FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

03ഡിസംബര്‍2009 - വിവാദങ്ങള്‍...

Wednesday

പ്രണയവിവാദങ്ങള്‍ വറ്റിക്കുന്ന ഉറവകള്‍

ശ്രീരാമസേനയെന്ന വാനരസൈന്യം മാംഗ്ളൂരിലെ ബീര്‍ പാര്‍ലറുകളില്‍ നടത്തിയ നിന്ദ്യമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലൌ ജിഹാദ്, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രയോഗങ്ങള്‍ നമ്മള്‍ ആദ്യം കേള്‍ക്കുന്നത്‌. ഒറ്റനോട്ടത്തില്‍ തന്നെ അപലപനീയമായ ആ സംഭവത്തെയും ന്യായീകരിക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി. അവര്‍ മുന്നോട്ട്‌ വെച്ച വാദമാണ്‌ ഹിന്ദുയുവതികളെ പ്രണയം നടിച്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ ചില സംഘടനകള്‍ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നത്‌. അതിനു തെളിവായി ഒന്നോ രണ്ടോ കേസുകളും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അര്‍ഹിക്കുന്ന അവജ്ഞയോടെ നമ്മുടെ പൊതുസമൂഹം അന്നു തള്ളിക്കളഞ്ഞ ആ വാദമാണ്‌ കോടതിയുടെ ഇടപെടലിലൂടെ വീണ്ടും സജീവമായി തിരിച്ചുവന്നിരിക്കുന്നത്‌....
-സെക്യുലര്‍ പൊളിടിക്സ്.

ഇതിലെ..>>>


സേവ് മുല്ലപ്പെരിയാര്‍ - 1

പ്രിയ വായനക്കാരെ,
നമ്മുടെ ബൂലോകം ഇന്ന് മുതല്‍
സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ
സേവ് കേരള ......................
എന്ന ഇ പ്രചരണം തുടങ്ങുകയാണ്. എല്ലാവരുടെയും സഹകരണം കാംക്ഷിച്ചു കൊള്ളുന്നു .ആദ്യമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ എന്താണെന്ന് എല്ലാ വായനക്കാരും മനസ്സിലാക്കണം....

നമ്മുടെ ബൂലോകത്തില്‍ വന്ന ഈ പോസ്റ്റ് വളരെ പ്രസക്തമാണ്. എല്ലാ വായനക്കാരും ഈ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സേവ് മുല്ലപ്പെരിയാര്‍ ... ഈ പോസ്റ്റ് വായിക്കാന്‍ നമ്മുടെ ബൂലോകത്തിലേക്ക് ഇതിലെ പോവുക..>>>>





ബീടീ വഴുതനക്ക് പിന്നിലെ സാങ്കേതികവിദ്യ- ഒരന്വേഷണം - രണ്ടാം ഭാഗം



കഴിഞ്ഞ പൊസ്റ്റില്‍ പറഞ്ഞത് പോലെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശാസ്ത്രം എത്തിയ നിഗമനങ്ങളില്‍ ഒന്ന് ഏതൊരു ജീവിയുടെയും നമ്മള്‍ കാണുന്ന സ്വാഭാവിക രൂപഭാവങ്ങള്‍ക്ക് പിന്നില്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്കു കൈമാറുന്ന ഏതോ ഘടകം ഉണ്ട് എന്നതാണ്. പക്ഷെ അതെതാണ് എന്ന ഉത്തരത്തിന് വേണ്ടി വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. പക്ഷെ ഏതോ ഒരു ഘടകം ഉണ്ടെന്നത് ഉറപ്പായത് കൊണ്ട് അതിനെ ആദ്യം 1889 ല്‍ പാന്ജെന് (Pangen) എന്ന് ഹ്യൂഗോ ഡി ഫ്രൈസ്‌ വിളിച്ചു. ചാള്‍സ്‌ ഡാര്‍വിന്‍ടെ പാന്ജനസിസ് (Pangenesis) എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് ഫ്രൈസ്‌ ഈ പേരിലേക്ക് എത്തിയത്. ഇന്ന് നമ്മള്‍ സാധാരണമായി കേള്‍ക്കുന്ന ജീന്‍ എന്ന പേര് ആദ്യമായി ഉപയോഗിച്ചത് വില്‍ഹെം ജോഹന്‍സെന്‍ (Wilhem Johannsen) ആണ്. പക്ഷെ അപ്പോഴും ഈ ഘടകം എന്തായിരിക്കും എന്നതിനെ പറ്റി ഒര‌ൂഹവും ഉണ്ടായിരുന്നില്ല. ...

ഇതിലെ..>>>

-ബോണ്‍സ്.


എരുമയും പോത്തും പിന്നെ ഹിന്ദു മതവും

ലോകത്തവശേഷിക്കുന്ന ഏക ഹിന്ദു രാജ്യമാണ്‌ നേപ്പാള്‍. ഇന്‍ഡ്യയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ബരിയപ്പൂര്‍ എന്ന ഗ്രാമത്തില്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും ഒരുത്സവം നടക്കുന്നുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ആ ഉത്സവം നേപ്പാളിലെ വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ഗാധിമായി എന്ന ഹിന്ദു ദൈവത്തെ പ്രീതിപ്പെടുത്താനായി 250000 മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ചടങ്ങ് ആ ഉത്സവത്തിന്റെ പ്രത്യേകതയും.എരുമയും ഇതിലെ..>>

-കാളിദാസന്‍



കൊത്താംകല്ലും ചൊട്ടയും പുള്ളും


പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ എസ്.വി.രാമനുണ്ണി മാഷിന്റെ വിജ്ഞാനപ്രദങ്ങളായ ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളിലും മറ്റും സ്ഥിരമായി പ്രസിദ്ധീകരിച്ചു വരുന്നവയാണ്. മാധ്യമം ദിനപ്പത്രത്തോടൊപ്പമുള്ള വെളിച്ചം അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങള്‍ കുട്ടികളുടെ പ്രൊജക്ട് പുസ്തകത്തില്‍ കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ബ്ലോഗുകളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി, ആ പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിക്കാന്‍...
ഇതിലെ..>>
മാത് സ് ബ്ലോഗ് ടീം



കടുവകള്‍ വളര്‍ത്തുന്ന കിടുവ

ആദ്യമേ പറയട്ടെ.., കടുവകള്‍ എന്നുദ്ദേശിച്ചത് തലച്ചോറും നാവും ഇല്ലാത്ത സഖാകളെ ആണ്. സഖാക്കള്‍ക്ക് ഈവക സാധനങ്ങള്‍ ദൈവം കൊടുത്തിട്ടില്ല എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ദൈവം എന്ന 'സാധനത്തില്‍' വിശ്വസിക്കുന്നില്ല എന്ന് കരുതി സഖാക്കള്‍ അതൊക്കെ ഉപേക്ഷിച്ചതാണെന്നും പറയുന്നില്ല. എന്നാല്‍ അവരുടെ ആരാധനാമൂര്‍ത്തികളായ ദൈവങ്ങള്‍ക്ക് വേണ്ടി വഴിപാടായി കൊടുത്ത സാധനങ്ങളാണ് സ്വന്തം തലച്ചോറും നാവും!! ഇതൊക്കെ ഒരു തരത്തില്‍ വിശ്വാസമല്ലേ, അന്ധവിശ്വാസമല്ലേ എന്നൊന്നും സഖാക്കളോട് ചോദിക്കരുതേ... ഉത്തരം മറുചോദ്യമായിരിക്കും.. ഉത്തരം മുട്ടുമ്പോള്‍ സഖാക്കള്‍ സ്വീകരിക്കുന്ന സയനൈഡ് ഗുളികകള്‍ പോലുള്ള മറുചോദ്യങ്ങള്‍..!!
ഇതിലെ..>>

-സത.

അച്ചടിയിലെ മാടമ്പികളും ബൂലോഗത്തെ അടിയാന്മാരും.

ചരിത്രാതീത കാലം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും അക്ഷരം അറിയാവുന്നവന്റെയും വായിക്കാനറിയാവുന്നവരുടെയും അറിവിന്റെയും വിനോദത്തിന്റെയും നല്ലൊരു ഉപാധിയായിരുന്നു അച്ചടി മാധ്യമങ്ങള്‍. എഴുപതുകളിലും എണ്‍പതുകളിലും സ്വന്തമായി പുസ്തകങ്ങളും പത്രങ്ങളും വാങ്ങിവായിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് വായനശാലകളിലൂടെ തുച്ചമായ പൈസമുടക്കി അംഗങ്ങള്‍ ആകുവാനും അങ്ങനെ വായിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഇതിന്റെ പ്രസക്തി കുറേശ്ശേയായി നഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദശാബ്ദത്തില്‍ കേരളത്തിലെ അഭ്യസ്തവിദ്യരും തൊഴിലന്വേഷികളുമായ ചെറുപ്പകാരുടെ ആശ്രയവും താവളവുമായി വര്‍ത്തിച്ച വായനശാലകള്‍ പിന്നീട് പ്രതാപം നഷ്ടപ്പെട്ടു ഇന്ന് ഏറെക്കുറെ ക്ഷയിച്ചു എന്നുപറയാം. ...
-കൂതറ തിരുമേനി.

ഇതിലെ..>>>





യവനിക ഗോപാലകൃഷ്ണന്‍ പറഞ്ഞത്

യവനിക എന്നത് ഒരു പെണ്‍കുട്ടിയുടെ പേരാണെന്ന് തെറ്റിദ്ധരിച്ചവരില്‍ ശ്രീകുമാരന്‍‌തമ്പിയും പെടും‌. കെ.ജി.ജോര്‍ജ്ജ് ഒരിക്കല്‍ ചോദിച്ചത് ടിവി സീരിയലുകളുടെ ക്രെഡിറ്റില്‍ (‘സ്ത്രീ’യുടെ 1500 എപിസോഡുകളില്‍ വേഷമിട്ടു) അഭിനേതാക്കളുടെ നിരയില്‍ യവനിക ഗോപാലകൃഷ്ണന്‍ എന്ന് കണ്ടിട്ടുണ്ട്, പക്ഷേ നിങ്ങളെ ഞാന്‍ ‘യവനിക’യുടെ സെറ്റില്‍ കണ്ടിട്ടില്ലല്ലോ എന്നായിരുന്നു. യവനിക ആലുവയില്‍ ഞാന്‍ തുടങ്ങിയ നാടകസമിതിയുടെ പേരാണെന്നും പേരിന്‍റെ കൂടെ വച്ചതാണെന്നും ഏറെപ്പേരോട് പറയേണ്ടി വന്നിട്ടുണ്ട്....

ഇതിലെ..>>

-സുനില്‍ കെ ചെറിയാന്‍.



പഴശ്ശിരാജ കുവൈറ്റ് ടൈംസില്‍













ഇതിലെ..>>

-സുനില്‍ കെ ചെറിയാന്‍.



നടന്ന് തീരാത്ത കാലുകള്‍ **

നടന്ന് നടന്ന് അയാള്‍ക്ക് കാലുകള്‍ വേദനിക്കാന്‍ തുടങ്ങിയിരുന്നു. ഇനി നടക്കുന്നില്ലെന്നുറപ്പിച്ച് അയാള്‍ ഒരിടത്തിരുന്നു. അല്‍പം വിശ്രമം കിട്ടിയപ്പോള്‍ കാലുകള്‍ ക്ക് വീണ്ടും നടക്കാനുള്ള ആഗ്രഹം മുളച്ചു. അയാള്‍ കാലുകളെ കെട്ടിയിട്ടു. കാലുകള്‍ കുതറി, അയാള്‍ കൂട്ടാക്കിയില്ല. ഇരുന്നിരുന്ന് കാലുകള്‍ ചത്ത് പോയി.

ഒരാളുടെ ചിന്തയും അയാളുടെ കാലുകള്‍ പോലെയാണ്‌. അത് സഞ്ചരിച്ച് കൊണ്ടിരിക്കും . കൂടുതല്‍ ദൂരങ്ങള്‍ താണ്ടാന്‍ കൊതിച്ച് കൊണ്ടിരിക്കും . പിടിച്ച് കെട്ടാന്‍ ശ്രമിക്കുമ്പോള്‍ കുതറിയോടും , പിന്നേയും അടക്കിയാല്‍ ചത്ത് പോകും . ഇതിനപ്പുറം എന്താണെന്നറിയാനുള്ള ആവേശമാണ്‌ ചിന്തയെ മുന്നോട്ട് തള്ളുന്നത്, ജീവിതം ആ പ്രതീക്ഷയെ നിരാശപ്പെടുത്തുന്നില്ല. ചുറ്റുപാടുകളില്‍ നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് രാകി മിനുക്കിയ കത്തിയാണ്‌ ചിന്ത. ഭാഗ്യവശാല്‍ ഒരിക്കലും ഒന്നും തരാതിരുന്നിട്ടില്ല ജീവിതം ...
ഇതിലെ..>>
-ജയേഷ്.




മലയിറങ്ങുന്ന ജിന്നുകള്‍ ( കഥ )

സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധമുള്ള പുകച്ചുരുളുകള്‍ക്കുള്ളില്‍,ചെരിഞ്ഞാടിക്കത്തുന്ന നിലവിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ ,കരിംപച്ച കരയുള്ള കാച്ചിത്തുണിയും പെണ്‍കുപ്പായവുമിട്ട ആമിന അര്‍ദ്ധബോധാവസ്ഥയില്‍ മലര്‍ന്ന് കിടന്നു. ശില്പ സൗന്ദര്യമുള്ള അവളുടെ ശരീരത്തിന് മുന്നില്‍ ആളിക്കത്തുന്ന ചെറിയൊരു ഹോമകുണ്ഡത്തിനപ്പുറം നീട്ടി വളര്‍ത്തിയ താടിയും തലയില്‍ തൊപ്പിയുമുള്ള ബുഖാരി തങ്ങള്‍ തടിച്ച ചുണ്ടുകളനക്കി മന്ത്രങ്ങളുരുവിട്ടു.
ശക്തിയായ ശ്വാസോച് ഛാസത്തില്‍ ഉയര്‍ന്ന് താഴുന്ന ആമിനയുടെ മാറിടവും ആലസ്യത്തില്‍ കാലിളകുമ്പോള്‍ സ്ഥാനം തെറ്റുന്ന കാച്ചിത്തുണിയും ബുഖാരിത്തങ്ങളുടെ മന്ത്രങ്ങള്‍ ഉച്ചത്തിലാക്കി. ഉച്ചസ്ഥായിയിലുള്ള മന്ത്രങ്ങള്‍ക്കിടയില്‍ ബുഖാരിത്തങ്ങള്‍ തൊപ്പിയഴിച്ച് പീഠത്തില്‍ വെച്ചു. വെളുത്ത നീളന്‍ കുപ്പായം ചുമരിലെ ആണിയില്‍ തൂക്കി. കയ്യിലെ ചൂരല്‍ കൊണ്ട് ഭിത്തിയില്‍ തലങ്ങും വിലങ്ങും അടിച്ചു....

ഇതിലെ..>>

-സൈനുദ്ധീന്‍ ഖുരൈഷി




കൊച്ചീക്കാരുടെ പപ്പാഞ്ഞികള്


സാന്റാ ക്ലോസിന്റെ രൂപം ഉണ്ടാക്കി വെച്ച് ന്യൂ ഇയറിന് കത്തിക്കുന്ന ആചാരം ഞങ്ങള് കൊച്ചീക്കാര്ക്ക് മാത്രമേ ഉള്ളു. (അഥവാ വേറെ ആര്ക്കെങ്കിലും ഈ പരിപാടിയുണ്ടെങ്കില് അതിന്റെ കോപ്പീ റൈറ്റെങ്കിലും ഞങ്ങള്ക്ക് നല്കണം.) കുറഞ്ഞ പക്ഷം ഫോര്ട്ടു കൊച്ചിയും വൈപ്പിനുമടങ്ങുന്ന പശ്ചിമകൊച്ചിയില് ഇപ്പോഴും ഈ ആചാരം നിലനില്ക്കുന്നുണ്ട്. പിന്നെ ഈ ‘പപ്പാഞ്ഞി’ എന്ന പ്രയോഗവും. പറഞ്ഞുവരുമ്പോള് അങ്ങിനെ ചില ഭാഷാപരമായ പ്രത്യേകതകള് ഞങ്ങള്ക്കുണ്ട്. ഉദാഹരണമായി ചില്ലക്ഷരങ്ങളായ ല്, ള്, എന്നിവ ഭാഷയില് തന്നെ ആവശ്യമില്ല എന്നു വിചാരിക്കുന്നവാണ് ഞങ്ങ(ള്). നമ്മ(ള്), നിങ്ങ(ള്), വന്നാ(ല്), നിന്നാ(ല്), ഇപ്പോ(ള്), വീട്ടി(ല്), നാട്ടി(ല്) അങ്ങിനെ അങ്ങിനെ...
-അരുണ്‍ ചുള്ളിക്കല്‍.

ഇതിലെ..>>>





ജ്യോനവന്‍ ഒരോര്‍മ്മ

ഞാനാണ് പുനരുത്ഥാനവും ജീവനും.
എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” (യോഹ11:25)


അതെ ചിലര്‍ അങ്ങിനെയാണ്. അവര്‍ക്ക് മരണമില്ല . എന്നും നമ്മുടെ മനസ്സില്‍ എക്കാലവും ജീവിക്കും . ഇതെല്ലാം ഇഷ്ടപ്പെട്ട പുഷ്പത്തിനെ മൊട്ടിലേ നുള്ളുന്ന തോട്ടക്കാരന്റെ വികൃതി മാത്രം . ജ്യോനവന്‍ എന്ന പുഷ്പത്തിന് നമ്മുടെ ഹൃദയത്തിലാണ് സ്ഥാനം കൊടുക്കുന്നത് . അതും ദൈവഹിതം .


ഇന്നും വിങ്ങുന്ന ഓര്‍മ്മയായ് ജ്യോനവന്‍ മനസ്സില്‍ ത്തന്നെയുണ്ട് . വളരെ അപ്രതീക്ഷമായ കണ്ടുമുട്ടല്‍ , പരിചയപ്പെടല്‍ ,സൌഹൃദം പങ്കുവെക്കല്‍ , എല്ലാം -ശ്രീജിത്ത്.



എം ടിവീ



M TV, പേരിലുള്ള മ്യൂസിക് ഒഴിവാക്കീന്ന്.

ന്നാ പിന്നെ
മ മ.... അല്ലെങ്കി വേണ്ട....
"മത്തങ്ങാ ടീ വീ" ന്നിട്ടാലോ ?
പാട്ടൊട്ടില്ലതാനും..
ഇതിലെ..>>
കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്‍


നട്ടെല്ലുള്ള പട്ടാളക്കാരന്‍

അവധി ദിവസങ്ങളില്‍ ഉച്ചവരെയെങ്കിലും കിടന്നുറങ്ങിയില്ലെങ്കില്‍ എന്റെ ശരീരത്തിന് ആകെയൊരു ക്ഷീണമാണ്. അതു പിന്നെ നമ്മുടെ കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസു പോലെ വളരെ പതുക്കയേ സഞ്ചരിക്കൂ. പക്ഷെ എന്റെ ഭാര്യയുടെ കാര്യം നേരെ തിരിച്ചാണ്. അവള്‍ അതിരാവിലെ എഴുനേല്‍ക്കും. എന്നിട്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന എന്നെ നോക്കി, പുറപ്പെടാന്‍ പോകുന്ന സൂപ്പര്‍ ഫാസ്റ്റു ബസ്സിന്റെ ഡ്രൈവര്‍ എഞ്ചിന്‍ ഇരപ്പിച്ചു നിര്‍ത്തിയിട്ട് കണ്ടക്ടര്‍ക്ക് സിഗ്നല്‍ കൊടുക്കാനായി ഇടയ്ക്കിടയ്ക്ക് ഹോണ്‍ അടിച്ചു കൊണ്ടിരിക്കുന്നതുപോലെ, "ദേ എഴുനെല്‍ക്കുന്നുണ്ടോ..അതോ ഞാന്‍ അങ്ങോട്ട്‌ വരണോ" എന്നിങ്ങനെയുള്ള അപായ സിഗ്നലുകള്‍ തന്നുകൊണ്ടിരിക്കും....
ഇതിലെ..>>
രഘുനാഥന്‍


വീണ പാടുന്നു.....



ഞാ-
ലോലലോലമൊരു
നേര്‍ത്ത വീണക്കമ്പി....

നിങ്ങള്‍ പറയുന്നു-
"ഇങ്ങനെയാവരുത്....

കാറ്റൊന്നു തൊടുമ്പോഴേ
പൊട്ടിച്ചിരിയ്ക്കരുത്‌,
......
ഇതിലെ..>>

ദീപ ബിജോ അലക്സാണ്ടര്‍


ജീവിതം

കഴുത്തില്‍ ചരടു വീണപ്പോള്‍
മാഞ്ഞത് മനസ്സിലെ വര്‍ണ്ണങ്ങള്‍
ഒരു കുഞ്ഞുപിറന്നപ്പോള്‍ നഷ്ടമായത്
മനസ്സിലെ ഏകാന്തത .
യാന്ത്രികമായ ജീവിതത്തില്‍
രാവേറെ ചെന്നാലും ശൂന്യത മാത്രം..
..........

ഇതിലെ..>>

സിന്ധു.


ക്ഷമാപണം

മാപ്പ് ചോദിക്കുന്നു ഞാന്‍

മാപ്പര്‍ഹിക്കാത്ത മോഹത്തിന്‍
മരോട്ടി വിളക്കിനു്‌ ദീപേക്ഷികയുരച്ചത്
മണാന്തമാണെന്ന് പറയാതെ വയ്യ !
നമ്മള്‍ തന്‍ സ്നേഹത്തിന്‍ ശ്രീ കോവില്‍
പണിയാനവിടുത്തെ
തനയയെ പാണിഗ്രഹണത്തിനായ്
താല്‍പ്പര്യം ചൊന്നത്
തെറ്റായിരുന്നോ , തനൂജാമ്മേ ?
............
ഇതിലെ..>>
-സോന ഗോപിനാഥ്.








02ഡിസംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത്.



മമ്മിയെ അറിയാന്‍ ?

മലയാള കവിതയില്‍ പ്രസിദ്ധികരിച്ച അഭിജിത്ത് മടിക്കുന്നിന്റെ " മമ്മി " എന്ന കവിതയെ കാപ്പിലാന്‍റെ നിരൂപണം വായനക്കാരിലേക്ക്
ആ‍ കവിതയെ എങ്ങനെ എത്തിക്കുന്നു ..നിരൂപകന്റെവാക്കുകള്‍ തന്നെയെടുക്കാം
നന്നായിരിക്കുന്നു.. നല്ല വരികള്‍. നന്നായി എഴുതാന്‍ കഴിവുള്ള കവിയാണ്‌ അഭിജിത്ത് ..
ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടെ,,

അക്കുവാണ് താരം

അക്കുവിനെ പോലെ സൈക്കിള്‍ ചവിട്ടാന്‍ അറിയാമെന്കില്‍ പരിഗണിക്കാം '... എന്ന് പെണ്‍കുട്ടികള്‍ തങ്ങളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ ഒതുക്കാനായി പറയുക വരെ ചെയ്തിരുന്നു അന്നൊക്കെ.
കണ്ണനുണ്ണി യുടെ ഈ നര്‍മ കഥ നന്നായിട്ടുണ്ട് ..

കണികാപരീക്ഷണം: എല്‍.എച്ച്.സി.ക്ക് റിക്കോര്‍ഡ്..കുറിഞ്ഞി


ശാസ്ത്ര ലോകത്തിലെ വന്‍ മുന്നേറ്റ മായ കണികാ പരീക്ഷണത്തെ കൂടുതല്‍ അറിയാന്‍ ഉതകുന്ന ഈ ബ്ലോഗ്‌ .
ആവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് ...ആശംസകള്‍ ..

ഹരിലാലിന്‍റെ കവിതകള്‍


സാഹിത്യവേദി ഡിസംബര്‍ മാസ ചര്‍ച്ചയില്‍ ഹരിദാസ് അവതരിപ്പിക്കുന്ന
കട്ടുറുമ്പ് ..വളപ്പൊട്ടുകള്‍ -മോക്ഷം ..അമ്മപോയാലുമിളയമ്മ വാഴുക ..ത്യാഗം
എന്നീ കവിതകളെല്ലാം മനോഹരമായ ചൊല്‍ കവിതകള്‍.. കവിതകള്‍ നൂറു വട്ടം വായിച്ചാല്‍ പോലും മനസ്സിലാകാത്ത ഇക്കാലത്ത്
ഇത്തരം കവിതകള്‍ കാണുന്നതും വായിക്കുന്നതും ആശ്വാസം തന്നെയാണ് ..ഹരിലാലിനു ആശംസ്സകള്‍ ..

ഇവര്‍ നമുക്ക് നാണക്കേടാണോ ???

എന്താ -കരക്കാരാ സംശയം ...നാണക്കേട്‌ തന്നെ...

പരിഹസിക്കരുത്!..തറവാടി


അതെ ..ഗള്‍ഫ്‌ തളരുമ്പോള്‍ തളരുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ലാ..കേരളം മുഴുവനാണ്‌ ...
അത് കൂടി ഓര്‍ത്തിട്ടു വേണം പരിഹസിക്കാന്‍

ഇവരോടൊക്കെ പറയാന്‍ ഒന്നുമാത്രം, ഇതൊക്കെ നടക്കുന്നതുകൊണ്ടാണ് എനെപ്പോലുള്ളവര്‍ സ്വസ്ഥമായി- സുഖമായി ജിവിക്കുന്നത് അതുകൊണ്ട് തന്നെ ദുബായ് എണീക്കും നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ അന്നും ആയുസ്സുണ്ടെങ്കില്‍ ഞാനും എന്നെപ്പോലുള്ളവരും ഇവിടെ കാണും , എന്നെപ്പോലുള്ള ചിലരുടെ പ്രാര്‍ത്ഥനകളെങ്കിലും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഉണ്ട്, ഫലമുണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് പരിഹസിക്കരുത്.

02 ഡിസംബര്‍2009 ബ്ലോത്രം ബ്ലോഗില്‍ കണ്ടത് വിശദ വായനക്ക് ഇതിലെ പോവുക..>>>


-ബ്ലോത്രം വായന.







0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP