FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഞാന്‍ എന്നെ കണ്ടിട്ടില്ല:ലാല്‍ ജോസ്

Friday

ഞാന്‍ എന്നെ കണ്ടിട്ടില്ല:ലാല്‍ ജോസ്

http://keralacafe.moviebuzz.org/wp-content/uploads/2009/10/laljose.jpg


http://laljose.files.wordpress.com/2010/02/laljoseblog.jpg

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന 'ബെസ്റ്റ് ആക്ടര്‍ ' എന്ന സിനിമയില്‍ ലാല്‍ ജോസ് 'ലാല്‍ ജോസ് ' എന്ന റോളില്‍ തന്നെയെത്തുന്നു,അദ്ദേഹം തന്റെ ബ്ലോഗിലൂടെയാണ് ഈ കാര്യം അറിയിച്ചത്.ജീവിതത്തില്‍ ലാല്‍ ജോസ് എന്ന വ്യക്തിയെ സ്വയമായി കണ്ടെത്താന്‍ തനിക്കു കഴിഞ്ഞിട്ടിലെന്നും ലാല്‍ ജോസ് എന്ന നടനില്‍ നിന്നും പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നും വ്യക്തവുമല്ല എന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയോട് അനുബന്ധിച്ച് അദ്ദേഹം ബ്ലോഗില്‍ എഴുതി .അച്ചടക്കമില്ലാത്ത ജീവിതത്തിലൂടെ തനിക്കു ലഭിച്ചത് ‌ പ്രായം ആണെന്നും അതേ സമയം മമ്മൂട്ടിക്ക് ചിട്ടയോടുള്ള ജീവിതം ചെറുപ്പം സമ്മാനിക്കുകയും ചെയ്തു എന്ന് അദ്ദേഹം താരതമ്യപെടുത്തി .ഒപ്പം പുതിയ സിനിമക്ക് ആശംസകള്‍ നേരുകയും മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു .



Best actor



കാലത്തില്‍ അലിഞ്ഞു ചേര്‍ന്നും കാലത്തിന് മുന്നില്‍ നടന്നും

നഗരസ്ഥിരമായ ഫിലിം സൊസൈറ്റിയുടെ ചതുരവടിവിലുള്ള അച്ചടക്കസൌകുമാര്യത്തെ പരസ്യമായി കൂക്കിവിളിച്ച് പരിഹസിച്ചതിന്റെ പേരില്‍ ചെവിക്കു പിടിച്ച് പുറത്താക്കപ്പെടുന്ന ഒരാളുടെ പേര് ശരത് എന്നാണെന്ന് എണ്‍പത്തിയേഴിലോ മറ്റോ നടന്ന ഒരു ക്യാമ്പില്‍ വെച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആരാണിയാള്‍ എന്ന ചോദ്യത്തിന് തൃപ്പൂണിത്തുറയിലുള്ള ഒരു ശരത്താണെന്ന മറുപടിയാണ് ഫുള്‍ സ്ളീവണിഞ്ഞ നടത്തിപ്പുകാരന്‍ പറഞ്ഞത്. അപ്രകാരം പുറത്താക്കപ്പെട്ട ശരത് ചന്ദ്രന്‍ അവധൂതനായി മാറി സൌദിയിലേക്ക് നാടു കടന്നു. ജോലിയും പണവും സമ്പാദിക്കുക/ജീവിത സുസ്ഥിരത എന്നീ ലക്ഷ്യങ്ങളോടെയാണ് ശരാശരി മലയാളി ഗള്‍‌ഫിലേക്ക് കടക്കുന്നതും തിരിച്ചു വന്ന് നിലയുറപ്പിക്കുന്നതുമെങ്കില്‍, ശരത് സൌദിയിലുള്ളപ്പോഴും മടങ്ങി വന്നതിനു ശേഷവും ശാശ്വതമായ അസ്ഥിരതയിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ജീവിതത്തിലെ വലിച്ചെറിയലുകളും പോരാഞ്ഞ്, ജനങ്ങളെല്ലാം ഉറങ്ങുന്ന പാതിരാവിലും നിതാന്തമായി ഉണര്‍ന്നിരുന്ന അയാള്‍ തീവണ്ടി മുറിയില്‍ നിന്നും വീണ്ടും വലിച്ചെറിയപ്പെട്ടു. ജനങ്ങള്‍ക്ക് ഉറങ്ങാന്‍ വേണ്ടി രാവുകളില്‍ ഉറക്കമിളച്ച് കാത്തിരിക്കുന്ന ഒരു കാവല്‍ക്കാരന്‍ കൂടി അങ്ങിനെ നമ്മെ വിട്ടു പോവുകയും ചെയ്തു.
-

മരമാക്രിയെ ചേര പിടിച്ചോ..?




മലയാളം ബ്ലോഗിലെ ഏറ്റവും ശക്തന്‍മാരിലോരാളും മിക്കപ്പോഴും വിവാദം കൊണ്ട് ശ്രദ്ധ നേടുന്നവനുമായ മരമാക്രിയെ കഴിഞ്ഞ കുറെ നാളുകളായി കാണുന്നില്ല. അങ്ങാടി തേര് എന്നൊരു തമിഴ് പടത്തിന്റെ യൂടൂബ് ഗാനരംഗം ബ്ലോഗില്‍ ചാര്‍ത്തിയ മാക്രിയുടെ മറ്റൊരു പോസ്റ്റും ബ്ലോഗില്‍ ഇല്ല.. എല്ലാം ഡിലീറ്റ് ചെയ്തതാണോ അതോ ഹൈഡ് ചെയ്തതാണോ എന്നുമറിയില്ല. മരമാക്രിയുടെ തിരോധനത്തെപറ്റി മലയാളം ബൂലോഗത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും കൊക്കിലോതുങ്ങാത്തത് കൊത്തി പിന്നീട് ചര്‍ദ്ദിച്ചു രക്ഷനേടിയ പാരമ്പര്യമുണ്ട് മാക്രിയ്ക്ക്. താന്‍ മാക്രിയല്ല മരത്തേലല്ല താമസമെന്ന വാചകം പക്ഷെ ഇദ്ദേഹം ഡിലീറ്റിയിട്ടില്ല. എന്നാല്‍ അതിനുമുകളിലെ ഫ്യൂസ് ആയ ബള്‍ബിന്റെ പടം കാണുമ്പോള്‍ മാക്രി ഫ്യൂസ് ആയി എന്ന് കരുതുന്നവരുടെ എന്നാവും കുറവല്ല.
-



ഹലോ അപ്പൊ ഓക്കേ നാളെ ഹര്‍ത്താല്‍.!!!

എന്താ കഥ? കേരളത്തില്‍ ഹര്‍ത്താല്‍ ആണ് പോലും ,എന്തിനാണ്? ഇന്ധന വില വര്ധിപ്പിച്ചതിനോ? അതോ ജനങ്ങള്‍ മറന്നു തുടങ്ങിയ ഇടതുപക്ഷം കേരളത്തില്‍ ഉണ്ടെന്നു ബോധ്യപ്പെടുത്താനോ?ഇന്ധന വില വര്‍ധിപ്പിച്ചതിനു ആണെങ്ങില്‍ അന്ന് ഈ ഇടതുപക്ഷം കൂടി പിന്തുണ കൊടുത്ത് കേന്ദ്രം ഭരിപ്പിച്ചപ്പോള്‍ എത്ര പ്രാവശ്യം ഇന്ധന വില കൂട്ടി ?അന്നൊന്നും എന്താ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട അനുഭവപ്പെട്ടില്ലേ വില വര്‍ധിപ്പിച്ചതില്‍?ഈ അടുത്ത കാലത്ത് പഞ്ചസാരയുടെയും അരിയുടെയും മുളക് മല്ലി മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്തിനു അധികം പറയുന്നു കല്ലുപ്പിന്റെയും വരെ വില വര്‍ധിച്ചത് കണ്ടില്ലായിരുന്നോ സഘാക്കളെ?എവിടെ ആയിരുന്നു അന്ന് നിങ്ങള്‍ ഇന്നും അതിലോന്നിന്റെയും വില കുറഞ്ഞിട്ടും ഇല്ല,എന്നിട്ടും ഒരു നടപടിയും എടുക്കാന്‍ ഈ കേരളവും കേന്ദ്രവും ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞോ?
-imthiyaztk
>>കൂടുതല്‍ ഇവിടെ


വരവായി സമരാഘോഷം

അങ്ങിനേ നമ്മുടെ കേരളത്തില്‍ വീണ്ടും ഒരുത്സവക്കാലം പോലേ ബന്ദും ഹര്‍ത്താലും വഴി തടയലും ഒക്കെയായി വരും ദിവസങ്ങളില്‍ ഇനിഒരു പൂരതിന്റെയ് ബഹളം തന്നെയായിരിക്കും
കാരണം നാളെ മുതല്‍ എല്ലാ പെട്രോള്‍ ഉത്പന്നങ്ങള്‍ക്കും മുതല്‍ വില കൂടിയല്ലോ
ഗാസിനാണ് ഒടുക്കത്തെ കൂട്ടല്‍ ഒരറ്റയടിക്ക് രൂപ മുപ്പതിയന്ച്ചെല്ലേ കൂട്ടിയത്
‍ ഇനിയിപ്പോള് ഈ പേരും പറഞ്ഞു ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും വിലക്കൂടും അല്ല കൂട്ടും ഓട്ടോയും കാറും ബസ്സും ഒക്കെ ഇനി അനിശ്ചിതകാല പണിമുടക്ക്‌ പ്രക്യാപനവും തുടര്‍ന്ന് ചാര്‍ജുകൂട്ടാനായി സമരവും ആയി മുന്നോട്ട് പോവും

-MOHAMED RAFEEQUE.P
>>കൂടുതല്‍ ഇവിടെ

ഇതു ജനങ്ങളോടുള്ള വഞ്ചന………….

അത്യാവശ്യം ഭൂരിപക്ഷം കൊടുത്തു ജയിപ്പിച്ച ജനങ്ങളോടുള്ള കടമ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിച്ചു… പെട്രോളിയം ഉത്പന്നങ്ങളുടെ വില ആദ്യം ബജറ്റില്‍ കൂട്ടി പിന്നെ ദാ വിലക്കയറ്റത്തിന്‍റെ കൂടെ ഇരുട്ടടി കൊടുത്തു ഒരു വിലക്കയറ്റം കൂടി… പിന്നേയും തീര്‍ന്നില്ല വില നീയന്ത്രണം സര്‍ക്കാരില്‍ നിന്നും എടുത്തു കളഞ്ഞു അതും കൊടുത്തു നമ്മുടെ സ്വകാര്യ കമ്പനികള്‍ക്കു… അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചു വില വര്‍ദ്ധിപ്പിക്കാം .. ഇനി ഇരുട്ടടികള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം … അങ്ങനെ ആണെങ്കില്‍ ഈ പറഞ്ഞ സര്‍ക്കാര്‍ ഈ ഉത്പന്നങ്ങളുടെ മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി എടുത്തു കളയാന്‍ തയ്യാറാവുമോ??…
-A Point Of Thoughts
>>കൂടുതല്‍ ഇവിടെ


ഒരു പന്തിന്റെ ആത്മരോദനം



വിസിലുമുഴങ്ങി
ഗോള്‍പോസ്റ്റ്‌ തേടിതിരിച്ച
പന്തിനന്ത്യം റഫറിയുടെ വിധി
പെനാള്‍ട്ടി.

ബൂട്ടുകള്‍ ആര്‍ത്തട്ടഹസിച്ചു,
ഗ്യാലറിയില്‍ മൂകത.
നെഞ്ചത്തടിക്കല്ലേ
ഒരു പന്തിന്റെ ആത്മരോദനം.
-

എങ്ങനെ പുട്ടടിക്കാം ?


എന്താണീ പുട്ട് ?
ഈ പോസ്റ്റ്‌ മറ്റൊന്നിനെയും പറ്റി അല്ല. നമ്മുടെ ദേശീയ ആഹാരമായ പുട്ടിനെ പറ്റിയും അതെങ്ങനെ കഴിക്കാം എന്നുള്ളതിനെ പറ്റിയും ആണ്. ഒരു വിധമുള്ള എല്ലാ മലയാളിക്കും പരിചിതമായ ഒരു രുചിയാണ് പുട്ടിന്‍റെതു.
കേരളത്തില്‍ പലയിടത്തും പുട്ട് പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്. എന്‍റെ വീട്ടില്‍ ഞാന്‍ കണ്ടിട്ടുള്ളത് പുട്ടുകുറ്റി ഉപയോഗിച്ചുള്ള പരിപാടി ആണ്. ഇപ്പൊ ഉള്ളത് പോലെ ചിരട്ടയുടെ ഷേപ്പില്‍ ഉള്ള സ്റ്റീല്‍ പുട്ട് കുടം അല്ല. പൌഡര്‍ ടിന്‍ പോലെ ഇരിക്കുന്ന ( പഴയ കുട്ടിക്കൂറ ആണ് ഞാന്‍ ഉദ്ദേശിച്ചത് ) സാധനം. അതിന്‍റെ താഴെ ഒരു കാലം ഉണ്ടാവും. ഈ സിലിണ്ടറില്‍ നനച്ച അരിമാവ് നിറച്ചു വച്ചിട്ട് ചില്ലി ഇട്ടു അടക്കും. കുറച്ചു കഴിയുമ്പോ ആവിയില്‍ പുഴുങ്ങി എടുക്കാം. തേങ്ങ ചിരകി ഇടുന്ന കാര്യം മറന്നു പോയി. തേങ്ങയുടെ തൊങ്ങലുകള്‍ ഇല്ലെങ്കില്‍ അതിന്‍റെ ബ്യൂട്ടി പോകും. അരിമാവ് വച്ചു മാത്രമല്ല ഗോതമ്പ് മാവു വച്ചും ഇത് ഉണ്ടാക്കാം. എന്‍റെ അമ്മയുടെ വീട്ടില്‍ പണ്ട് ഞാന്‍ ചിരട്ടയിലും മുളം കുറ്റിയിലും ഉണ്ടാക്കിയ പുട്ട് കഴിച്ചിട്ടുണ്ട്. ആ ചിരട്ട ദിവസവും ഉപയോഗിക്കുന്നത് കാരണം ഒരു കറുത്ത നിറത്തിലാണ് ഉണ്ടാവുക.
-
ദുശാസ്സനന്‍
>>കൂടുതല്‍ ഇവിടെ

മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍

[2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ] :)


ടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്‍ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.

വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു.

ഞാനും അവളും മഴ നനഞ്ഞ് നടന്നു.(പ്രണയത്തിന്റെ നനുത്ത കാറ്റില്‍ അവള്‍ ചൂടു പകരുമെന്ന് വെറുതെ മോഹിച്ചു ഞാന്‍!) വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ ഉണര്‍ത്തി.ചരല്‍ക്കല്ലുകളില്‍ ഓരോ പാദ സ്പര്‍ശവും പതിച്ച് മഴയില്‍ നിന്ന് കുതറിമാറാന്‍ കൂട്ടാക്കാതെ ഞാന്‍ നടന്നു. ഇടക്കിടെ നനഞ്ഞും,
-

ഞാന്‍ കണ്ട രാവണന്‍

കൊള്ളക്കാരനെന്നു പോലീസ് പറയുമെങ്കിലും സത്ഗുണ സമ്പന്നനും പാവങ്ങളുടെ കണ്ണീരൊപ്പുന്നവനും കുട്ടികളുടെ മനസ്സുള്ളവനുമായ നായകന്‍. നായകന്റെ സ്വന്തം സഹോദരിയെ അവളുടെ കല്യാണദിവസം ബലാല്‍സംഗം ചെയ്യുന്ന പോലീസ്.. പ്രതികാരത്തിനായി പോലീസ് കമ്മീഷണറുടെ ഭാര്യയെ തട്ടിക്കൊണ്ടു വരുന്ന നായകന്‍.. പിന്നെ അടി... പിടി..... വെടി ....ബഹളം.. അവസാനം കമ്മീഷണറുടെ ഭാര്യയ്ക്ക് നായകനോട് പ്രണയം..
വര്ഷങ്ങളായി തമിഴ് സിനിമയിലും.. ഹിന്ദി സിനിമയിലും ഇടയ്ക്കിടെ മലയാളം സിനിമയിലും കണ്ടുവരുന്ന ഈ കഥയാണ് രാമായണം രാമന്‍ ,രാവണന്‍ ,എന്നൊക്കെ പറഞ്ഞ് മണി രത്നം പുറത്തിറക്കിയ രാവണനിലേയും കഥ.. എല്ലാം സെയിം സെയിം.. ഇതാണു രാമയണമെങ്കില്‍ ഇന്‍ഡ്യന്‍ സിനിമയില്‍ പുറത്തിറങ്ങിയിട്ടുള്ള ഒട്ടു മിക്ക സിനിന്മയുടേയും കഥ രാമായണത്തിന്റെ സ്വതന്ത്രാവിഷ്കാരം ആണെന്നു പറയേണ്ടി വരും.

ഏതാണ്ടിതല്ലേ നമ്മുടെ മോഹന്‍ ലാലിന്റെ രാ‌വണ പ്രഭുവിന്റെയും കഥ. അത്യാവശ്യം തല്ലുകൊള്ളിത്തരമൊക്കെയുള്ള നായകന്‍. നായകനെ ഒതുക്കാന്‍ പോലീസ് കമ്മീഷണറും കുറെ വില്ലന്മാരും ..കമ്മീഷണര്‍ കെട്ടാനിരുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്ന നായകന്‍. അവസാനം കമ്മീഷണറുടെ പെണ്ണിന് നായകനോട് പ്രണയം.. തമിഴിലാണെങ്കില്‍ ഏതാണ്ടെല്ലാ വിജയ് , ധനുഷ് ചിത്രങ്ങളൂടേയും കഥ ഏതാണ്ടിതൊക്കെ തന്നെയാണ്
-

"എന്നിട്ടും വന്നില്ലല്ലോ"

1


എന്തെ, നീയിനിയും വന്നില്ലെന്‍ പ്രാണ നാഥാ ,എന്‍

കണ്ണീര്‍ തുടക്കാന്‍ നീ ഇനിയും വന്നെത്തുകില്ലെന്‍ചാരെ.....

ഗാനം അവളുടെ ചെവിയില്‍ അലയടിച്ചു. മോളെ ഉറക്കികിടത്തി അവള്‍ ജനല്‍ കര്ടന്‍ നീക്കി റോഡിലേക്ക് നോക്കി. മഞ്ഞു പാളികള്‍പാറി വീഴുന്ന റോഡ്‌ വിജനമായിരുന്നു.കുറച്ചകലെ
യുള്ള ബസ്‌ ഷെഡില്‍നിന്നും ഒഴുകിയെത്തിയ ഈരടികള്‍
അവളെ വല്ലാതെ ആകര്‍ഷിച്ചു . നീണ്ട താടിയും .നീണ്ടു മുഖം മറഞ്ഞു വീണു കിടക്കുന്ന തലമുടിയുമായുള്ള ഒരു വയോ വൃദ്ധന്‍, തണുപ്പിന്റെ അസഹ്യതയില്‍, കാല്‍മുട്ടോളം താഴ്ന് കിടക്കുന്ന കമ്പിളി കോട്ടില്‍ കൈതിരുകി ബസ്‌ ഷെഡിന്റെ തൂണില്‍
‍ചാരിയിരുന്നുകൊണ്ട് ഈണമിട്ടു പാടുകയാണ്.

കൈവിട്ടുപോയ ആരെയോ പ്രതീക്ഷിച്ചുകൊണ്ടുള്ള, ആ തെരുവുഗായകന്റെ ഗാന ശകലങ്ങള്‍ അവളുടെ ചിന്തയെ വര്‍ഷങ്ങളുടെ പിന്നാംബുറത്തേക്കാനയിച്ചു .ആ ഗായകന്‍തന്നെ കുറിച്ചല്ലേ പാടുന്നത്? തന്റെ ഹൃദയത്തിന്റെ നൊമ്പരങ്ങലല്ലേ ആ വരികള്‍?
-


ഒരു പകൽ മാന്യൻ

സിനിമ വിശേഷങ്ങൾ എഴുതുന്ന ഒരു ബ്ലോഗ് ആണു കക്ഷിയുടെത്. നിക്ഷ്പക്ഷമായി സിനിമകളെ വിലയിരുത്തുന്നു എന്ന ഭാവമാണു. നിലവിൽ ഉള്ള മലയാള സിനിമകളെയൊക്കെ പുഛം ആണു. വലിയ മാറ്റം വേണം മലയാള സിനിമയിൽ എന്നാണു പുള്ളിക്കാരന്റെ വാദം. അതിനു വേണ്ടി സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ വരെ ആൾ ഒരുക്കമാണു. ഒരു നിർമാതാവിനെ കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണു. പോക്കിരി രാജ എന്ന മമ്മൂക്കയുടെ സിനിമ ഇറങ്ങിയപ്പോൾ ബ്ലോഗ്ഗിലെ എല്ലാ നിരൂപകരും പൊളി പടം ആണു എന്ന് പറഞ്ഞപ്പോഴും നല്ലത് എന്ന് പറഞ്ഞ ഒരു ബ്ലോഗ്ഗ് ആണു അത്. അതിൽ സന്തോഷമുണ്ട്. പക്ഷെ അങ്ങിനെ പറഞ്ഞപ്പോൾ മമ്മൂട്ടിയെ സപ്പോർട്ട് ചെയ്യുന്ന എന്ന ആരോപണങ്ങൾ ആ ബ്ലോഗർ നേരിട്ടു. താൻ നിക്ഷപക്ഷനാണു എന്ന് കാണിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ട് ഇപ്പോൾ പോക്കിരി രാജയുടെ പോസ്റ്ററിനെ പറ്റിയുള്ള ഒരു വിവരണം കൊടുത്തിരിക്കുന്നു.
-


ബിക്കി ഇന്റര്‍വ്യൂ


http://www.boolokamonline.com/wp-content/uploads/2010/06/DSC_02352-199x300.jpg



ബൂ‍ലോകം ഓണ്‍ലൈനില്‍ സ്ഥിരമായി ഫോട്ടോ പബ്ലിഷുചെയ്യുന്ന ഒരു ഫോട്ടോബ്ലോഗറാ‍ണ് ബിക്കി. ഫോട്ടോഗ്രാഫിയില്‍ പരീക്ഷണം നടത്തുന്ന ഈ ചെറുപ്പക്കാരന്‍ ഫ്രെയിമുകളിലൂടെ ജീവിതത്തെ ഉറ്റുനോക്കുന്നു. ഈയിടെ ബിക്കിയുമായി സംസാരിച്ചപ്പോള്‍.

ക്യാമറ – Canon 400d, Nikon D40.
പ്രത്യേകം തയ്യാറെടുക്കാറില്ല
മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾ അതിൽ പ്രത്യക്ഷപെടുന്ന ഫ്രെയിമുകളാണു എന്റെ
ചിത്രങ്ങൾ
.
ബിക്കി

ബിക്കിയുടെ ഫോട്ടോകള്‍ എന്ത് ആനന്ദമാണു ബിക്കിക്ക് തരുന്നത്?
ആനന്ദം പലതരത്തിലും ലഭിക്കറുണ്ടു. ഒന്നാമതായി ഞാൻ നടന്നു പോയ വഴികളും പിന്നെ
ആ വഴികളിൽ കണ്ടുമുട്ടിയ
മുഖങ്ങളേയും എന്റെ ചിത്രങ്ങൾ എനിക്കു തിരിച്ചു തരാറുണ്ട്.
-Boolokam online
>>കൂടുതല്‍ ഇവിടെ

ലോകകപ്പ് ഫുട്ബോള്‍: ഫൈന്‍ ആര്‍ട്ട് പ്രദര്‍ശനം

ദക്ഷിണാഫിക്കയിലെ ലോകകപ്പിന് ആവേശം പകര്‍ന്നുകൊണ്ട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇല്ലസ്ട്രേറ്റര്‍മാരുടെയും ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളുടെയും രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഫൈന്‍ ആര്‍ട്ട് പ്രദര്‍ശനം. അന്താരാഷ്ട്ര ഫൈന്‍ ആര്‍ട്ട്, ആഫ്രിക്കന്‍ ഫൈന്‍ ആര്‍ട്ട് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ഈ ഓണ്‍ലൈന്‍ പ്രദര്‍ശനം രൂപകല്പന ചെയ്തിരിക്കുന്നത്.

-un
>>കൂടുതല്‍ ഇവിടെ

പ്രചോദനവും കാഴ്ചപാടുകളും ..

ഒരു പാട് അര്‍ത്ഥ വ്യാപ്തിയും നിര്‍വചനങ്ങളും കൊണ്ട് പരിപോക്ഷിതമാണ് നാം എപ്പോളും കേട്ടുകൊണ്ടിരിക്കുന്ന "പ്രചോദനം" എന്ന വാക്ക് .അലസ മനസില്‍നിന്നും ക്രിയാത്മക മനസിലെക്കുള്ള ഒരു പാലമാണ് പ്രചോദനം. ശരിയായ വിധത്തില്‍ പ്രചോദിതമായ മനസ് ഒരുവനെ അവന്‍റെ ലക്ഷ്യത്തിലെത്തി ചേരാനുള്ള അദമ്യമായ ആഗ്രഹത്തെ ആളിക്കത്തിക്കുന്നതോടൊപ്പം ,അതിനുള്ള ഊര്‍ജ്ജവും പ്രദാനം ചെയുന്നു. ഒരു വ്യക്തി വേണ്ട രീതിയില്‍ പ്രചോദിതമായി ക്കഴിഞ്ഞാല്‍ അവനു അവന്‍റെ ലക്ഷ്യത്തിലെത്തിചെരാനുള്ള ഊര്‍ജ്ജം സ്വാഭാവികമായി കിട്ടുന്നു. കാരണം എല്ലാ മനുഷ്യരിലും അവനു ആവശ്യമായ ഊര്‍ജ്ജം പ്രകൃതിതന്നെ ഒരു അഗ്നിസ്ഫുലിങ്കമായി ഒളിച്ചു വെച്ചിട്ടുണ്ടാവും . ഈ അഗ്നിനാ ളത്തെ ജ്വലിപ്പിക്കുവാ നോ പോലിക്കുവാനോ, കാലാകാലങ്ങളിലുള്ള മാനസിക വ്യാപാരതിനനുസരിച്ചു , മാറി മാറി വരുന്ന, അവന്‍റെ കാഴ്ചപാടുകള്‍ ഒരു പരിധിരെ സ്വാധീനിക്കാറുണ്ട് .അതുകൊണ്ട് ഉത്തേജിതമായ ഒരു മനസിന്‌ ഒരു നല്ല കാഴ്ച്ചപടുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് .
-

രാവണൻ 5 : 0 രാവൺ


ഈ ഗോൾ നിലവാരത്തിലാണു മണിരത്നത്തിന്റെ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിച്ചത്. രണ്ട് ഭാഷയിൽ ആയി ഇറങ്ങിയ സിനിമകൾ തമ്മിൽ താരതമ്യം ശരിയല്ല എന്നറിയാം. പക്ഷെ ഈ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ എങ്ങനെയുള്ള പ്രകടനമാണു കാഴ്ച്ച വെക്കുക എന്ന് സിനിമാ ലോകം ഉറ്റു നോക്കിയിരുന്നു. രണ്ട് ചിത്രങ്ങൾക്കും കൂടെ മൽസരിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോൾ തിയറ്റർ റിപ്പോർട്ടുകൾ തരുന്ന കണക്ക് നിരാശാജനകമാണു. രാവണിൽ അഭിഷേക് ബച്ചനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ..?? അമരത്തിൽ മമ്മൂട്ടിക്ക് പകരം മോഹൻലാലായിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനെ, താളവട്ടത്തിൽ ലാലിനു പകരം ജയറാം ആയിരുന്നെങ്കിൽ പടം എങ്ങനെ ഉണ്ടാവുമായിരുന്നു എന്നൊക്കെ ചോദിക്കുന്നപോലെയുള്ള ലാഘവത്തോടെ ഈ ചോദ്യം ചോദിക്കാൻ കഴിയില്ല. കാരണം ഇത് മണിരത്നത്തിന്റെ സിനിമയാണു.
-

ഏകയായ് ഞാന്‍.....

എല്ലാം പതിവുപോലെ. പ്രഭാതമെത്തുന്നു, എന്റെ ചെടികളെല്ലാം പൂക്കുന്നു, കിളികള്‍ വരുന്നു, ശലഭങ്ങള്‍ വരുന്നു. കലപില കൂട്ടുന്നു. അവരോട് കുശലം ചോദിച്ചുകൊണ്ട് ദിവസം തുടങ്ങിയിരുന്ന എനിക്കു ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല. എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്.

സിറ്റ് ഔട്ടിലെ രാവിലത്തെ ചായകുടിയും ഒപ്പം തലേന്നത്തെ ബാങ്കു വിശേഷങ്ങളും പറഞ്ഞു്, ബ്രേക്ഫാസ്റ്റ് റെഡിയാക്കിക്കോളൂ, ഞാനൊന്നു തറവാട്ടില്‍ പോയി വരാം എന്നു പറഞ്ഞിറങ്ങിപ്പോയ എന്റെ പ്രിയപ്പെട്ടവന്‍ വന്നില്ല. ഞാന്‍ കാത്തിരുന്നു ബ്രേക്ഫാസ്റ്റും ഉച്ചക്കു കൊണ്ടുപോവാനുള്ള ചോറും തയ്യാറാക്കി. വന്നില്ല ഇതുവരെ, ഇനി വരികയുമില്ല.

-


സ്ക്കൂള്‍ ഡയറി - 6 വിനീത ടീച്ചറും പ്രതികരണവും


വിനീത ടീച്ചര്‍ പേരില്‍ മാത്രമല്ല പെരുമാറ്റത്തിലും തികഞ്ഞ വിനീത. ആരോടെങ്കിലും മറുത്തു പറയുന്നതിതുവരെ കണ്ടിട്ടില്ല. ചുണ്ടിലെപ്പോഴും ഒരു പുഞ്ചിരിയാണ്. കുട്ടികളോട് ഹൃദ്യമായി മാത്രമേ സംസാരിക്കാറുള്ളു. സ്ഥിരമായി മൂന്നാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. സര്‍വീസില്‍ നിന്നു പിരിയാന്‍ ഇനി രണ്ടു വര്‍ഷം മാത്രം.
അടുത്ത അധ്യയന വര്‍ഷത്തിലെ ക്ലാസ് ചാര്‍ജും വിഷയങ്ങളുമൊക്കെ തീരുമാനിക്കാന്‍ മധ്യവേനലവധിക്ക് സ്റ്റാഫ് കൌണ്‍സില്‍ ചേരുകയാണ്. "ഒന്നാം ക്ലാസ് അര്‍ച്ചന ടീച്ചര്‍ക്കും കദീജ ടീച്ചര്‍ക്കും. രണ്ട് ഒരു ഡിവിഷനേയുള്ളു. അത് ബാലന്‍ മാസ്റ്റര്‍ക്ക്.” ഹെഡ് മാസ്റ്റര്‍ ഇത്രയും പറഞ്ഞപ്പോള്‍ വിനീത ടീച്ചര്‍ പതുക്കെ എഴുന്നേറ്റു നിന്നു.
"മാഷേ, എനിക്ക് ഈ വര്‍ഷം രണ്ടാം ക്ലാസ് മതി. “
-



തീപ്പകല്‍

.......................


ദീപങ്ങളൊക്കേയണയ്ക്കുക നളേക്ക്
താപം പെരുത്തീപ്പകല്‍ വെന്തൊടുങ്ങിടും
കോപാന്ധകാരം വിഴുങ്ങുമീ ഭൂവിനെ ,
ചാവുകള്‍ തിങ്ങി മുച്ചൂടും മുടിച്ചിടും
നോവും പെരുത്തു കനത്ത മൌഢ്യങ്ങളാല്‍
പാവം ചിതക്കൂടൊരുക്കുന്നു മാനവന്‍ .

കാലം പഴുപ്പിച്ച തീക്കടല്‍ തീര്‍ത്തുമീ-
ഭൂ,വിണ്ണു, മണ്ണും തപിപിച്ചു; പീയൂഷ-
ധാരയാല്‍ ദാഹമടക്കുവാന്‍ ഞാന്‍ തീര്‍ത്ത
നീരൊഴുക്കിന്‍ ജീവ നാഡി ഞരമ്പുകള്‍
ധാര്‍ഷ്ട്യം പെരുപ്പിച്ച ദംഷ്ട്രകളാഴ്ത്തി നീ-
മോന്തിക്കുടിയ്ക്കു,ന്നൊടുങ്ങാത്ത ദാഹമോ?
-

രക്തസാക്ഷികള്‍ സിന്ദാബാദ്‌

ഒരു നവോദയന്‍ ഓര്‍മ്മ ഇവിടെ പങ്കുവയ്ക്കാം. ഞങ്ങള്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എന്‍റെ പത്തോളം സഖാക്കള്‍ സസ്പെന്‍ഷന്‍ എന്ന മൂരാച്ചിത്തരത്തിന് ഇരയായി. റാഗിംഗ്, അധികാരദുര്‍വിനിയോഗം, ബാലപീഡനം ഇങ്ങനെ പോകുന്നു അവര്‍ക്ക്‌ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍. സത്യത്തില്‍ എന്‍റെ സഖാക്കള്‍ കുറ്റക്കാരോ ? വായിച്ചിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കുക. പതിനൊന്നാം ക്ലാസ്സ്‌ എന്നാല്‍ സ്കൂളിന്‍റെ ഭരണം കയ്യിലിരിക്കുന്ന സമയമാണ്. AISSEക്കും AISSCEക്കും ഇടക്കുള്ള വസന്തകാലം. ഭരണം കയ്യിലായതിനാല്‍ അധികാരദുര്‍വിനിയോഗത്തിന് യഥേഷ്ടം സാദ്ധ്യത ഉണ്ട്. വല്ല ജൂനിയര്‍ മൂരാച്ചിയോ ഈ അധികാരി വര്‍ഗത്തിന്‍റെ ഉത്തരവുകള്‍ ലംഘിച്ചാല്‍ അനന്തരഫലങ്ങള്‍ ഉണ്ടാകും. ഒന്നുകില്‍ ശനിയാഴ്ചത്തെ സ്പെഷ്യല്‍ ക്ലീനിങ്ങിന് അവന് ഏറ്റവും വൃത്തിഹീനമായ ലാട്രിന്‍ ക്ലീന്‍ ചെയ്യേണ്ടി വരും. അല്ലെങ്കില്‍ അസംബ്ലിയില്‍ വല്ല വാര്‍ത്താവായനയോ മറ്റോ അവന്‍റെ തലയില്‍ കെട്ടി വയ്ക്കും. ഇനി അവന്‍ വല്ല പെറ്റികേസിനും പിടിക്കപ്പെട്ടാല്‍ രണ്ടു പൊട്ടിക്കുകയും ചെയ്യാം. ഇങ്ങനെ സാദ്ധ്യതകള്‍ അനന്തമായി പരന്നു കിടക്കുന്നു. ഇതൊന്നും പരാതിപ്പെടത്തക്ക വിഷയങ്ങള്‍ അല്ലാത്തതിനാല്‍ സീനിയര്‍ സഖാക്കള്‍ സുരക്ഷിതര്‍. ഇനിയിപ്പോ കാരണമില്ലാതെ ഒന്ന് കൊടുത്താലും ചിലപ്പോള്‍ ഒന്നും സംഭവിക്കില്ല. മേല്‍പ്പറഞ്ഞ സഖാക്കള്‍ ഇതില്‍ ഇതു വകുപ്പില്‍ പെടും ? തുടക്കം സഖാവ് കുട്ടപ്പനില്‍ നിന്നാണ്. അദ്ദേഹം രാവിലത്തെ റോള്‍കോളും PTയും കഴിഞ്ഞ് കഷ്ടപ്പെട്ട് വെള്ളം പിടിച്ച് കുളിക്കാന്‍ നോക്കുമ്പോള്‍ ദേ വരുന്നു. ജൂനിയര്‍ മൂരാച്ചി സെയ്തലവി. കക്ഷി അന്ന് എട്ടില്‍ ആണ്. ഡയലോഗ് ശ്രദ്ധിക്കുക.
-
>>കൂടുതല്‍ ഇവിടെ

പ്രണയത്തിന്റെ നാള്‍ വഴികള്‍

അവളുടെ സൗന്ദര്യത്തില്‍ നിന്നായിരുന്നു അയാളവളുടെ കാമുകനായത് .അവളുടെ മധുര മൊഴികല്ക് ഈണം നല്‍കി ആണ് അയാള്‍ ഒരു ഗായകനായത് .അവളുടെ ഏകാന്തതയുടെ ആഴം അളന്നാണ് അയാള്‍ മനശാസ്ത്രജ്ഞാനായത് .
അവളുടെ ചിരിമുത്തുകള്‍ പൊറുക്കി അയാള്‍ ഒരു ചിന്തകനായി .അവളുടെ കണ്ണില്‍ നിന്ന് വീണ കണ്ണു നീരില്‍ നിന്ന് അയാള്‍ ഒരു കവിയായി .അവളുടെ അധരശോണിമ ഒപ്പിയെടുത്ത്‌ അയാള്‍ ഒരു ചിത്രകാരനായി .അവളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ സൂര്യോദയവും അവളുടെ മാറിലണിഞ്ഞ നെടുവീപ്പിന്റെ തിരമാലകളും അയാളെ ഒരു കാല്പനികനാക്കി .
-

കമ്പുകള്‍

ഐസ്സ് ഈമ്പി ഈമ്പി
കമ്പോളമെത്തി
കമ്പോളത്തില്‍
നിന്നുനോക്കിയാല്‍ കാണാം
-

ഞാനെന്നൊരുത്തൻ

പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ,
ഞാനെന്നൊരുത്തനെ
വഴിയിലെവിടെയെങ്കിലും
കണ്ടാൽ
അവനെയും കാത്ത്
ഒരുവനിവിടെയിരുന്ന്
വല്ലാതെ മുഷിയുന്നുണ്ടെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

ചന്തയിലാണെങ്കിൽ
ഗുണ്ടകളോടൊപ്പം
വാതു വെയ്ക്കുകയോ
വാളെടുക്കുകയോ
ആവണം
-

'ഴ'

അഴകേ
വാക്കുകളില്ല പറയാന്‍
നീ നടന്നകന്ന കാലം മുതല്‍ .

കുംബാരന്റെ കുഴയിലൊരു
വഴുവഴുപ്പില്ലായ്മ
കലങ്ങള്‍ പണിയാന്‍ കഴിവതും നോക്കി
കുഴപ്പമാണ് ; കുറയുന്നു മണ്ണിലെന്തോ.

മനസ്സിലെന്തോ നിഴല്‍ മറയ്ക്കുംപോലെ
കാതിലൊരു മുഴക്കമാണ്‌ എപ്പോഴും.
കാഴ്ചയിലും എന്തോ മിഴിഭ്രംശം

പ്രണയമൊഴുകിയ വഴികളില്‍
കൊഴിഞ്ഞ ഒരു പീലിപോലുമില്ല.
-

മഴപ്പറച്ചില്‍

ഈ മഴക്കെന്തോ പറയാനുണ്ട്
മുള്ളടര്‍ന്ന വേലിക്കപ്പുറത്തെ
കനലെരിയുന്ന ചിത നോക്കി
ഈ മഴക്കൊന്ന് കരയണമെന്നുണ്ട്
വരണ്ട നാവുകള്‍ നോക്കി
വറ്റിയ കുളങ്ങള്‍ നോക്കി
-

"ശാപചക്രങ്ങള്‍"....കവിത.




നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!

ഹൃദയം സ്ഫുടം ചെയ്ത
കദന ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ

പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ

-

ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്

വാസു വിവാഹിതരുടെ ക്ലബില്‍ ചേര്‍ന്നത് രണ്ടായിരത്തി ഒമ്പത് ഡിസംബര്‍ പതിമൂന്നാം തീയതി ഉച്ചക്ക് കൃത്യം പന്ത്രണ്ട് നാല്‍പ്പത്തഞ്ചിനായിരുന്നു..
രാത്രിയായി..........
ആദ്യരാത്രി....എ.റ്റി ജോയിയുടെ സിനിമയില് കാ​ണുന്നപോലെയല്ല കാര്യങ്ങളെന്ന് മെല്ലെ മനസിലായി...
ഫാര്യാഫര്‍ത്താക്കന്‍മാരാകുമ്പോ പരസ്പരം ഒന്നും ഒളിക്കരുത് എന്നാണല്ലോ...ഒരു ബ്രിഡ്ജിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...
പക്ഷേ... ലവള് ഞാന്‍ വിചാരിച്ചപോലല്ല...
അത് കാണിച്ചുതന്നില്ല....ആദ്യരാത്രിയല്ലേ... ഞാന്‍ ക്ഷമിച്ചു....പിറ്റേന്ന് എല്ലാം ശരിയാവും എന്ന് കരുതി...
ഇല്ല.... രക്ഷയില്ലാ......
മൂന്നാം നാള്‍ രാവിലെ.....എന്ത് സംഭവിച്ചാലും അത് കണ്ടിട്ടുതന്നെ കാര്യം എന്നങ്ങു തീരുമാനിച്ചു....
ഇപ്പോ അവള് കുളിക്കുകയാണ്...... ഷവറില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം... എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.....
ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു

എന്നിട്ട് പതുക്കെ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു...
-വാസു



0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP