന്‍ ആക്രമിക്കപ്പെടുന്നു എന്ന ചോദ്യം വളരെ നിഷ്കളങ്കമായി ഒളിച്ചു കടത്തുകയും അതൊഴിവാക്കാന്‍ ദേശാഭിമാനിയോ കൈരളിയോ വഴി പിണറായിയുടെ വീടിന്റെ ചിത്രം കൊടുത്തുകൂടേയെന്നും ചോദിക്കുന്നിടത്താണ് അത് പതുങ്ങിയിരിക്കുന്നത്.
-

പിണറായീ,എവിടെ വീടിന്റെ ഒറിജിനൽ പടം?

ഇന്ത്യയിൽ ജനാധിപത്യമായത് നന്നായി.ഇല്ലായിരുന്നുവെങ്കിൽ പിണറായിയുടേതെന്നു വിശ്വസിച്ച് കൊട്ടാരസദൃശ്യമായ കുന്നംകുളത്തെ വീടിന്റെ ഫോട്ടോ ഫൊർവേഡ് ചെയ്ത ദേശദ്രോഹത്തിനു പിടിയിലായ രണ്ടു പാവങ്ങളെ മാത്രമല്ല,അവർക്കു വക്കാലത്തുമായി വന്ന ചിത്രകാരെനേയും കഴുവിലേറ്റുമായിരുന്നു.സ്റ്റാലിനും ടിറ്റോയും മാവോയും ഡെങും കാസ്ട്രോയും അതു ചെയ്തിട്ടുണ്ടു.പിണറായി മുഖ്യമന്ത്രിയാകുമ്പോൾ,ജയരാജൻ ആഭ്യന്തരമന്ത്രിയാകുമ്പോൾ, ഇത്തരക്കാരുടെ എല്ലൊടിക്കും.എന്താ,സംശയമുണ്ടോ?

-

ഛര്‍ദ്ദിലില്‍ ദുരൂഹത

പിണറായി വിജയന്റെ ഛര്‍ദ്ദിലില്‍ ദുരൂഹത

കൊല്ലം: സഖാവ് പിണറായി വിജയനു കൊല്ലം സോപാനം ആഡിറ്റോറിയത്തിലെ പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായെന്ന വാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. അദ്ദേഹം ഛര്‍ദ്ദിച്ചു എന്ന വാര്‍ത്തയും വിശ്വസനീയമല്ലെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സമ്മേളനത്തിനു വരുന്നതിനു മുന്‍പ് റെസ്റ്റ് ഹൌസില്‍ വെച്ചും തലചുറ്റലും അസ്വാസ്ഥ്യവും ഉണ്ടായെന്ന അവകാശവാദവും ഛര്‍ദ്ദിലിനു ശക്തി പകരാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ഛര്‍ദ്ദില്‍ യഥാര്‍ത്ഥമാണെങ്കില്‍ അതിനു തെളിവെവിടെ എന്ന ചോദ്യത്തിനു മുന്നില്‍ പിണറായി വിജയന്‍ പതറുന്നതായും പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
-

കൊച്ചിയില്‍ നിന്നു ലക്ഷ്വറി കപ്പലില്‍ യാത്ര വെറും 5850 രൂപയ്ക്കു!!







ടൈറ്റാനിക്ക് സിനിമ കണ്ടപ്പോള്‍ എപ്പോഴെങ്കിലും ഒരിക്കല്‍ കേറണം ഇത്തരത്തില്‍ ഒന്നില്‍ എന്നോര്‍ക്കത്തവര്‍ ആരുണ്ടു ?

അത്തരം കപ്പല്‍ കേറണമെങ്കില്‍ സിംഗപ്പൂരീലോ ഗ്രീസിലോ പോയാലെ പറ്റു എന്നറിഞ്ഞു ആശ ഉപേക്ഷിച്ചവര്‍ എത്ര പേരുണ്ടു നമ്മുടെയിടയില്‍ ?

ഇതാ അത്തരം ലക്ഷറി കപ്പലില്‍ നമ്മുടെ സ്വന്തം കൊച്ചില്‍ നിന്നു കേറാന്‍ സുവര്‍ണ്ണാവസരം !!!!
-

പത്തല്‍ പുരാണം

ഒരു മലബാറുകാരന്‍ പ്രത്യേകിച്ച് കുറ്റ്യാടിക്കാരന്‍ ബ്ലോഗെഴുത്ത് തുടങ്ങിയാല്‍ അവരുടെ ദേശീയ വിഭവത്തെ പറ്റി എഴുതാതെ പോകുന്നത് അത് സ്വന്തം അന്നത്തോട് കാണിക്കുന്ന അപരാധമാവും എന്ന വിശ്വാസക്കാരനാണ് ഞാനും എന്നതിനാലാണ് പോസ്റ്റിന്‍റെ വിഷയം 'പത്തല്‍' തന്നെ ആക്കിയത്. 'കുറ്റ്യാടിക്കാരന്‍' എന്ന എന്‍റെ ബ്ലോഗ്ഗര്‍ ഗുരു പോലും പത്തലിനെ കുറിച്ച് ഇടക്കെവിടെയോ പറഞ്ഞു പോയിട്ടുണ്ട്.

പത്തല്‍ പത്തല്‍ എന്ന് ഞാന്‍ ആവര്‍ത്തിക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിയുന്നത് ഞാനറിയുന്നുണ്ട്. എന്താണീ അത്ഭുത വിഭവം എന്നാവും പലരുടെയും ചോദ്യം. ഇത് ഒരു വിഭവത്തിന്റെ മാത്രം പേരല്ല. ഒരു വിഭവ സമൂഹത്തിന്റെ മൊത്തം പേരാണ്.
-


ഓണത്തിന് പട്ടിണി കിടന്ന സൌണ്ട് എന്‍ചിനീയര്‍

അയാളിപ്പോള്‍ കുവൈറ്റിലുണ്ട്. നാട്ടില്‍ മക്കള്‍ മുതിര്‍ന്ന ക്ളാസ്സുകളില്‍ പഠിക്കുന്ന കാരണത്താല്‍ കുടുംബസമേതം കുവൈറ്റില്‍ കഴിയുക എന്നത് സാധിക്കാതെ പോയൊരാള്‍. സമ്പാദ്യംഭാര്യയുടെ പേര്‍ക്കാണ്, വിരഹത്തിനു അയവ് വന്നോട്ടെ എന്നു കരുതി അയാള്‍ അയച്ചു കൊണ്ടിരുന്നത്. ദാമ്പത്യനദി നിര്‍വിഘ്‌നം ഒഴുകിക്കൊണ്ടിരിക്കേ, നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകതയാലാവണം, അത്യാവശ്യമല്ലാത്ത ഒരു വിഘ്‌നം സംഭവിച്ചു. ഭാര്യയുടെ കുടുംബത്തിലേക്ക് ഒരു കല്യാണാവശ്യത്തിനായി പുള്ളിക്കാരി ഡെപോസിറ്റ് മറിച്ചു. ഒരു മാസത്തിനകം എവിടെന്നെങ്കിലും തിരിച്ചു തരാമെന്ന സ്വന്തം കുടുംബത്തിന്‍റെ ഉറപ്പില്‍. ഇക്കഴിഞ്ഞ ഓണത്തിന്, ആറു മാസം കഴിഞ്ഞിരിക്കുന്നു സ്ത്രീധന - കടം വീട്ടാതായിട്ട്, നാട്ടില്‍ അവധിക്ക് ചെന്ന നമ്മുടെ കുവൈറ്റ് പ്രവാസി കാര്യമറിഞ്ഞു. ഭാര്യയെ തല്ലാനോ കൊല്ലാനോ അയാള്‍ പോയില്ല. പകരം അയാള്‍ ഒരു യാത്ര പോയി. ദൂരെ നഗരത്തിലൊരു മുറിയെടുത്ത് പകല്‍ മുഴുവന്‍ വിശപ്പില്ലാതെതെയും ഉറക്കമില്ലാതെയും കിടന്നു. തിരുവോണമായിരുന്നു അന്ന്.
(ഇത്തരം ഒരു സ്വകാര്യത പോസ്റ്റാക്കുന്നതിന്‍റെ കാരണം: എന്‍റെ സമ്പാദ്യ സങ്കുചിത സന്താപങ്ങള്‍ എത്ര ലഘുവാണ്, എന്നിടക്ക് ഓര്‍ക്കാന്‍).
-

ലിബർഹാൻ ചോർച്ചയും മുല്ലപെരിയാറും

ങാ പിന്നെ ലിബ്രാൻ, എന്തൊന്ന്‌ ലിബ്രാൻ, താൻ ലിബ്രാനല്ലാ, അലറാനാ അലറാൻ! പത്രക്കാരോട്‌ അലറാൻ തനിക്കെന്താ കൊമ്പുണ്ടോ? പേരിനു മുൻപിൽ മൻമോഹൻ എന്ന്‌ എഴുതിയാൽ മൻമോഹൻ സിംഗ്‌ ഒന്നും ആവില്ല കൊച്ചനെ. അല്ലെങ്ങിൽ പിന്നെ ഞാൻ ഒറ്റദിവസം കൊണ്ട്‌ കണ്ടുപിടിച്ച പള്ളിപൊളിക്കൽ പണിക്കാരുടെ പേർ ഒന്നു പകർത്തി എഴുതാൻ സാറ്‌ എത്ര വർഷം എടുത്തു. "എടൊ" ലിബ്രാനെ, പള്ളി പൊളിച്ചതു സുദർശ്ശന ചക്രം ഉപയോഗിച്ച്‌ അദ്വാനിയാണെന്ന്‌ ആർക്കാണറിയാത്തത്‌. താഴികക്കുടം പൊളിക്കുമ്പോൾ ഉമചേച്ചി ജോഷി ചേട്ടനു ചക്കരയുമ്മ കൊടുത്തതും, ഗോവിന്തേട്ടനും താക്കറെ മാമനും കല്ലുകൾ സേവകരുടെ കാലിൽ വിഴാതെ മാറ്റി വെച്ചതും കല്യാൺ സിംഗാനെങ്ങിൽ സ്വന്തം നാട്ടിൽ ഒരു നല്ല കാര്യം നടക്കുമ്പോൾ അതിൽ കോലിടരുത്‌ എന്ന്‌ പോലിസ്കാരെ ഉപദേശിക്കുന്നതും കാൽമുട്ടിലെ ചിരട്ട പണിമുടക്കിയത്‌ കാരണം രഥത്തിൽ കയറി ചാടി ചാടി പോകാതെ ഖിന്നനായി കിണ്ണത്തിൽ തല കുനിച്ചിരുന്നതും എല്ലാം മാലോകർ കണ്ടതുമാണ്‌.
-കാക്കര >>കൂടുതല്‍ ഇവിടെ

വനസ്ഥലികളിലൂടെ......


ഫെബ്രുവരിയുടെ അവസാനത്തെ ഒരു ദിവസം ഉച്ച കഴിഞ്ഞാണ്‌ മൂകാംബികയിലെത്തുന്നത്‌. ലോഡ്‌ജില്‍ ഭാരങ്ങളിറക്കിയതിനുശേഷം സൗപര്‍ണ്ണിക തേടി യാത്രയായി. മരങ്ങള്‍ തണല്‍ വിരിച്ച വഴികള്‍ പിന്നിട്ട്‌ സൗപര്‍ണ്ണികയിലെത്തുമ്പോഴേക്കും ചെറുതായി തണുപ്പു പരന്നു തുടങ്ങിയിരുന്നു. ചെറുതല്ലാത്ത ആള്‍ക്കൂട്ടം. സോപ്പ്‌ ചിപ്പ്‌ കണ്ണാടി അവശിഷ്ടങ്ങള്‍ ഭക്ഷണ സാധങ്ങള്‍ പൊതിഞ്ഞു കൊണ്ടു വന്ന കവറുകള്‍. മനസ്സിലുള്ള ഒരു സൗപര്‍ണ്ണിക തീരമായിരുന്നില്ല അത്‌. വെള്ളത്തിന്‌ ചെറിയൊരു തടയണ തീര്‍ത്തിരിക്കുന്നു. ഒഴുക്കുകുറഞ്ഞ വെള്ളത്തിന്‌ ചെറിയ വഴുവഴുപ്പ്‌. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ആളുകള്‍ വണ്ടിയിലും നടന്നും സൗപര്‍ണ്ണിക തീരത്തെത്തുകയും ഒരനുഷ്ടാനം പോലെ കുളിച്ചുകയറുകയും ചെയ്യുന്നുണ്ട്‌. കടവില്‍ നിന്ന്‌ കുറച്ച്‌ മുകളിലായി പുഴയിലിറങ്ങി. വെള്ളത്തിന്‌ അപ്പോഴും സുഖകരമായ ഒരിളം ചൂട്‌.
-രാമു
>>കൂടുതല്‍ ഇവിടെ

എന്റെ സാഹസിക യാത്രകള്‍ - 1

തലക്കെട്ട്‌ കണ്ടു ആരും തെറ്റിദ്ധരിക്കണ്ട. കേരളത്തില്‍ നിന്നും ചെന്നൈയില്‍ വന്നു തനിയെ നടത്തേണ്ടി വന്ന യാത്രകളെയാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നെ സംബധ്ധിചിടത്തോളം അതും സാഹസികം തന്നെ ആയിരുന്നു.

മോള്‍ക്ക് ഒരു വയസ്സ് തികഞ്ഞതിനു ശേഷമായിരുന്നു ജോലിക്ക് പോകാമെന്ന് തീരുമാനിച്ചത്. എന്തോ ഭാഗ്യത്തിന് www.naukri.com. -ഇല്‍ രജിസ്റ്റര്‍ ചെയ്തു 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ആദ്യത്തെ ഓഫര്‍ കിട്ടി - അതും ഒരു നല്ല കമ്പനിയില്‍ നിന്നും തന്നെ - amrithanjan co.-യില്‍ നിന്നും കാള്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരു രണ്ടടി പൊങ്ങിപ്പോയി. അമ്മയോടും നവിയോടും വിവരം പറയുമ്പോള്‍ ഇത്തിരി അഹങ്കാരവും ഉണ്ടായിരുന്നു - കണ്ടില്ലേ എന്നൊരു ഭാവം. എന്തായാലും എല്ലാം കണ്ടു കൊണ്ട് മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്
-suvis
>>കൂടുതല്‍ ഇവിടെ

ബഷോയുടെ കവിതകൾ-II

basho's hut
188
വരുംകാലത്തൊരു പാടത്ത്‌
മഴയും വെയിലുമേറ്റൊരസ്ഥികൂടം-
കത്തി പോലതെന്റെ നെഞ്ചു കീറുന്നു.

(ദീർഘമായൊരു യാത്രയ്ക്ക്‌ വീടു വിട്ടിറങ്ങുമ്പോൾ എഴുതിയത്‌. ഒരന്യനാട്ടിൽ അനാഥശവമായിക്കിടക്കാനാണു വിധിയെങ്കിൽക്കൂടി യാത്രയ്ക്കുദ്യുക്തമായ ഒരാത്മാവിനെ തടയാൻ അതു പോരാ!)

189
ചന്ദ്രനില്ലാത്ത രാത്രിയിൽ
കാറ്റു പിടിച്ചുലയ്ക്കുന്നു
പ്രാചീനവൃക്ഷങ്ങളെ.

-


ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി

ഇത് യാത്രാമൊഴിയുടെ ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ എന്ന പോസ്റ്റിന്നൊരിടപെടലാണ് - ആദ്യം പോസ്റ്റ് വായിക്കുവാന്‍ താത്പര്യം

ചരിത്രമെന്നത് ഇന്നലെ സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളാണ്. അവ നോക്കിക്കാണുക എന്നതിന്നപ്പുറം നമുക്കിടപെടാന്‍ കഴിയാത്ത ഒന്ന്. കഴിയാവുന്നത് അതില്‍ നിനും ചില പാഠങ്ങള്‍ ഉള്‍കൊള്ളുക എന്നു മാത്രം.

പക്ഷെ ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കു താത്പര്യമുള്ള രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമം എല്ലാകാലത്തും നടന്നിട്ടുണ്ട്. അവയ്ക്കൊരു ലക്ഷ്യമുണ്ടായിരിക്കും. ചിലത് താനുള്‍കൊള്ളുന്ന സമൂഹത്തെ ഉയര്‍ത്തി പ്രതിഷ്ഠിക്കുക എന്ന മിനിമം താത്പര്യമാണെങ്കില്‍ മറ്റുചിലവയ്ക്കു ദൂരവ്യാപകമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ഇതിന്നും ചരിത്രം സാക്ഷിയാണു. ജൂതരെ ഉന്മൂലനം ചെയ്യുവാന്‍ ഹിറ്റ്ലര്‍ ഉപയോഗിച്ച ന്യായീകരണങ്ങള്‍ ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു. ഇന്ന് സിയോണിസ്റ്റുകള്‍ മുസ്ലിങ്ങള്‍ക്കെതിരെ ആയുധമാക്കുന്നതും ചരിത്രം തന്നെ.
-കാട്ടിപ്പരുത്തി
>>കൂടുതല്‍ ഇവിടെ




പ്രതിഭലനം

കളിപ്പാട്ടം കളഞ്ഞുപോയപ്പോള്‍ കണ്ണൂകള്‍ ജലാര്‍ദ്രമായി
അടര്‍ന്നവീഴാന്‍ വെബിയ കണ്ണീര്‍ക്കണത്തില്‍
കാലം പ്രതിഭലിപ്പിച്ചത് കുരുന്നുമനസിന്റെ
കലര്‍പ്പേല്‍ക്കാത്ത നിഷ്ക്കളങ്കതയായിരുന്നു
അടര്‍ന്നുവീണകണ്ണീര്‍ക്കണം തിരയുംബോള്‍
കുഞ്ഞുമറന്നുപോയത് തന്റെ കളിപ്പാട്ടത്തേയും.
-ആല്‍ബിന്‍
>>കൂടുതല്‍ ഇവിടെ

വഴികള്‍...

അടുക്കളയില്‍ പാത്രങ്ങള്‍ പതിവിലേറെ ബഹളമുണ്ടാക്കി കൊണ്ടിരുന്നു..
സാധാരണ ഒരു തട്ടലിലും മുട്ടലിലും അവസാനിക്കേണ്ടതാണ്‌...ഇന്നെന്താണാവോ ..
കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പറയുന്നവന് മടുക്കും എന്ന മനശ്ശാസ്ത്രം മുറുകെ പ്പിടിച്ചു
അയാള്‍ പത്രം വായിച്ച് ഉമ്മറത്ത്‌ തന്നെ ഇരുന്നു ..
" ഇതെന്താ ചെവിയുടെ ഓട്ട അടഞ്ഞു പോയോ "ഞാനീ പറയുന്നതൊന്നും നിങ്ങളോടല്ലേ"
ഇന്നെങ്കിലും വാടകക്ക് ഒരു വീട് കണ്ടു പിടിച്ചിട്ടു വന്നാ മതി -- അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോകും..
-ഗോപി വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ

കള്ളന്‍

രാത്രി. ചന്ദ്രന്റെയും ഏതാനും നക്ഷത്രങ്ങളുടെയും വെളിച്ചം നദിയില്‍ വീണുകിടപ്പുണ്ട്. വെള്ളത്തില്‍ ഒറ്റപ്പെട്ട മത്സ്യങ്ങള്‍ ചാടിമറിയുന്ന ശബ്ദവും ഏതോ ചെടിയിലിരുന്ന് ഇടയ്ക്കിടെ ചിലയ്ക്കുന്ന ചീവീടിന്റെ ശബ്ദവുമൊഴിച്ചാല്‍ അനക്കങ്ങളൊന്നുമില്ല. നദി ശാന്തമാണ്. തീരത്ത് കൂട്ടംകൂടിനില്‍ക്കുന്ന വീടുകളും ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും ഉറങ്ങിപ്പോയി. കടവില്‍ വഴുക്കുപിടിച്ച വലിയ വള്ളം കെട്ടിയിട്ടിരിക്കുന്നു. നദിക്ക് ഇപ്പോള്‍ ഇരുട്ടിന്റെ നിറമാണ്.

തീരത്ത് തെങ്ങിന്‍തോപ്പില്‍ നില്‍ക്കുന്ന വലിയ വീടിന്റെ ഒന്നാം നിലയില്‍ നിന്നാണ് വെളിച്ചം വരുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ നിന്ന്. നഗരത്തില്‍ ജോലിചെയ്യുന്ന രാമകൃഷ്ണന്റെ വീടാണിത്. കുട്ടിക്കാലത്ത് നദീതീരത്തെ സ്വച്ഛതയില്‍ നിന്നാണ് അയാളെ നഗരത്തിലേക്ക് പറിച്ചുനട്ടത്.
-സിമി
>>കൂടുതല്‍ ഇവിടെ

അയാഥാർത്ഥ്യങ്ങൾ ഗ്രഹിക്കേണ്ടിവരുന്നത്

ഒരു വസ്തുതയെ ഗ്രഹിക്കുന്നത് അതിന്റെ പരിപൂർണ്ണമായ നിശ്ചലതയിൽ നിന്നാണ്. നിശ്ചലതയാവട്ടെ തീർത്തും അയഥാർത്ഥവും. കാരണവരുടെ സ്ഥിരം വാക്യങ്ങളായി മാത്രമേ ഞങ്ങളിതിനെ ശ്രവിച്ചതെങ്കിലും ഉദാഹരണസഹിതം കാരണവർ വിശദ്ദീകരിച്ചപ്പോൾ ഏതാണ്ട് കാര്യങ്ങൾ ബോധ്യമായി തുടങ്ങി. ഉദാഹരണത്തിന് പി.ടി.ഉഷ ഓടുന്ന ഒരു ചിത്രംഅവർ ഓട്ടത്തിനിടയ്ക്ക് ഒരിക്കലും നിശ്ചലമായി നിന്നിട്ടില്ല. പൂർണ്ണമായി ചലിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ ഒരു സ്ഥലത്ത് ബ്രേക്ക് ചെയ്താൽ മാത്രമേ ഒരു ഫോട്ടോ എടുക്കാനവൂ. അല്ലെങ്കിൽ ഗ്രഹിക്കാനാവൂ. അല്ലെങ്കിൽ ഒഴുന്ന വൈദ്യുതിയിൽ തൊട്ടതു പോലെ ഷോക്കടിക്കും .
-പുലാവ്
>>കൂടുതല്‍ ഇവിടെ

ഭാരതീയം

ഭാരതി ,
നിന്‍റെ മുഖം എന്‍റെ മനസ്സില്‍ നന്നായ് തെളിയുന്നുവെങ്കിലും
നിന്നെ കുറിച്ചെഴുതുവാന്‍ ഒരു വരി പോലും
എന്നില്‍ ബാക്കി നില്‍ക്കുന്നില്ലല്ലോ
ഉണങ്ങി വരണ്ടൊരു പാടം പോലെ
ഇന്നെന്റെ മനസ്
ഒരു പുതുമഴക്കായ് കാത്ത് നില്ക്കുന്നു

എന്താണ് നിന്നെ കുറിച്ച് ഞാന്‍ എഴുതേണ്ടത് ?
കൈ നോക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു
നീ എന്‍റെ വീടിന്‍ പടി കയറി വരുന്നതോ ?
മുഖം നോക്കി ഭാവി പറയാം എന്ന് പറഞ്ഞതോ ?
-കാപ്പിലാന്‍
>>കൂടുതല്‍ ഇവിടെ

ശ്രീ ഹോ!



ഉണ്ണീ...,
ഉണ്ണി നന്നായീ...
ഇനി ഉണ്ണീടെ അമ്മ
ഇത് ടിവിക്കാര്‍ക്ക്
ലഡുവിതരണം ചെയ്ത്
അലമ്പാക്കാഞ്ഞാ മതി.
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ


വൈറസ്...


എന്‍റെ പി സി യില്‍
തലച്ചോറില്‍
വൈറസ് ..
പറയുന്നതെന്തോ
കേള്‍ക്കുന്നതെന്തോ
ആകെ തകിടം മറിച്ചിരിക്കുന്നു..

വിരല്‍ത്തുമ്പിലും.
നാവിലും
അവന്‍റെ വിളയാട്ടങ്ങള്‍...
-ഗോപി വെട്ടിക്കാട്
>>കൂടുതല്‍ ഇവിടെ

തൊടിയില് നിന്നും വീട്ടിലേക്ക്

വീടിന് താഴേ
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.
-

ഒടുവിൽ



നിക്കിടക്കയിൽ കടന്നുവന്നതോ
എനിക്കുമുന്നിലായ്‌, പഴയ സൗഹൃദം..
മുനിഞ്ഞുകത്തുമെൻ വിളക്കരികിലായ്‌-
പ്പറന്നുവന്നതീപ്പഴയ സൗഹൃദം..
ഇരുൾപ്പരപ്പിലായ്ത്തിളങ്ങി നിൽപ്പിതാ
മിഴിയ്ക്കുമുന്നിലായ്‌ അഗാധ സൗഹൃദം..
അവിചാരിതം നീ മറഞ്ഞ കാഴ്ചകൾ
മറന്നതില്ല ഞാൻ സദാദിനം..
-സുനില്‍ പണിക്കര്‍
>>കൂടുതല്‍ ഇവിടെ



0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP